ഞാൻ ആ ടൂർണമെന്റോടെ ക്രിക്കറ്റിൽ നിന്നും വിരമിക്കും, അതിനൊരു കാരണമുണ്ട്: സൂര്യകുമാർ യാദവ്

അടുത്ത വർഷ നടക്കാൻ പോകുന്ന ടി-20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ തയ്യാറെടുക്കുകയാണ് നായകൻ സൂര്യകുമാർ യാദവ്. സൂര്യയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഏഷ്യ കപ്പ് ഇന്ത്യക്ക് നേടാൻ സാധിച്ചിരുന്നു. ഇപ്പോഴിതാ താരം തന്റെ വിരമിക്കൽ സൂചന നൽകിയിരിക്കുകയാണ്.

“ഇപ്പോൾ എനിക്ക് ഏകദേശം 34 അല്ലെങ്കിൽ 35 വയസ്സായി. അടുത്ത മൂന്ന് നാല് വർഷത്തേക്ക് വൈറ്റ്-ബോൾ ക്രിക്കറ്റിൽ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കരുതുന്നത്. അതായിരിക്കും എനിക്കും ടീമിനും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. അവിടെ കൂടുതൽ ഫലപ്രദമായ സംഭാവനകൾ നൽകാൻ എനിക്ക് കഴിയും”

” 2028 ഒളിമ്പിക്സും ടി20 ലോകകപ്പുമായിരിക്കാം എന്റെ കരിയറിലെ അവസാന മത്സരങ്ങൾ. കാര്യങ്ങൾ എങ്ങനെയെല്ലാം പോകുമെന്ന് ഞാൻ നോക്കും. ഈ വർഷവും അടുത്ത വർഷവും എന്റെ ശരീരം ഫിറ്റായി നിലനിർത്തേണ്ടതുണ്ട്. നിങ്ങൾക്ക് 37 അല്ലെങ്കിൽ 38 വയസ്സ് എത്തുമ്പോൾ നിങ്ങൾക്കത് മനസിലാകും” സൂര്യകുമാർ യാദവ് പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്