അവനാണ് ഇന്ത്യയുടെ അടുത്ത ബുംറയും ഷമിയുമെല്ലാം; വിലയിരുത്തലുമായി ആര്‍.പി സിംഗ്

ഇന്ത്യന്‍ പേസിംഗ് നിരയുടെ നട്ടെല്ലായിരുന്നു സൂപ്പര്‍ താരം ജസ്പ്രീത് ബുംറ. താരത്തിന്റെ പരിക്ക് ഇന്ത്യയെ വല്ലാതെ തന്നെ ബാധിച്ചിട്ടുണ്ട്. താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതമായി നീളവേ ആ സ്ഥാനത്തേക്ക് മറ്റൊരു താരത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തിക്കൊണ്ടേയിരിക്കുകയാണ്. ആ ശ്രമങ്ങള്‍ക്കുള്ള ഉത്തരമാണ് മുഹമ്മദ് സിറാജ്. പലരെയും പോലെ ഇപ്പോള്‍ അത് മുന്‍ പേസര്‍ ആര്‍പി സിംഗും ശരിവെച്ചിരിക്കുകയാണ്.

”ഞാന്‍ വളരെക്കാലമായി സിറാജിനെ നീരീക്ഷിക്കുന്നു. അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ചേരുമ്പോള്‍, അദ്ദേഹത്തിന്റെ ഗ്രാഫ് ശരിക്കും ഉയര്‍ന്നതായിരുന്നു, പിന്നെ പതുക്കെ അത് താഴാന്‍ തുടങ്ങി. എന്നാല്‍ ഫിറ്റ്‌നസ് ഒരു പ്രധാന കാര്യമാണ് എന്ന നിലയില്‍ അദ്ദേഹം ഇത്തവണ ഒരുപാട് കാര്യങ്ങളില്‍ വെച്ചപ്പെട്ടുവെന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ അവന്‍ തന്റെ ബോളിംഗില്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു.

നിലവിലെ പ്രകടനം വിലയിരുത്തുമ്പോല്‍ തീര്‍ച്ചയായും ബുംറയ്ക്ക് പകരക്കാരനാകാന്‍ അദ്ദേഹത്തിന് കഴിയും. അതോടൊപ്പം അദ്ദേഹത്തിന്റെ ഗ്രാഫ് ഇനിയും വര്‍ദ്ധിച്ചാല്‍ അടുത്ത മുഹമ്മദ് ഷമിയാകാനും അവന് കഴിയുമെന്ന് എനിക്ക് തോന്നുന്നു- ആര്‍.പി സിംഗ് പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബോളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കിയും പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തിയും സിറാജ് ഐപിഎലില്‍ അസാധാരണ ഫോമിലാണ്. ഈ വര്‍ഷമാദ്യം ഐസിസി ഏകദിന റാങ്കിംഗിലും താരം ഒന്നാമതെത്തിയിരുന്നു.

ഒക്ടോബറിലും നവംബറിലും 2023 ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കെ, മാര്‍ക്വീ ടൂര്‍ണമെന്റിനായി ബുംറയുടെ ലഭ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കെ സിറാജിന്റെ ഉയര്‍ച്ച ഇന്ത്യയ്ക്ക് ശരിയായ സമയത്താണ് വന്നു ചേര്‍ന്നിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക