കരാർ ആണെന്ന് പോലും മനസിലാക്കാതെ അവർ തന്ന പേപ്പറിൽ ഞാൻ ഒപ്പിട്ടു, ആർ‌സി‌ബിക്ക് വേണ്ടി കളിച്ചില്ലെങ്കിൽ കരിയർ തന്നെ നശിപ്പിക്കുമെന്ന് പറഞ്ഞ് ആ വ്യക്തി ഭീക്ഷണിപ്പെടുത്തി; വലിയ വെളിപ്പെടുത്തൽ നടത്തി പ്രവീൺ കുമാർ

മുൻ ഇന്ത്യൻ പേസർ, പ്രവീൺ കുമാർ തന്റെ പ്രാരംഭ ഐ‌പി‌എൽ കരാറിന് പിന്നിലെ കഥ അടുത്തിടെ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. 2008 ലെ ഐ‌പി‌എല്ലിന്റെ ഉദ്ഘാടന സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആർ‌സി‌ബി) വേണ്ടി കളിക്കാൻ താൻ തയാർ ആയിരുന്നില്ല എന്നും പറഞ്ഞിരിക്കുന്നു.

തന്റെ ജന്മനാടായ മീററ്റിന് സമീപമുള്ളതിനാൽ ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ആണ് തന്റെ ഇഷ്ട ടീമെന്ന് ദി ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ കുമാർ വ്യക്തമാക്കി. എന്നിരുന്നാലും പ്രത്യാഘതങ്ങൾ ഒന്നും ചിന്തിക്കെ ആർസിബി പറഞ്ഞ ഒരു പേപ്പറിൽ ഒപ്പിട്ടെന്നും എന്നാൽ അതൊരു കോൺട്രാക്ട് ആണെന്ന് മനസിലായില്ല എന്നും താരം പറഞ്ഞു.

സംഭവത്തെ കുറിച്ച് വിശദമായി 37 കാരനായ ക്രിക്കറ്റ് താരം വിശദീകരിച്ചു, “ഒരു ആർ‌സി‌ബി ഉദ്യോഗസ്ഥൻ ഒപ്പിടാൻ ഒരു പേപ്പർ തന്നു, അത് ഒരു കരാർ ആണെന്ന് മനസിലാക്കാതെ താൻ ഒപ്പിട്ടു. കുമാർ ആർസിബിയിൽ ചേരാൻ മടിക്കുകയും ഡൽഹിക്ക് വേണ്ടി കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ, ഐപിഎൽ സ്ഥാപകൻ ലളിത് മോദി അദ്ദേഹത്തെ വിളിച്ച് കരിയറിന് ഭീഷണിയായ അന്ത്യശാസനം നൽകിയതായി പറയുന്നു.

“ബാംഗ്ലൂർ വളരെ ദൂരെയായതിനാലും എനിക്ക് ഇംഗ്ലീഷ് പരിചിതമല്ലാത്തതിനാലും ഭക്ഷണം അനുയോജ്യമല്ലാത്തതിനാലും ഞാൻ ആർസിബിയിൽ ചേരാൻ വിസമ്മതിച്ചു. ഡൽഹി മീററ്റിന് അടുത്തായതിനാൽ ഇടയ്ക്കിടെ വീട്ടിൽ പോകാമായിരുന്നു. കരാർ ആണെന്നറിയാതെ ആരോ എന്നെ ഒരു പേപ്പറിൽ ഒപ്പു വെക്കാൻ പറഞ്ഞു. ഡൽഹിക്ക് വേണ്ടി കളിക്കാനുള്ള ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു, എന്നാൽ ലളിത് മോദി എന്നെ വിളിച്ച് എന്റെ കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, ”അദ്ദേഹം പറഞ്ഞു.

ഐപിഎൽ ലേലത്തിൽ വിറ്റുപോകാതെ ഇരുന്നതിനാൽ 2018ൽ പ്രവീൺ കുമാർ വിരമിച്ചു. വിരമിച്ചെങ്കിലും, വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായുള്ള ടി20 ലീഗുകളിൽ അദ്ദേഹം പങ്കെടുക്കുന്നത് തുടരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം