'സഞ്ജുവിനെ എനിക്ക് അറിയില്ലായിരുന്നു'; റോയല്‍സ് നായകനെ കുറിച്ച് ബോള്‍ട്ട്

രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാവുന്നതിനു മുമ്പ് വരെ സഞ്ജു സാംസണിനെ അറിയില്ലായിരുന്നുവെന്ന് കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവുമടുത്ത സുഹൃത്ത് ആരെന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് സഞ്ജുവിന്റ പേര് ബോള്‍ട്ട് പരാമര്‍ശിച്ചത്.

ഇവിടെയെത്തും മുമ്പ് എനിക്കു സഞ്ജുവിനെ അത്ര നന്നായി അറിയില്ലായിരുന്നു. അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. വളരെ ശാന്തപ്രകൃതമാണ് സഞ്ജുവിനുള്ളത്. കൂടാതെ അസാധാരണ പ്ലെയറും മികച്ച ലീഡറും കൂടിയാണ്. ഞങ്ങള്‍ക്കിടയില്‍ വളരെ നല്ല സൗഹൃദമാണുള്ളത്.

റോയല്‍സ് ടീമിലെ മറ്റൊരു അടുത്ത സുഹൃത്ത് യുസിയാണ് (യുസ്വേന്ദ്ര ചഹല്‍). എല്ലാവരും അവനുമായി നല്ല അടുപ്പമുണ്ടായിരിക്കും. നല്ല മൂല്യമുള്ള അതോടൊപ്പം എനര്‍ജിയുമുള്ള വ്യക്തി കൂടിയാണ് യുസി- ബോള്‍ട്ട് പറഞ്ഞു.

2021ലെ സീസണിനു ശേഷം മുംബൈ ഇന്ത്യന്‍സ് കൈവിട്ടതിനെ തുടര്‍ന്നാണ് ബോള്‍ട്ട് റോയല്‍സിലേക്ക് എത്തിയത്. കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു ബോള്‍ട്ട്. 7.92 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഈ സീസണിലും ബോള്‍ട്ട് മികച്ച ഫോമിലാണ്. ആറു കളിയില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ പേസര്‍ നേടിയിട്ടുണ്ട്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്