പാകിസ്ഥാനോട് തോറ്റാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ, ഇന്ത്യക്ക് സത്യത്തിൽ കിട്ടിയത് ലക്കെന്ന് ഗവാസ്‌ക്കർ; കാരണം ഇത്

ക്വാളിഫയറിലെ മിന്നുന്ന ഏറ്റുമുട്ടലുകൾക്ക് ശേഷം, സൂപ്പർ 12 ഘട്ടം ആരംഭിക്കുകയാണ് ഇന്ന്. ആതിഥേയരായ ഓസ്ട്രേലിയ കിവീസുമായി ഏറ്റുമുട്ടുന്ന പോരാട്ടത്തോടെ ആവേശം ആരംഭിക്കും. ശ്രീലങ്കയും നെതർലൻഡും ഗ്രൂപ്പ് എയിലേക്ക് യോഗ്യത നേടിയപ്പോൾ സിംബാബ്‌വെയും അയർലൻഡും ഇന്ത്യയ്‌ക്കൊപ്പം ബി ഗ്രൂപ്പിൽ പ്രവേശിച്ചു. ഇന്ത്യക്ക് ഇത് നല്ല വാർത്തയാണോ?

ക്രിക്കറ്റാണ് ആണ് ആർക്കും ആരോടും തോൽക്കും എന്ന സത്യം മനസിലാക്കി കൊണ്ടചിന്തിച്ചാൽ ഇനി ഇന്ത്യക്ക് പാകിസ്താനോടോ ദക്ഷിണാഫ്രിക്കയോടോ ഏതെങ്കിലും ഒരു ടീമിനോട് തോൽവിയേറ്റ് വാങ്ങേണ്ട സാഹചര്യം ഉണ്ടായാൽ ഇന്ത്യക്ക് സിംബാവെയുടെയും അയര്ലണ്ടിനെയും ഗ്രൂപ്പിൽ കിട്ടിയത് ഗുണം ചെയ്യും എന്ന് പറയാം. ഒരു മത്സരത്തിലെ തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാൻ ഈ എതിരാളികൾ ഉള്ളതിനാൽ ഇന്ത്യക്ക് ഗുണം ചെയ്യും. അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചപ്പോൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പറഞ്ഞു, ഇന്ത്യയുടെ ഗ്രൂപ്പ് തീർച്ചയായും ‘വളരെ മികച്ചതായി’ കാണപ്പെടുന്നു. വെസ്റ്റ് ഇൻഡീസോ ശ്രീലങ്കയോ പോലെയുള്ളവർ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ കടുപ്പ,മായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഇത് വളരെ മികച്ചതായി കാണുന്നുവെന്ന് ഞാൻ കരുതുന്നു. ശ്രീലങ്കയോ വെസ്റ്റ് ഇൻഡീസോ ഇന്ത്യയുടെ ഗ്രൂപ്പിലാകാൻ യോഗ്യത നേടിയിരുന്നെങ്കിൽ, അവർ ‘നല്ല ’ എതിരാളികളാകുമായിരുന്നു. ഏഷ്യാ കപ്പ് നേടിയ ശ്രീലങ്കയ്ക്ക് ആത്മവിശ്വാസം ഉയർന്നേനെ. വെസ്റ്റ് ഇൻഡീസ് ആണെങ്കിൽ ചിലപ്പോൾ ഉയർന്ന കളിക്കും. നിങ്ങൾക്കറിയാമോ, ഇന്ത്യയുടെ ഗ്രൂപ്പിൽ വരുന്ന ഈ രണ്ട് ടീമുകളും( അയർലൻഡ് സിംബാവേ) ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്ലസ് ആണ്, ”അദ്ദേഹം സ്പോർട്സ് ടുഡേയോട് പറഞ്ഞു.

“സൂപ്പർ 12-ൽ ഇന്ത്യ കളിക്കുന്ന അഞ്ച് മത്സരങ്ങളിൽ നാലെണ്ണം ജയിച്ചാലും പാകിസ്ഥാനോടോ ദക്ഷിണാഫ്രിക്കയോടോ ഒരു മത്സരം തോറ്റാലും അവർ യോഗ്യത നേടും. നെതർലൻഡ്‌സും സിംബാബ്‌വെയും കളിക്കുന്നത് അവർക്ക് വെസ്റ്റ് ഇൻഡീസ് അല്ലെങ്കിൽ ശ്രീലങ്ക എന്ന് പറയുന്നതിനേക്കാൾ മികച്ച അവസരം നൽകുന്നു,” അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക