പരിചയസമ്പത്ത് ഉള്ള താരമാണ്, സ്‌ക്വാഡിൽ ഇടം നൽകാതെ അവനെ ഇന്ത്യ മെന്റർ ആയി ലോകകപ്പ് സമയത്ത് കൂടെ കൂട്ടണം; സൂപ്പർ താരത്തെക്കുറിച്ച് ആരോൺ ഫിഞ്ച്

ഇന്ത്യൻ ലോകകപ്പ് ടീമിൽ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തുന്നതിൽ സംശയം ഉന്നയിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇന്ത്യൻ സാഹചര്യങ്ങളിൽ ആധിപത്യം പുലർത്തുന്നതിന് പേരുകേട്ട സീനിയർ സ്പിന്നർ, ഓൾറൗണ്ടർ അക്സർ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തിൽ ടീമിലിടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് മുമ്പ് സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് ഫിഞ്ച് തന്റെ അഭിപ്രായം പറഞ്ഞത്. പരിക്കേറ്റ അക്സർ പട്ടേലിന് പകരക്കാരനായി അശ്വിൻ നിലവിൽ ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിൽ കളിക്കുന്നു . വെറ്ററൻ ഓഫ് സ്പിന്നർ 1/47, 3/41 എന്നിങ്ങനെയുള്ള സ്പെല്ലുകളിലൂടെ പരമ്പരയിൽ മികച്ച പ്രകടനമാണ് നടത്തിയത്. അതേസമയം, പ്രതീക്ഷിച്ച പോലെ പരിക്കിൽ നിന്ന് കരകയറാൻ കഴിയാത്തതിനാൽ അക്‌സർ മൂന്നാം ഏകദിനത്തിലും പുറത്തായി.

“അവൻ (അശ്വിൻ) അവസാന 15-ൽ ഇടംപിടിക്കാൻ പാടുപെടുമെന്ന് ഞാൻ കരുതുന്നു, പക്ഷേ വളരെയധികം ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ നിലവിലെ പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം അവന് ചെയ്ത കാര്യങ്ങൾ മുൻനിർത്തി അദ്ദേഹത്തിന് ഒരു മത്സരത്തിൽ കൂടി അവസരം നൽകിയേക്കാം. പക്ഷെ അവൻ ലോകകപ്പ് ടീമിൽ ഇടം പിടിക്കില്ല” ഫിഞ്ച് പറഞ്ഞു.

“ടെസ്റ്റ് മത്സരമായാലും ടി20 മത്സരമായാലും അശ്വിൻ തന്റെ കരിയറിൽ ഉടനീളം തിളങ്ങിയിട്ടുണ്ട്. എന്തിരുന്നാലും ഇന്ത്യയുടെ നിലവിലെ പ്ലെയിങ് ഇലവൻ സാഹചര്യം നോക്കിയാൽ അശ്വിൻ കളിക്കില്ല. കുൽദീപ് വരുമ്പോൾ അശ്വിനെ ഇന്ത്യ പുറത്താക്കും. അവൻ ആദ്യ 15 ൽ കളിക്കില്ല ”അദ്ദേഹം കൂട്ടിച്ചേർത്തു.

പരിചയസമ്പത്ത് ഉള്ളതിനാൽ തന്നെ സൂപ്പർ താരം ലോകകപ്പിൽ ഇന്ത്യയുടെ മെന്റർ ആയി ടീമിന്റെ കൂടെ കാണണം എന്ന അഭിപ്രായവും ഫിഞ്ച് പങ്കുവെച്ചു. ലോകകപ്പ് സ്‌ക്വാഡിൽ മാറ്റം വരുത്താനുള്ള അവസാന തിയതി നാളെ ആയിരിക്കെ അക്‌സർ പട്ടേലിനെ മറികടന്ന് അശ്വിൻ ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ