ഹാർദിക് പാണ്ട്യ- ദി ഓൾറൗണ്ടർ ഈസ് ബാക്ക്

ശങ്കർ ദാസ്

രാജസ്ഥാന്റെ തോൽ‌വിയിൽ ചെറിയ നിരാശയുണ്ടെങ്കിലും അതിലേറെ സന്തോഷം നൽകുന്ന കാര്യമാണ് ഇന്നത്തെ ഹർദിക് പാണ്ട്യയുടെ പ്രകടനം. ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഏറെ നിർണായക സ്വാധീനമാകേണ്ട താരം മികച്ച ഫോമിലേക്ക് വരുന്നു എന്ന കാര്യം ഐ.പി.എൽ ഫാനിസം മാറ്റി വെച്ച് മിക്ക ക്രിക്കറ്റ് ആരാധകരെയും സന്തോഷിപ്പിച്ച് കാണും എന്ന് തന്നെ കരുതുന്നു.

ഓർമ്മ ശരിയാണെങ്കിൽ ഹർദിക് പാണ്ട്യയുടെ പരിക്കായിരുന്നു ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ ബാലൻസിങ് തകർത്തത് എന്ന് തോന്നുന്നു. കുൽ-ചാ സഖ്യത്തിന്റെ കരുത്തിൽ ഇന്ത്യ തുടർച്ചയായി വിജയങ്ങൾ കൊയ്ത ഒരു കാലമുണ്ടായിരുന്നു. പേസ് ബൗളിംഗ് നയിക്കാൻ ബുമ്രയും ഭുവിയും,  മൂന്നാം പേസറായി പാണ്ട്യയും,  പാർട് ടൈം ബൗളർ ആയി കേദാർ ജാദവുമായിരുന്നു. രവീന്ദ്ര ജഡേജ അന്ന് ലിമിറ്റഡ്ഓവർ ടീമിൽ സ്ഥിരമല്ലായിരുന്നു.

പക്ഷെ ,ഏഷ്യാ കപ്പിലായിരുന്നു എന്ന് തോന്നുന്നു പാക്കിസ്ഥാനെതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെ പരിക്കേറ്റ പാണ്ട്യക്ക് ടൂർണമെന്റിൽ തന്നെ പിന്മാറേണ്ടി വന്നു. പകരം ജഡേജയല്ലാതെ മറ്റൊരു പേരിലായിരുന്നു.രണ്ടാം സ്പിന്നറുടെ റോൾ ജഡേജ ഏറ്റെടുത്തതോടെ കുൽദീപ്-ചഹാൽ എന്നിവരിൽ ഒരാൾക്ക് മാത്രമായി സ്ഥാനം. ജഡേജയുടെ റീ-എൻട്രി ടീം ഇന്ത്യക്ക് നേട്ടമായിരുന്നുവെങ്കിലും കുൽ-ചാ സഖ്യത്തിന്റെ പടയോട്ടത്തിന് അന്ന് തൽക്കാലത്തേക്കെങ്കിലും പരിസമാപ്തിയാവുകയായിരുന്നു. പരിക്ക് മാറി പാണ്ട്യ തിരിച്ച് വന്നെങ്കിലും മുമ്പ് കണ്ട ഓൾറൗണ്ട് മികവ് അകന്നു നിന്നു. ഫീൽഡിൽ ആത്മവിശ്വാസവും ഊർജസ്വലതയും കൈമോശം വന്ന പാണ്ട്യയുടെ റോൾ പലപ്പോഴും ഒരു ബാറ്റർ എന്ന നിലയിൽ ഒതുങ്ങി.

ഈ ഐ പി എല്ലിൽ ഗംഭീര തിരിച്ച് വരവാണ് പാണ്ട്യ നടത്തിയിരിക്കുന്നത്.ക്യാപ്റ്റൻസിയുടെ അധിക ചുമതല ഏറ്റെടുത്ത പാണ്ട്യ ബൗളിങ്ങിലെയും ടോപ് ഓർഡർ ബാറ്റിങ്ങിലെയും മികച്ച പ്രകടനങ്ങളോടെ നിരവധി ചോദ്യങ്ങൾക്കാണ് മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നത്. 5 മത്സരങ്ങളിൽ നിന്ന് 76 എന്ന ശരാശരിയിൽ 228 റൺസ് നേടിയ പാണ്ട്യ ടോപ് സ്‌കോറർ ലിസ്റ്റിൽ ജോസ് ബട്ലർക്ക് മാത്രം പിറകിലാണ്. ഇത് വരെ 18.3 ബൗൾ ചെയ്ത് 7.57 എക്കണോമിയിൽ 4 വിക്കറ്റുകളും പാണ്ട്യ നേടിക്കഴിഞ്ഞു.

ഇന്ത്യൻ ടീം ആഗ്രഹിക്കുന്ന പരിപൂർണ ഫിറ്റ്നസിലും എനർജിയിലും ഫോമിലും ഇതാ ഹർദിക് പാണ്ട്യ എത്തിക്കഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന T20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പാണ്ട്യയും ഉണ്ടാകുമെന്ന് ഉറപ്പാണ്.ഇന്ത്യൻ ജേഴ്സിയിലും സമാന പ്രകടനങ്ങൾ നടത്താൻ ഹർദിക്കിന് കഴിയട്ടെ.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക