'ദൈവം ചിലപ്പോള്‍ നേരത്തേ ഒരു തിരക്കഥ തയ്യാറാക്കിയിട്ടുണ്ടാവും'; ഐ.പി.എല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുരളി കാര്‍ത്തിക്

ഐപിഎല്‍ 16ാം സീസണിലെ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഫൈനലില്‍ ആരൊക്കെ നേര്‍ക്കുനേര്‍ എത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. നിരവിധി മുന്‍താരങ്ങള്‍ ഇതിനോടകം ഇതില്‍ അഭിപ്രായം പറഞ്ഞ് രംഗത്തുവന്നു കഴിഞ്ഞു. ഇപ്പോഴിതാ ഫൈനലില്‍ ഏത് ടീമുകളാണ് നേര്‍ക്കുനേര്‍ വരിക എന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം മുരളി കാര്‍ത്തിക്.

ഇതു എംഎസ് ധോണിയുടെ അവസാനത്തെ സീസണ്‍ ആണെങ്കില്‍ ദൈവം ചിലപ്പോള്‍ നേരത്തേ ഒരു തിരക്കഥ തയ്യാറാക്കിയിട്ടുണ്ടാവും. ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ മികച്ച പ്രകടനമാണ് സിഎസ്‌കെ കാഴ്ചവച്ചിട്ടുള്ളത്. ശക്തമായ ബോളിംഗ് നിര പോലുമില്ലാത്ത ഒരു ടീമിനെ വളരെ മികച്ച രീതിയിലാണ് ധോണി കൈകാര്യം ചെയ്തത്.

അതുകൊണ്ടു തന്നെ ഫൈനലിലെ ഒരു ടീം സിഎസ്‌കെയാവുമെന്നു ഞാന്‍ കരുതുന്നു. രണ്ടാമത്തെ ടീം രാജസ്ഥാന്‍ റോയല്‍സായിരിക്കും. വളരെ ബാലന്‍സുള്ള ശക്തമായ ടീമാണ് അവരുടേത്. ഒരിക്കല്‍ക്കൂടി അവര്‍ ഫൈനലിലെത്തുമെന്നു പ്രതീക്ഷിക്കുന്നു- മുരളി കാര്‍ത്തിക് പറഞ്ഞു.

നിലവിലെ പോയിന്റ് പട്ടിക പരിഗണിക്കുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, റണ്ണറപ്പായ രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളില്‍.

Latest Stories

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ