'ഞാനാണെങ്കില്‍ അവനെ അടുത്ത ഫ്‌ളൈറ്റില്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കും'; സൂപ്പര്‍ താരത്തിനായി വാദിച്ച് ഗാംഗുലി

ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടെസ്റ്റ് ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഷമിയ്ക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ച് കഴിവ് തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഓസ്ട്രേലിയയിലേക്കുള്ള ആദ്യ വിമാനത്തില്‍ ഷമി ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞാനാണെങ്കില്‍ അവനെ അടുത്ത ഫ്‌ളൈറ്റില്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കും. ഇനി അവന്‍ മുഷ്താഖ് അലി കളിച്ചൊന്നും ഫിറ്റ്‌നെസ് തെളിയിക്കേണ്ടതില്ല. ആദ്യ ടെസ്റ്റ് നഷ്ടമായാലും രണ്ടാം ടെസ്റ്റിലെങ്കിലും അവന് കളിക്കാനാകും-ഗാംഗുലി പറഞ്ഞു.

പെര്‍ത്ത് ടെസ്റ്റില്‍ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണക്കാണ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കേണ്ടത്. കാരണം, പ്രസിദ്ധിന്റെയും ഉയരവും പെര്‍ത്തിലെ ബൗണ്‍സുള്ള സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ആകാശ് ദീപിനെക്കാള്‍ നല്ലത് പ്രസിദ്ധ് ആണ്. ഈ സമയം, ഷമി ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ലൈറ്റിലായിരിക്കണം. രണ്ടാം ടെസ്റ്റില്‍ ഷമി കളിക്കുകയും വേണം- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

പരിക്കിന് ശേഷം ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് മുഹമ്മദ് ഷമി വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുയത്. 2024-25 രഞ്ജി ട്രോഫിയിലെ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ബംഗാളിനായി താരം കളത്തിലിറങ്ങിയത്. 2023ലെ ഐസിസി ലോകകപ്പിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ബംഗാളിനായി ഇറങ്ങിയ ഷമി ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ