വനിത ലോക കപ്പ്: വിന്‍ഡീസിനെ നാട്ടിലേക്കയച്ച് ഓസീസ് ഫൈനലില്‍

വനിത ലോക കപ്പില്‍ ശക്തരായ ഓസ്‌ട്രേലിയ ഫൈനലില്‍. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ 157 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ കലാശപ്പോരിനു യോഗ്യത നേടിയത്.

മഴ മൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തപ്പോള്‍ മറൂപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 37 ഓവറില്‍ 148 റണ്‍സിന് ഓള്‍ഔട്ടായി.

വിന്‍ഡീസിന് വേണ്ടി ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടായിരുന്ന ഷിനേല്‍ ഹെന്റിയും അനീസ മുഹമ്മദും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. ഓസ്‌ട്രേലിയക്കായി 129 റണ്‍സെടുത്ത എലിസ ഹീലിയാണ് കളിയിലെ താരം. ഓപ്പണിങ് വിക്കറ്റില്‍ അലീസ ഹീലി-റേച്ചല്‍ ഹെയ്ന്‍സ് സഖ്യം 216 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റേച്ചല്‍ ഹെയ്ന്‍സ് 85 റണ്‍സെടുത്തു.

ഓസീസിനു ഒരിക്കല്‍പ്പോലും ഭീഷണിയുയര്‍ത്താതെയാണ് സെമിയില്‍ വിന്‍ഡീസ് കീഴടങ്ങിയത്. ഇതു ഏഴാം തവണയാണ് ഓസ്ട്രേലിയ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക സെമി പോരിലെ വിജയിയാരിക്കും ഫൈനലില്‍ ഓസീസിന്റെ എതിരാളി.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി