ഹാർദിക് പാണ്ട്യ- ദി ഓൾറൗണ്ടർ ഈസ് ബാക്ക്

ശങ്കർ ദാസ്

രാജസ്ഥാന്റെ തോൽ‌വിയിൽ ചെറിയ നിരാശയുണ്ടെങ്കിലും അതിലേറെ സന്തോഷം നൽകുന്ന കാര്യമാണ് ഇന്നത്തെ ഹർദിക് പാണ്ട്യയുടെ പ്രകടനം. ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഏറെ നിർണായക സ്വാധീനമാകേണ്ട താരം മികച്ച ഫോമിലേക്ക് വരുന്നു എന്ന കാര്യം ഐ.പി.എൽ ഫാനിസം മാറ്റി വെച്ച് മിക്ക ക്രിക്കറ്റ് ആരാധകരെയും സന്തോഷിപ്പിച്ച് കാണും എന്ന് തന്നെ കരുതുന്നു.

ഓർമ്മ ശരിയാണെങ്കിൽ ഹർദിക് പാണ്ട്യയുടെ പരിക്കായിരുന്നു ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ ബാലൻസിങ് തകർത്തത് എന്ന് തോന്നുന്നു. കുൽ-ചാ സഖ്യത്തിന്റെ കരുത്തിൽ ഇന്ത്യ തുടർച്ചയായി വിജയങ്ങൾ കൊയ്ത ഒരു കാലമുണ്ടായിരുന്നു. പേസ് ബൗളിംഗ് നയിക്കാൻ ബുമ്രയും ഭുവിയും,  മൂന്നാം പേസറായി പാണ്ട്യയും,  പാർട് ടൈം ബൗളർ ആയി കേദാർ ജാദവുമായിരുന്നു. രവീന്ദ്ര ജഡേജ അന്ന് ലിമിറ്റഡ്ഓവർ ടീമിൽ സ്ഥിരമല്ലായിരുന്നു.

പക്ഷെ ,ഏഷ്യാ കപ്പിലായിരുന്നു എന്ന് തോന്നുന്നു പാക്കിസ്ഥാനെതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെ പരിക്കേറ്റ പാണ്ട്യക്ക് ടൂർണമെന്റിൽ തന്നെ പിന്മാറേണ്ടി വന്നു. പകരം ജഡേജയല്ലാതെ മറ്റൊരു പേരിലായിരുന്നു.രണ്ടാം സ്പിന്നറുടെ റോൾ ജഡേജ ഏറ്റെടുത്തതോടെ കുൽദീപ്-ചഹാൽ എന്നിവരിൽ ഒരാൾക്ക് മാത്രമായി സ്ഥാനം. ജഡേജയുടെ റീ-എൻട്രി ടീം ഇന്ത്യക്ക് നേട്ടമായിരുന്നുവെങ്കിലും കുൽ-ചാ സഖ്യത്തിന്റെ പടയോട്ടത്തിന് അന്ന് തൽക്കാലത്തേക്കെങ്കിലും പരിസമാപ്തിയാവുകയായിരുന്നു. പരിക്ക് മാറി പാണ്ട്യ തിരിച്ച് വന്നെങ്കിലും മുമ്പ് കണ്ട ഓൾറൗണ്ട് മികവ് അകന്നു നിന്നു. ഫീൽഡിൽ ആത്മവിശ്വാസവും ഊർജസ്വലതയും കൈമോശം വന്ന പാണ്ട്യയുടെ റോൾ പലപ്പോഴും ഒരു ബാറ്റർ എന്ന നിലയിൽ ഒതുങ്ങി.

ഈ ഐ പി എല്ലിൽ ഗംഭീര തിരിച്ച് വരവാണ് പാണ്ട്യ നടത്തിയിരിക്കുന്നത്.ക്യാപ്റ്റൻസിയുടെ അധിക ചുമതല ഏറ്റെടുത്ത പാണ്ട്യ ബൗളിങ്ങിലെയും ടോപ് ഓർഡർ ബാറ്റിങ്ങിലെയും മികച്ച പ്രകടനങ്ങളോടെ നിരവധി ചോദ്യങ്ങൾക്കാണ് മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നത്. 5 മത്സരങ്ങളിൽ നിന്ന് 76 എന്ന ശരാശരിയിൽ 228 റൺസ് നേടിയ പാണ്ട്യ ടോപ് സ്‌കോറർ ലിസ്റ്റിൽ ജോസ് ബട്ലർക്ക് മാത്രം പിറകിലാണ്. ഇത് വരെ 18.3 ബൗൾ ചെയ്ത് 7.57 എക്കണോമിയിൽ 4 വിക്കറ്റുകളും പാണ്ട്യ നേടിക്കഴിഞ്ഞു.

ഇന്ത്യൻ ടീം ആഗ്രഹിക്കുന്ന പരിപൂർണ ഫിറ്റ്നസിലും എനർജിയിലും ഫോമിലും ഇതാ ഹർദിക് പാണ്ട്യ എത്തിക്കഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന T20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പാണ്ട്യയും ഉണ്ടാകുമെന്ന് ഉറപ്പാണ്.ഇന്ത്യൻ ജേഴ്സിയിലും സമാന പ്രകടനങ്ങൾ നടത്താൻ ഹർദിക്കിന് കഴിയട്ടെ.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ