സഹതാരത്തിന് റണ്ണറെ നല്കാൻ സമ്മതിക്കാതിരുന്ന പാകിസ്ഥാൻ നായകനോടുള്ള കലിപ്പും അയാളുടെ ഇന്നിങ്സിൽ വ്യക്തമായിരുന്നു, ബൊഗെയ്ൻ വില്ല പൂക്കളുമായി മൈതാനത്തിന്റെ മധ്യത്തിൽ പ്രവേശിച്ച ആരാധകന്റെ സ്നേഹത്തിൽ എല്ലാം ഉണ്ടായിരുന്നു

Shameel Salah
 1994ലെ സിംഗർ വേൾഡ് സീരീസ് ചാമ്പ്യൻഷിപ്പിന്റെ പ്രാഥമിക റൗണ്ടിൽ ശ്രീലങ്ക-പാകിസ്ഥാൻ മത്സരം കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ് മൈതാനത്ത് വെച്ച് നടക്കുകയുണ്ടായി. ആ മത്സരത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 211 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കൻ ടീമിന്റെ ആദ്യ 3 വിക്കറ്റുകൾ 65 റൺസിനുള്ളിൽ വീഴുകയും ചെയ്തു.

അവിടന്നങ്ങോട്ട് ഓപ്പണറായിരുന്ന റോഷൻ മഹാനാമക്കൊപ്പം, പിന്നീട് ക്രീസിൽ എത്തിയ ലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയും ചേർന്ന് ശ്രീലങ്കയുടെ സ്‌കോർ 97/3 എന്ന നിലയിലേക്കും ഉയർത്തിക്കൊണ്ട് വരുന്നു. ഇതിനിടെ ശ്രീലങ്കൻ ഇന്നിംഗ്‌സ് സ്ഥിരത കൈവരിക്കുന്ന സമയത്താണ് മഹാനാമക്ക് പരിക്കേൽക്കുന്നത്. ആ സമയത്ത് മഹാനാമയ്ക്ക് ഒരു റണ്ണറെ നൽകാൻ പാകിസ്ഥാൻ ക്യാപ്റ്റനായിരുന്ന സലിം മാലിക് സമ്മതിക്കുകയും ചെയ്തില്ല. അതേ തുടർന്ന് റിട്ടയേഡ് ഹർട്ടായി മഹാനാമയ്ക്ക് കളം വിടേണ്ടിയും വന്നു.

ആ നിമിഷം മഹാനാമയ്ക്ക് പകരം കളത്തിലിറങ്ങിയ ഹഷൻ തിലകരത്‌നെ ഉറച്ച പിന്തുണയുമായി 62 പന്തിൽ നിന്നും നേടിയ 39 റൺസുമായി ക്യാപ്റ്റൻ അർജുനയ്‌ക്കൊപ്പം 116 റൺസിന്റെ അഭേദ്യമായ കൂട്ടുകെട്ട് പടുത്തുയർത്തിക്കൊണ്ട് ശ്രീലങ്കൻ ടീമിനെ 47.2 ഓവറിൽ വിജയത്തിലേക്കുമെത്തിച്ചു. ക്യാപ്റ്റന്റെ ഉത്തരവാദിത്വത്തോടെ ഒരു മികച്ച ഇന്നിംഗ്സ് കളിച്ച അർജുന രണതുംഗ 76 പന്തിൽ നിന്നും പുറത്താകാതെ നേടിയ 82 റൺസുമായി മത്സരത്തിലെ മാൻ ഓഫ് ദി മാച്ചുമായി.

ആ ഇന്നിങ്ങ്സിനിടെ, അർജുന രണതുംഗ തന്റെ അർദ്ധ സെഞ്ച്വറി നേടിയ നിമിഷം ഒരു കൗതുകരമായ കാര്യവും സംഭവിച്ചു. ഒരു ശ്രീലങ്കൻ ക്രിക്കറ്റ് ആരാധകൻ ഒരു കുല ബൊഗെയ്ൻ വില്ല പൂക്കളുമായി മൈതാനത്തിന്റെ മധ്യത്തിൽ പ്രവേശിക്കുകയും, അത് അർജുന രണതുംഗക്ക് സമർപ്പിച്ച് കൊണ്ട് തങ്ങളുടെ വീര നായകന് ആദരവ് അർപ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾക്ക് സിംഹളീസ് സ്പോർട്സ് മൈതാനം അന്ന് സാക്ഷ്യം വഹിക്കുകയുമുണ്ടായി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ