രഞ്ജി ട്രോഫിയിൽ പിറന്നത് ചരിത്രം, പത്താം വിക്കറ്റിൽ പിറന്നത് അപൂർവ സംഭവം; ജോ റൂട്ടും ആൻഡേഴ്സണും രക്ഷപെട്ടത് ഭാഗ്യത്തിന്; മത്സരത്തിൽ സംഭവിച്ചത് ഇങ്ങനെ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ പിറന്നിരിക്കുന്നത് അപൂർവ റെക്കോർഡാണ്. മുംബൈ താരങ്ങളായ തനുഷ് കോട്യാനും തുഷാർ ദേശ്പാണ്ഡെയും 10-ാം വിക്കറ്റിൽ 194 റൺസ് കൂട്ടിച്ചേർത്തു. ബറോഡയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൻ്റെ ക്വാർട്ടർ ഫൈനലിലെ രണ്ടാം ഇന്നിങ്ങ്സിലായിരുന്നു മുംബെ താരങ്ങളുടെ റെക്കോർഡ് പ്രകടനം. ഇത് രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന 10 ആം വിക്കറ്റ് കൂട്ടുകെട്ടാണ്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ അവിടെയുള്ള ഏറ്റവും ഉയർന്ന 10 ആം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോർഡും ഇവർ സ്വന്തമാക്കേണ്ടത് ആയിരുന്നു. അത് 5 റൺ മാത്രം അകലെയാണ് മുംബൈ ബാറ്ററുമാർക്ക് നഷ്ടമായത്.

മത്സരത്തിലേക്ക് വന്നാൽ മുംബൈ ആദ്യ ഇന്നിങ്സിൽ പുറത്തായത് 384 റൺസ് എടുത്താണ്. ബറോഡയുടെ മറുപടിയാകട്ടെ 348 റൺസിൽ അവസാനിച്ചു. 36 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്ങ്സിന് ഇറങ്ങിയ മുംബൈ ഒരു ഘട്ടത്തിൽ ഒമ്പതിന് 337 റൺസെന്ന നിലയിയിൽ നിൽക്കുക ആയിരുന്നു. ആ സമയത്താണ് എതിരാളികളെ ഞെട്ടിച്ചുകൊണ്ട് തനുഷ് കോട്യാനും തുഷാർ ദേശ്പാണ്ഡെയും ക്രീസിൽ ഒന്നിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. മറ്റൊരു നേട്ടവും കൂടി ഇരുവരും സ്വന്തമാക്കി. ക്രിക്കറ്റിൽ അങ്ങനെ ഇങ്ങനെ ഒന്നും കാണാത്ത ഒന്നാണ് 10 ആം വിക്കറ്റിലും 11 ആം വിക്കറ്റിലും ക്രീസിൽ എത്തുന്ന താരങ്ങൾ സെഞ്ച്വറി നേടുന്നത്. തുഷാർ 123 റൺ എടുത്ത് പുറത്തായപ്പോൾ തനുഷ് 120 റൺ നേടി.

റെക്കോർഡ് നേട്ടമൊക്കെ ടീം സ്വന്തമാക്കിയെങ്കിലും മത്സരം സമനിലയിൽ അവാസാനിക്കുകയാണ് ചെയ്തത്. എന്നാൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത് മുംബൈക്ക് ഗുണം ചെയ്യുകയും ചെയ്തു. എന്തായാലും റെക്കോർഡ് നേട്ടത്തിന് പിന്നാലെ ഇരു താരങ്ങൾക്കും ക്രിക്കറ്റിന്റെ പല കോണുകളിൽ നിന്നും അഭിനന്ദനങൾ കിട്ടുന്നു.

2014ൽ ഇന്ത്യക്ക് എതിരെ താരങ്ങളായ ജോ റൂട്ടും ജെയിംസ് ആൻഡേഴ്സണും കൂട്ടിച്ചേർത്ത 198 റൺസാണ് ക്രിക്കറ്റ് ചരിത്രത്തിലെ 10-ാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. എന്നാൽ തുഷാർ പുറത്തായോടെ ഈ റെക്കോർഡ് സ്വന്തമാക്കാനുള്ള മോഹം അവസാനിക്കുക ആയിരുന്നു.

Latest Stories

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി