Ipl

അന്നും ഇന്നും അയാൾ രക്ഷകനായിരുന്നു, ഓർമ്മയിൽ തെളിയുന്നത് ധര്‍മ്മശാലയിലെ ആ ഇന്നിംഗ്സ്

മുഹമ്മദ് തൻസി

പണ്ട് 2017 ല്‍ ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടുന്ന രംഗം ഓര്‍മ വന്നു. 27 ന് 7 വിക്കറ്റ് എന്ന ജയന്റ് screen മുഴുവന്‍ ഇന്ത്യൻ ആരാധകരുടെയും നെഞ്ചില്‍ നിരാശ സമ്മാനിച്ച് നില്‍ക്കവേ ആണ്‌ മഹേന്ദ്രസിംഗ് ധോണി ബാറ്റ് ചെയ്യാനെത്തുന്നത്.

മരുഭൂമിയിലെ മരുപ്പച്ച എന്ന കണക്കെ ഇന്ത്യയുടെ നെഞ്ചകങ്ങളിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ ബൗണ്ടറിയായി രൂപാന്തരം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഇന്ത്യൻ ബാറ്റിംഗ്‌ അവസാനിക്കുമ്പോള്‍ 112 എന്ന സ്കോറിലെത്തിയിരുന്നു.

ധോണി നേടിയ 65 റണ്‍സിനന്ന് ഇന്ത്യയുടെ ആത്മാഭിമാനത്തോളം വില ഉണ്ടായിരുന്നു. എതാണ്ട് അതേ അവസ്ഥയിലൂടെ ആണ് 5 വർഷങ്ങൾക്ക് ഇപ്പുറവും അയാൾ ബാറ്റ് ചെയ്യുന്നത്. മുഴുവന്‍ ഉത്തരവാദിത്തവും തന്നിലേക്ക് സംഗമിക്കുന്ന അവസ്ഥ. കൂടെ ഒരാൾ സ്ട്രൈക്കില്‍ ഉണ്ടായിരുന്നുവെങ്കിൽ ധോണിയുടെ ഇന്നത്തെ ഇന്നിംഗ്സ് എങ്ങനെ അവസാനിക്കുമായിരുന്നു എന്നത് ധോണിയുടെ പ്രകൃതം അറിയുന്ന ഒരാള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.

അന്ന് ശ്രീലങ്കക്കെതിരെ ഇന്ത്യ തകർന്നടിഞ മല്‍സരത്തില്‍ ലോകം കണ്ട ബെസ്റ്റ് finisher അര്‍ധ ശതകം തികച്ച് ബാറ്റ് ഉയർത്തിയപ്പോ കമ്മെന്ററിയുടെ പരിഭാഷ ഇപ്രകാരമായിരുന്നു. “മികച്ച കളിക്കാരും മഹാന്മാരായ കളിക്കാരും തമ്മില്‍ ഒരു അന്തരം ഉണ്ട്. അത് ഇതാണ്.”5 വർഷങ്ങൾക്ക് ഇപ്പുറവും പറയാനുള്ളത് അതേ കഥ തന്നെയാണ്.

കടപ്പാട്:മലയാളി ക്രിക്കറ്റ് സോൺ

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍