കോഹ്‌ലിയും രോഹിത്തും അവഗണിച്ച പേസറുടെ കരിയര്‍ പുനരുജ്ജീവിപ്പിക്കാന്‍ ഗൗതം ഗംഭീര്‍

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായ ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ശ്രീലങ്കയ്ക്കെതിരായ വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി പുതിയ ടീമിനെ തയ്യാറാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ടീം ഇന്ത്യ. 2024ലെ ഐസിസി ടി20 ലോകകപ്പോടെയാണ് ദ്രാവിഡിന്റെ മുഖ്യപരിശീലകന്റെ കാലാവധി അവസാനിച്ചത്.

രണ്ട് തവണ ലോകകപ്പ് നേടിയ ഗംഭീറിന് താരങ്ങളില്‍നിന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ഗംഭീറിന്റെ ബാല്യകാല പരിശീലകന്‍ സഞ്ജയ് ഭരദ്വാജ് പറഞ്ഞു. ഗംഭീര്‍ ചുക്കാന്‍ പിടിക്കുന്നതോടെ ഇന്ത്യ പുതിയ ഉയരങ്ങളിലെത്തുമെന്ന് ആത്മവിശ്വാസമുണ്ട്. ഗംഭീര്‍ കുല്‍ദീപ് യാദവിനെയും പേസര്‍ നവ്ദീപ് സൈനിയെയും തിരഞ്ഞെടുപ്പിനായി പരിഗണിച്ചേക്കുമെന്ന് സഞ്ജയ് ഭരദ്വാജ് പിടിഐയോട് പറഞ്ഞു.

വിരാട് കോഹ്ലിയും രവി ശാസ്ത്രിയും ക്യാപ്റ്റനായും മുഖ്യ പരിശീലകനായും നവദീപിന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയില്ല. രോഹിത് ശര്‍മ്മയുടെയും രാഹുല്‍ ദ്രാവിഡിന്റെയും കാലത്തുപോലും സൈനിയെ പരിഗണിച്ചിരുന്നില്ല.

‘കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി തുടങ്ങിയ കളിക്കാരെ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് കഴിയും. അവര്‍ അവന്റെ പ്രൊഡക്റ്റുകളാണ്. ഐപിഎല്‍ 2024ല്‍ സുനില്‍ നരെയ്നൊപ്പം അദ്ദേഹം അതുതന്നെ ചെയ്തു. അദ്ദേഹത്തിന്റെ നിരീക്ഷണവും ക്രിക്കറ്റ് മിടുക്കും എപ്പോഴും മികച്ചതാണ്,’ ഭരദ്വാജ് പറഞ്ഞു.

2024 ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കുല്‍ദീപ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് വീഴ്ത്തി. എന്നിരുന്നാലും, യാദവ് സ്ഥിരമായി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നില്ല. ഏകദിനത്തില്‍ പോലും സ്ഥിരമായി കളിക്കാറില്ല. 2021ലാണ് സൈനി അവസാനമായി ഇന്ത്യക്കായി കളിച്ചത്.

Latest Stories

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ