ഹെന്റമ്മോ, അയ്യരുവിളികൾ; ലേലത്തിൽ കോടി കിലുക്കവമായി അർശ്ദീപും റബാഡയും ശ്രേയസും; സ്വന്തമാക്കിയത് ഇവർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലം സൗദിയിൽ നടന്നു വരികയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വമ്പൻ വിളിയാണ് എല്ലാ ടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ലേലത്തിന്റെ ആദ്യ മണിക്കൂറിൽ പ്രതീക്ഷിച്ചത് പോലെ തന്നെ മാർക്ക്യു താരങ്ങൾക്ക് അടക്കം വമ്പൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്.

ലേലത്തിലെ ആദ്യ സെറ്റിൽ തന്നെ ഇന്ത്യൻ താരമായ അർശ്ദീപ് സിങ്ങിന് വേണ്ടി വമ്പൻ വിളികളാണ് വന്നത്. ചെന്നൈ സൂപ്പർ കിംഗ് തുടക്കം കുറിച്ച ബിഡിന് ശേഷം ഡൽഹിയും, ശേഷം ഗുജറാത്തും, ഹൈദെരാബാദും ലേലം വിളിച്ചപ്പോൾ അവസാനം താരത്തെ ആർടിഎമ്മിലൂടെ 18 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കുകയായിരുന്നു.

ശേഷം സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബോളർ കാസിഗോ റബാഡയെ സ്വന്തമാക്കാൻ മുബൈ അടക്കം ഉള്ള ടീമുകൾ മുൻപിൽ ഉണ്ടായിരുന്നെങ്കിലും അവസാനം 10.75 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് താരത്തെ സ്വന്തമാക്കി.

ഇന്ത്യൻ സൂപ്പർ താരം ശ്രേയസ് അയ്യർക്ക് വേണ്ടി പ്രതീക്ഷിച്ചത് പോലെ തന്നെ വമ്പൻ വിളികളാണ് ഉയർന്നത്. മുൻ ടീമായ കൊൽക്കത്ത തുടക്കം കുറിച്ച ബിഡിന് ശേഷം പോരാട്ടം നടന്നത് ഡൽഹി പഞ്ചാബ് ടീമുകൾ തമ്മിലായിരുന്നു. ഒടുവിൽ പഞ്ചാബ് കിങ്‌സ് 26.75 കോടിക്ക് താരത്തെ സ്വന്തമാക്കി. പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന തുക ലഭിച്ചത് അദ്ദേഹത്തിനാണ്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്