പാകിസ്ഥാനോട് തോറ്റാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ, ഇന്ത്യക്ക് സത്യത്തിൽ കിട്ടിയത് ലക്കെന്ന് ഗവാസ്‌ക്കർ; കാരണം ഇത്

ക്വാളിഫയറിലെ മിന്നുന്ന ഏറ്റുമുട്ടലുകൾക്ക് ശേഷം, സൂപ്പർ 12 ഘട്ടം ആരംഭിക്കുകയാണ് ഇന്ന്. ആതിഥേയരായ ഓസ്ട്രേലിയ കിവീസുമായി ഏറ്റുമുട്ടുന്ന പോരാട്ടത്തോടെ ആവേശം ആരംഭിക്കും. ശ്രീലങ്കയും നെതർലൻഡും ഗ്രൂപ്പ് എയിലേക്ക് യോഗ്യത നേടിയപ്പോൾ സിംബാബ്‌വെയും അയർലൻഡും ഇന്ത്യയ്‌ക്കൊപ്പം ബി ഗ്രൂപ്പിൽ പ്രവേശിച്ചു. ഇന്ത്യക്ക് ഇത് നല്ല വാർത്തയാണോ?

ക്രിക്കറ്റാണ് ആണ് ആർക്കും ആരോടും തോൽക്കും എന്ന സത്യം മനസിലാക്കി കൊണ്ടചിന്തിച്ചാൽ ഇനി ഇന്ത്യക്ക് പാകിസ്താനോടോ ദക്ഷിണാഫ്രിക്കയോടോ ഏതെങ്കിലും ഒരു ടീമിനോട് തോൽവിയേറ്റ് വാങ്ങേണ്ട സാഹചര്യം ഉണ്ടായാൽ ഇന്ത്യക്ക് സിംബാവെയുടെയും അയര്ലണ്ടിനെയും ഗ്രൂപ്പിൽ കിട്ടിയത് ഗുണം ചെയ്യും എന്ന് പറയാം. ഒരു മത്സരത്തിലെ തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാൻ ഈ എതിരാളികൾ ഉള്ളതിനാൽ ഇന്ത്യക്ക് ഗുണം ചെയ്യും. അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചപ്പോൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പറഞ്ഞു, ഇന്ത്യയുടെ ഗ്രൂപ്പ് തീർച്ചയായും ‘വളരെ മികച്ചതായി’ കാണപ്പെടുന്നു. വെസ്റ്റ് ഇൻഡീസോ ശ്രീലങ്കയോ പോലെയുള്ളവർ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ കടുപ്പ,മായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഇത് വളരെ മികച്ചതായി കാണുന്നുവെന്ന് ഞാൻ കരുതുന്നു. ശ്രീലങ്കയോ വെസ്റ്റ് ഇൻഡീസോ ഇന്ത്യയുടെ ഗ്രൂപ്പിലാകാൻ യോഗ്യത നേടിയിരുന്നെങ്കിൽ, അവർ ‘നല്ല ’ എതിരാളികളാകുമായിരുന്നു. ഏഷ്യാ കപ്പ് നേടിയ ശ്രീലങ്കയ്ക്ക് ആത്മവിശ്വാസം ഉയർന്നേനെ. വെസ്റ്റ് ഇൻഡീസ് ആണെങ്കിൽ ചിലപ്പോൾ ഉയർന്ന കളിക്കും. നിങ്ങൾക്കറിയാമോ, ഇന്ത്യയുടെ ഗ്രൂപ്പിൽ വരുന്ന ഈ രണ്ട് ടീമുകളും( അയർലൻഡ് സിംബാവേ) ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്ലസ് ആണ്, ”അദ്ദേഹം സ്പോർട്സ് ടുഡേയോട് പറഞ്ഞു.

“സൂപ്പർ 12-ൽ ഇന്ത്യ കളിക്കുന്ന അഞ്ച് മത്സരങ്ങളിൽ നാലെണ്ണം ജയിച്ചാലും പാകിസ്ഥാനോടോ ദക്ഷിണാഫ്രിക്കയോടോ ഒരു മത്സരം തോറ്റാലും അവർ യോഗ്യത നേടും. നെതർലൻഡ്‌സും സിംബാബ്‌വെയും കളിക്കുന്നത് അവർക്ക് വെസ്റ്റ് ഇൻഡീസ് അല്ലെങ്കിൽ ശ്രീലങ്ക എന്ന് പറയുന്നതിനേക്കാൾ മികച്ച അവസരം നൽകുന്നു,” അദ്ദേഹം പറഞ്ഞു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി