ഹാര്‍ദ്ദിക്കിന് ഇത്രയും അഹങ്കാരമോ..!, നായകനായിട്ട് ദിവസങ്ങള്‍ മാത്രമല്ലേ ആയുള്ളു; ഒന്നുമല്ലെങ്കിലും കാര്‍ത്തിക്കൊരു മുന്‍ താരമല്ലേ..

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരം ജയിച്ച ഇന്ത്യയ്ക്ക് എന്നാല്‍ രണ്ടാം മത്സരം ഒട്ടും എളുപ്പമായിരുന്നില്ല. ഇന്ത്യന്‍ ബോളര്‍ കൈയയഞ്ഞ് റണ്‍സ് വഴങ്ങിയ മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. മത്സരത്തില്‍ ടോസ് നേടിയിട്ടും ബോളിംഗ് തിരഞ്ഞെടുത്ത ഹാര്‍ദ്ദിക് വന്‍വിമര്‍ശനമാണ് നേരിടുന്നത്. ടോസിംഗ് വേളയില്‍ ഇതിനെ കുറിച്ച് ചോദിച്ച ക്യൂറേറ്റര്‍ മുരളി കാര്‍ത്തിക്കിനെ ഹാര്‍ദ്ദിക് കളിയാക്കിയതും വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കൂടുതല്‍ വിജയങ്ങള്‍ അവകാശപ്പെടാറുള്ള സ്‌റ്റേഡിയമാണ് പൂനെയിലെ എംസിഎ സ്റ്റേഡിയം. ടോസ് സമയത്ത് മുരളി കാര്‍ത്തിക്, ഈ ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളാണ് കൂടുതലും വിജയിച്ചിട്ടുള്ളത് എന്ന് സൂചിപ്പിച്ചപ്പോള്‍ ”ഓ അങ്ങനെയാണോ.. ഞാന്‍ അത് അറിഞ്ഞിരുന്നില്ല’ എന്നാണ് പാണ്ഡ്യ മറുപടി നല്‍കിയത്.

ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഗ്രൗണ്ടിന്റെ മുന്‍കാലചരിത്രം പരിശോധിക്കാതെയാണോ ഒരു നായകന്‍ ടോസ് ഇടാന്‍ വരുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതല്ല അറിഞ്ഞിട്ടും അറിയാത്ത പോലെ സംസാരിക്കുകയാണ് ചെയ്തതെന്നും ഇന്ത്യയ്ക്കായി ഒട്ടേറെ മത്സരങ്ങള്‍ കളിച്ച ഒരു താരത്തെ ഈ വാക്കുകളിലൂടെ ഹാര്‍ദ്ദിക് അപമാനിച്ചിരിക്കുകയാമെന്നും ആരാധകര്‍ പറയുന്നു.

രാത്രിയില്‍ മഞ്ഞ് പെയ്യാന്‍ സാധ്യത ഉള്ളതുകൊണ്ട് ബോളിംഗ് തിരഞ്ഞെടുക്കുന്നു എന്നാണ് ഹാര്‍ദ്ദിക് പറഞ്ഞത്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ശ്രീലങ്കയുടെ ബാറ്റിംഗ്. ഹര്‍ഷല്‍ പട്ടേലിന് പകരം ടീമിലെത്തിയ പേസര്‍ അര്‍ഷദീപ് സിംഗ് മത്സരത്തില്‍ 5 നോബോള്‍ വഴങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. 2 ഓവര്‍ മാത്രം എറിഞ്ഞ താരം വിട്ടുകൊടുത്തത് 37 റണ്‍സാണ്.

കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവി ഇന്നലെ നാലോവറില്‍ വഴങ്ങിയത് 53 റണ്‍സ്. ഉമ്രാന്‍ 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും 4 ഓവറില്‍ വഴങ്ങിയത് 48 റണ്‍സാണ്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ