"ഏഷ്യാ കപ്പ് ട്രോഫി കൈമാറിയില്ലെങ്കിൽ..."; മൊഹ്സിന് ബിസിസിഐ നൽകിയിരിക്കുന്ന സമയം ഇന്ന് അവസാനിക്കും, അടുത്ത നീക്കം എസിസി താങ്ങില്ല

സെപ്റ്റംബർ 28 ന് മത്സരം അവസാനിച്ചിട്ടും ഏഷ്യാ കപ്പ് ട്രോഫി കൈമാറാൻ വിസമ്മതിക്കുന്ന എസിസിയുടെ നിലപാടിനെതിരെ നീക്കം കടുപ്പിച്ച് ബിസിസിഐ. തിങ്കളാഴ്ചയ്ക്കുള്ളിൽ ട്രോഫി കൈമാറിയില്ലെങ്കിൽ നവംബർ നാലിന് നടക്കുന്ന ഐസിസി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് പറഞ്ഞു.

ദുബായിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. എന്നാൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ പിസിബി ചെയർമാനും എസിസി പ്രസിഡന്റുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ ടീം വിസമ്മതിച്ചു. ഇതോടെ ഒരു ഉദ്യോഗസ്ഥൻ വേദിയിൽ നിന്ന് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാതെ എടുത്ത് മാറ്റി.

ഏഷ്യാ കപ്പ് ട്രോഫിക്കായി ബോർഡ് ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ദേവജിത് സൈകിയ വെളിപ്പെടുത്തി. ട്രോഫി ഇതുവരെ ബിസിസിഐ ഓഫീസിൽ എത്തിയിട്ടില്ലെന്നും ഏകദേശം പത്ത് ദിവസം മുമ്പ് എസിസി ചെയർപേഴ്സണിന് ഔദ്യോഗിക അഭ്യർത്ഥന അയച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.

“ഇന്നത്തെ വിജയത്തിന് ശേഷം ഞങ്ങളുടെ ടീമിന് ഉടൻ തന്നെ ട്രോഫി ലഭിച്ചു. ഞങ്ങളുടെ പുരുഷ ടീം ദുബായിൽ ഏഷ്യാ കപ്പ് നേടിയെങ്കിലും ട്രോഫി ഇന്നുവരെ ബിസിസിഐ ഓഫീസിൽ എത്തിയിട്ടില്ല. ട്രോഫി എത്രയും വേഗം ബിസിസിഐക്ക് കൈമാറണമെന്ന് അഭ്യർത്ഥിച്ച് 10 ദിവസം മുമ്പ് ഞങ്ങൾ എസിസി ചെയർപേഴ്സണിന് കത്തെഴുതിയിട്ടുണ്ട്.

“എന്നാൽ ഇന്നുവരെ ഞങ്ങൾക്ക് ട്രോഫി ലഭിച്ചിട്ടില്ല. മറ്റൊരു ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. നവംബർ മൂന്നിനകം ട്രോഫി ലഭിച്ചില്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പരമോന്നത സമിതിക്ക് മുന്നിൽ ഞങ്ങൾ ഞങ്ങളുടെ പരാതി ഉന്നയിക്കും. ഐസിസി നീതി പുലർത്തുമെന്നും എത്രയും വേഗം ട്രോഫി നേടാൻ ഇന്ത്യയെ സഹായിക്കുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും സൈകിയ കൂട്ടിച്ചേർത്തു. നവംബർ 4 മുതൽ 7 വരെ ദുബായിൽ ഐസിസി യോ​ഗം ചേരുന്നുണ്ട്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”