വിജയ് ഹസാരെ: മധ്യ പ്രദേശിനോട് കേരളത്തിന് തോല്‍വി

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. മധ്യ പ്രദേശിനോടാണ് കേരളം 40 റണ്‍സിന് കീഴടങ്ങിയത്. സ്‌കോര്‍: മധ്യ പ്രദേശ്- 9ന് 329 (50 ഓവര്‍). കേരളം-289 (49.4).

ബാറ്റിംഗ് പവര്‍ ഹൗസുകള്‍ ഗര്‍ജ്ജിച്ചതാണ് മധ്യപ്രദേശിന്റെ വിജത്തിനാധാരം. സൂപ്പര്‍ താരം വെങ്കടേഷ് അയ്യര്‍ (112, ഏഴ് ഫോര്‍, നാല് സിക്‌സ്) സെഞ്ച്വറിയുമായി കത്തിക്കയറി. ശുഭം ശര്‍മ്മ (82), രജത് പടിതര്‍ (49), അഭിഷേക് ഭണ്ഡാരി (49) എന്നിവരും തിളങ്ങി. കേരളത്തിനായി വിഷ്ണു വിനോദ് മൂന്നും ബേസില്‍ തമ്പി രണ്ടും വീതം വിക്കറ്റ് പിഴുതു.

ചേസ് ചെയ്ത കേരളത്തിനുവേണ്ടി റോഹന്‍ കുന്നുമലും സച്ചിന്‍ ബേബിയും അര്‍ദ്ധ ശതകം നേടിയിട്ടും ഫലമുണ്ടായില്ല. ഇരുവരും 66 റണ്‍സ് വീതം സ്‌കോര്‍ ചെയ്തു. ജലജ് സക്‌സേനയും (34) പൊരുതി. ക്യാപ്റ്റന്‍ സഞ്ജു സാംസനും (18) വിഷ്ണു വിനോദും (8) പരാജയപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. മധ്യ പ്രദേശിന്റെ പുനീത് ദത്തെ നാലും വെങ്കടേഷ് മൂന്നും വീതം വിക്കറ്റുകള്‍ പിഴുതു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി