രഞ്ജി ട്രോഫിയിൽ പിറന്നത് ചരിത്രം, പത്താം വിക്കറ്റിൽ പിറന്നത് അപൂർവ സംഭവം; ജോ റൂട്ടും ആൻഡേഴ്സണും രക്ഷപെട്ടത് ഭാഗ്യത്തിന്; മത്സരത്തിൽ സംഭവിച്ചത് ഇങ്ങനെ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ പിറന്നിരിക്കുന്നത് അപൂർവ റെക്കോർഡാണ്. മുംബൈ താരങ്ങളായ തനുഷ് കോട്യാനും തുഷാർ ദേശ്പാണ്ഡെയും 10-ാം വിക്കറ്റിൽ 194 റൺസ് കൂട്ടിച്ചേർത്തു. ബറോഡയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൻ്റെ ക്വാർട്ടർ ഫൈനലിലെ രണ്ടാം ഇന്നിങ്ങ്സിലായിരുന്നു മുംബെ താരങ്ങളുടെ റെക്കോർഡ് പ്രകടനം. ഇത് രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന 10 ആം വിക്കറ്റ് കൂട്ടുകെട്ടാണ്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ അവിടെയുള്ള ഏറ്റവും ഉയർന്ന 10 ആം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോർഡും ഇവർ സ്വന്തമാക്കേണ്ടത് ആയിരുന്നു. അത് 5 റൺ മാത്രം അകലെയാണ് മുംബൈ ബാറ്ററുമാർക്ക് നഷ്ടമായത്.

മത്സരത്തിലേക്ക് വന്നാൽ മുംബൈ ആദ്യ ഇന്നിങ്സിൽ പുറത്തായത് 384 റൺസ് എടുത്താണ്. ബറോഡയുടെ മറുപടിയാകട്ടെ 348 റൺസിൽ അവസാനിച്ചു. 36 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്ങ്സിന് ഇറങ്ങിയ മുംബൈ ഒരു ഘട്ടത്തിൽ ഒമ്പതിന് 337 റൺസെന്ന നിലയിയിൽ നിൽക്കുക ആയിരുന്നു. ആ സമയത്താണ് എതിരാളികളെ ഞെട്ടിച്ചുകൊണ്ട് തനുഷ് കോട്യാനും തുഷാർ ദേശ്പാണ്ഡെയും ക്രീസിൽ ഒന്നിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. മറ്റൊരു നേട്ടവും കൂടി ഇരുവരും സ്വന്തമാക്കി. ക്രിക്കറ്റിൽ അങ്ങനെ ഇങ്ങനെ ഒന്നും കാണാത്ത ഒന്നാണ് 10 ആം വിക്കറ്റിലും 11 ആം വിക്കറ്റിലും ക്രീസിൽ എത്തുന്ന താരങ്ങൾ സെഞ്ച്വറി നേടുന്നത്. തുഷാർ 123 റൺ എടുത്ത് പുറത്തായപ്പോൾ തനുഷ് 120 റൺ നേടി.

റെക്കോർഡ് നേട്ടമൊക്കെ ടീം സ്വന്തമാക്കിയെങ്കിലും മത്സരം സമനിലയിൽ അവാസാനിക്കുകയാണ് ചെയ്തത്. എന്നാൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത് മുംബൈക്ക് ഗുണം ചെയ്യുകയും ചെയ്തു. എന്തായാലും റെക്കോർഡ് നേട്ടത്തിന് പിന്നാലെ ഇരു താരങ്ങൾക്കും ക്രിക്കറ്റിന്റെ പല കോണുകളിൽ നിന്നും അഭിനന്ദനങൾ കിട്ടുന്നു.

2014ൽ ഇന്ത്യക്ക് എതിരെ താരങ്ങളായ ജോ റൂട്ടും ജെയിംസ് ആൻഡേഴ്സണും കൂട്ടിച്ചേർത്ത 198 റൺസാണ് ക്രിക്കറ്റ് ചരിത്രത്തിലെ 10-ാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. എന്നാൽ തുഷാർ പുറത്തായോടെ ഈ റെക്കോർഡ് സ്വന്തമാക്കാനുള്ള മോഹം അവസാനിക്കുക ആയിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ