എനിക്ക് 31 വയസ് ആയെന്ന് ഐഡി പ്രകാരം മനസിലാകും പക്ഷെ ശരീരം ഒരു 40 വയസുകാരനെ പോലെ ആയി, ക്രിക്കറ്റ് ഞാൻ മടുത്തു തുടങ്ങുന്നു; ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വെളിപ്പെടുത്തലുമായി സൗത്താഫ്രിക്കൻ സൂപ്പർതാരം

ഓസ്‌ട്രേലിയക്കെതിരായ അവസാന ഹോം ഏകദിനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിനിടെ ക്വിന്റൺ ഡി കോക്ക് വികാരാധീനനായി. 2023ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് ശേഷം താൻ 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ അറിയിച്ചു. മെഗാ ഇവന്റിന് മുമ്പുള്ള തങ്ങളുടെ അവസാന ഹോം ഏകദിനമാണ് പ്രോട്ടീസ് ഇപ്പോൾ കളിക്കുന്നത്. ഡി കോക്കിനെ സംബന്ധിച്ച് സ്വന്തം മണ്ണിൽ നടക്കുന അവസാന ഏകദിനം എന്നൊരു പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഓസീസിനെതിരായ പരമ്പര നിർണയിക്കുന്നതിന് മുമ്പ് ദി വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ സംസാരിച്ച ക്വിന്റൺ ഡി കോക്ക്, തനിക്ക് 31 വയസ്സായെങ്കിലും തന്റെ ശരീരം 40 വയസ്സുള്ള ഒരാളുടെ ശരീരത്തെപ്പോലെയാണെന്ന് പറഞ്ഞു. 20 വയസ്സുകാരനെപ്പോലെ തുടരാനാണ് താൻ മാനസികമായി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്റെ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒരു ചാറ്റ് നടത്തിയിരുന്നതായി ഡി കോക്ക് പരാമർശിച്ചു.

“എനിക്ക് മടുക്കുന്നത് പോലെ തോന്നി തുടങ്ങി. എന്റെ ടെസ്റ്റ് കരിയറിന്റെ അവസാനത്തിൽ, ഞാൻ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. ഞാൻ ചിന്തിക്കുകയും എനിക്ക് വിശ്വസിക്കുന്ന ആളുകളുമായി ചാറ്റ് ചെയ്യുകയും ചെയ്തു. അവർ പറഞ്ഞു. വിരമിക്കുന്നതിലും മറ്റ് ഫോർമാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ലജ്ജിക്കേണ്ട ആവശ്യം ഇല്ലെന്ന്,” താരം പറഞ്ഞു

ഡി കോക്ക് തുടർന്ന് പറഞ്ഞത് ഇങ്ങനെ:” 10-11 വർഷത്തിനിടയിൽ ഒരുപാട് ഓർമ്മകൾ ഉണ്ടാക്കാൻ സാധിച്ചു. എന്റെ ശരീരം എന്നോട് പറയുന്നു എനിക്ക് 40 വയസ് ആയെന്ന്, എന്റെ ഐഡി എനിക്ക് 31 വയസ്സ് എന്ന് പറയുന്നു, ഞാൻ ഇപ്പോഴും മാനസികമായി എനിക്ക് 20 വയസ്സുള്ളതുപോലെ പ്രവർത്തിക്കാൻ ശ്രമിക്കുകയായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി കോക്ക് എന്തായാലും തന്റെ അവസാന ഏകദിന മത്സരത്തിൽ 27 റൺസെടുത്ത് പുറത്തായി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ