ഒരുപാട് കാലം അവനെ കോട്ടൺ തുണിയിൽ പൊതിയാൻ കഴിയില്ല, പുറത്തിറക്കി പന്തെറിയിക്കണം; ബിസിസിഐയുടെ അമിത പേടിക്കെതിരെ പരാസ് മാംബ്രെ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ പ്രതിനിധീകരിക്കുമ്പോൾ 22 കാരനായ പേസ്മാൻ മായങ്ക് യാദവ് കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ വാർത്തകളിൽ ഇടം നേടുക ആയിരുന്നു. ആദ്യ രണ്ട് ഗെയിമുകൾ രണ്ട് അവസരങ്ങളിലും അദ്ദേഹം പ്ലെയർ ഓഫ് ദ മാച്ച് നേടി, ഓരോ മൽസാരത്തിലും മൂന്ന് വിക്കറ്റ് നേട്ടവും കിട്ടി. എന്നിരുന്നാലും, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ പരിക്ക് പറ്റിയ അദ്ദേഹം ടൂർണമെന്റിൽ നിന്ന് പുറത്തായി. പിന്നെ താരത്തെ ആക്ഷനിൽ കണ്ടിട്ടില്ല എന്ന് പറയാം.

ഇന്ത്യൻ ടീമിൻ്റെ മുൻ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ അടുത്തിടെ മയൻകുമായി ബന്ധപ്പെട്ട് കുറച്ചധികം കാര്യങ്ങൾ സംസാരിച്ചു. പരിക്കിന്റെ പേരും പറഞ്ഞ് മായങ്കിനെ പോലെ ഒരു താരത്തെ ഒരുപാട് കാലം മാറ്റി നിർത്താൻ പറ്റില്ല എന്നാണ് മുൻ താരം പറഞ്ഞത്. ആഭ്യന്തര റെഡ്-ബോൾ ക്രിക്കറ്റിൽ എങ്കിലും പേടിക്കാതെ താരത്തെ കളത്തിൽ ഇറക്കണം എന്നും പരിശീലകൻ നിർദേശിച്ചു.

“അവൻ തയ്യാറല്ലെങ്കിൽ അവനെ കളിപ്പിക്കുന്നില്ല എന്ന് പറയുന്നതിനോട് ഞാൻ സമ്മതിക്കുന്നില്ല. പന്തെറിയേണ്ട പ്രായമാണിത്. ഒരു ബൗളർ പന്തെറിയണം. നിങ്ങൾ കൂടുതൽ ബൗൾ ചെയ്യുന്തോറും നിങ്ങൾക്ക് കൂടുതൽ നിയന്ത്രണമുണ്ടാകും, നിങ്ങളുടെ ശരീരത്തിന് എത്രമാത്രം പറ്റുമെന്ന് നിങ്ങൾക്ക് മനസിലാകും. അയാൾക്ക് പരിക്കേൽക്കുമെന്ന് പറഞ്ഞ് നിങ്ങൾക്ക് അവനെ കോട്ടൺ തുണിയിൽ പൊതിയാൻ കഴിയില്ല. ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ, അയാൾഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്, ”മാംബ്രെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ എന്തിനാണ് മായങ്ക് ഉണ്ടാകണം എന്ന് പരിശീലകൻ പറഞ്ഞു. സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടാകണം എന്നും പരിശീലമാകാൻ ഉപദേശമായി പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം