ലോക കപ്പിലെ മികച്ച പ്ലേയിംഗ് ഇലവന്‍: ഓസീസ് ആധിപത്യം, നാണംകെട്ട് ഇന്ത്യ

വനിതാ ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ആധിപത്യത്തോടെയാണ് ഓസ്ട്രേലിയന്‍ വനിതകള്‍ ലോകകിരീടം ചൂടിയത്. ടൂര്‍ണമെന്റിലെ എല്ലാ മത്സരത്തിലും എതിരാളിക്ക് ഒരു പഴുതും കൊടുക്കാതെ വിജയിക്കാന്‍ ടീമിന് സാധിച്ചിരുന്നു.

ആധികാരികമായ ഈ വിജയത്തിന് പിന്നാലെ ഐസിസി തിരഞ്ഞെടുത്ത മികച്ച ഇലവനിലും ഓസ്ട്രേലിയന്‍ വനിതകള്‍ തന്നെ ആധിപത്യം പുലര്‍ത്തി. നാല് ഓസ്ട്രേലിയന്‍ താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. ക്യാപ്റ്റന്‍ മെഗ് ലാനിങ്, സൂപ്പര്‍ താരം അലീസ ഹീലി,ബെത്ത് മൂണി, റെയ്ച്ചല്‍ ഹെയ്‌നസ് തുടങ്ങിയ താരങ്ങളാണ് ടീമിലുള്ളത്.

ഫൈനലില്‍ എത്തിയ ഇംഗ്ലണ്ടില്‍ നിന്നും രണ്ടും, ദക്ഷിണാഫ്രിക്കയില്‍ നിന്നും മൂണും, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടീമില്‍ നിന്ന് ഓരോ താരങ്ങളും അടങ്ങുന്നതാണ് സ്വപ്ന ഇലവന്‍.

ഇന്ത്യയില്‍ നിന്ന് ഒരു താരത്തിനും ഇടം നേടാന്‍ സാധിച്ചില്ല. ഇത് താരങ്ങളുടെ സ്ഥിരത കുറവിന്റെ പേരിലാണെന്ന് വിലയിരുത്തലുണ്ട്. മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍ അടങ്ങുന്ന പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം