അവനാണ് ഇന്ത്യയുടെ അടുത്ത ബുംറയും ഷമിയുമെല്ലാം; വിലയിരുത്തലുമായി ആര്‍.പി സിംഗ്

ഇന്ത്യന്‍ പേസിംഗ് നിരയുടെ നട്ടെല്ലായിരുന്നു സൂപ്പര്‍ താരം ജസ്പ്രീത് ബുംറ. താരത്തിന്റെ പരിക്ക് ഇന്ത്യയെ വല്ലാതെ തന്നെ ബാധിച്ചിട്ടുണ്ട്. താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതമായി നീളവേ ആ സ്ഥാനത്തേക്ക് മറ്റൊരു താരത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തിക്കൊണ്ടേയിരിക്കുകയാണ്. ആ ശ്രമങ്ങള്‍ക്കുള്ള ഉത്തരമാണ് മുഹമ്മദ് സിറാജ്. പലരെയും പോലെ ഇപ്പോള്‍ അത് മുന്‍ പേസര്‍ ആര്‍പി സിംഗും ശരിവെച്ചിരിക്കുകയാണ്.

”ഞാന്‍ വളരെക്കാലമായി സിറാജിനെ നീരീക്ഷിക്കുന്നു. അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ചേരുമ്പോള്‍, അദ്ദേഹത്തിന്റെ ഗ്രാഫ് ശരിക്കും ഉയര്‍ന്നതായിരുന്നു, പിന്നെ പതുക്കെ അത് താഴാന്‍ തുടങ്ങി. എന്നാല്‍ ഫിറ്റ്‌നസ് ഒരു പ്രധാന കാര്യമാണ് എന്ന നിലയില്‍ അദ്ദേഹം ഇത്തവണ ഒരുപാട് കാര്യങ്ങളില്‍ വെച്ചപ്പെട്ടുവെന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ അവന്‍ തന്റെ ബോളിംഗില്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു.

നിലവിലെ പ്രകടനം വിലയിരുത്തുമ്പോല്‍ തീര്‍ച്ചയായും ബുംറയ്ക്ക് പകരക്കാരനാകാന്‍ അദ്ദേഹത്തിന് കഴിയും. അതോടൊപ്പം അദ്ദേഹത്തിന്റെ ഗ്രാഫ് ഇനിയും വര്‍ദ്ധിച്ചാല്‍ അടുത്ത മുഹമ്മദ് ഷമിയാകാനും അവന് കഴിയുമെന്ന് എനിക്ക് തോന്നുന്നു- ആര്‍.പി സിംഗ് പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബോളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കിയും പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തിയും സിറാജ് ഐപിഎലില്‍ അസാധാരണ ഫോമിലാണ്. ഈ വര്‍ഷമാദ്യം ഐസിസി ഏകദിന റാങ്കിംഗിലും താരം ഒന്നാമതെത്തിയിരുന്നു.

ഒക്ടോബറിലും നവംബറിലും 2023 ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കെ, മാര്‍ക്വീ ടൂര്‍ണമെന്റിനായി ബുംറയുടെ ലഭ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കെ സിറാജിന്റെ ഉയര്‍ച്ച ഇന്ത്യയ്ക്ക് ശരിയായ സമയത്താണ് വന്നു ചേര്‍ന്നിരിക്കുന്നത്.

Latest Stories

അമേരിക്കയെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി ഉണ്ടാകും; സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും ഉപയോഗിക്കും; ഇറാന് താക്കീതുമായി ട്രംപ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

പുനൈയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ പാലം തകര്‍ന്നുവീണു; ആറ് മരണം, 20ല്‍ ഏറെ പേര്‍ ഒഴുക്കില്‍പ്പെട്ടു

'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ

മിഡില്‍ ഈസ്റ്റിന്റെ ഗതി നിയന്ത്രിക്കുന്ന യുദ്ധമുഖം; ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

കമലിനെ ആക്രമിക്കാന്‍ എത്തിയതോ? പൊതുവേദിയില്‍ വാളുമായി ആരാധകന്‍; ദേഷ്യപ്പെട്ട് താരം, വീഡിയോ