ഒരുപാട് കാലം അവനെ കോട്ടൺ തുണിയിൽ പൊതിയാൻ കഴിയില്ല, പുറത്തിറക്കി പന്തെറിയിക്കണം; ബിസിസിഐയുടെ അമിത പേടിക്കെതിരെ പരാസ് മാംബ്രെ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ പ്രതിനിധീകരിക്കുമ്പോൾ 22 കാരനായ പേസ്മാൻ മായങ്ക് യാദവ് കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ വാർത്തകളിൽ ഇടം നേടുക ആയിരുന്നു. ആദ്യ രണ്ട് ഗെയിമുകൾ രണ്ട് അവസരങ്ങളിലും അദ്ദേഹം പ്ലെയർ ഓഫ് ദ മാച്ച് നേടി, ഓരോ മൽസാരത്തിലും മൂന്ന് വിക്കറ്റ് നേട്ടവും കിട്ടി. എന്നിരുന്നാലും, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ പരിക്ക് പറ്റിയ അദ്ദേഹം ടൂർണമെന്റിൽ നിന്ന് പുറത്തായി. പിന്നെ താരത്തെ ആക്ഷനിൽ കണ്ടിട്ടില്ല എന്ന് പറയാം.

ഇന്ത്യൻ ടീമിൻ്റെ മുൻ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ അടുത്തിടെ മയൻകുമായി ബന്ധപ്പെട്ട് കുറച്ചധികം കാര്യങ്ങൾ സംസാരിച്ചു. പരിക്കിന്റെ പേരും പറഞ്ഞ് മായങ്കിനെ പോലെ ഒരു താരത്തെ ഒരുപാട് കാലം മാറ്റി നിർത്താൻ പറ്റില്ല എന്നാണ് മുൻ താരം പറഞ്ഞത്. ആഭ്യന്തര റെഡ്-ബോൾ ക്രിക്കറ്റിൽ എങ്കിലും പേടിക്കാതെ താരത്തെ കളത്തിൽ ഇറക്കണം എന്നും പരിശീലകൻ നിർദേശിച്ചു.

“അവൻ തയ്യാറല്ലെങ്കിൽ അവനെ കളിപ്പിക്കുന്നില്ല എന്ന് പറയുന്നതിനോട് ഞാൻ സമ്മതിക്കുന്നില്ല. പന്തെറിയേണ്ട പ്രായമാണിത്. ഒരു ബൗളർ പന്തെറിയണം. നിങ്ങൾ കൂടുതൽ ബൗൾ ചെയ്യുന്തോറും നിങ്ങൾക്ക് കൂടുതൽ നിയന്ത്രണമുണ്ടാകും, നിങ്ങളുടെ ശരീരത്തിന് എത്രമാത്രം പറ്റുമെന്ന് നിങ്ങൾക്ക് മനസിലാകും. അയാൾക്ക് പരിക്കേൽക്കുമെന്ന് പറഞ്ഞ് നിങ്ങൾക്ക് അവനെ കോട്ടൺ തുണിയിൽ പൊതിയാൻ കഴിയില്ല. ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ, അയാൾഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്, ”മാംബ്രെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ എന്തിനാണ് മായങ്ക് ഉണ്ടാകണം എന്ന് പരിശീലകൻ പറഞ്ഞു. സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടാകണം എന്നും പരിശീലമാകാൻ ഉപദേശമായി പറഞ്ഞു.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം