'ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന് അനുയോജ്യനായ പരിശീലകനല്ല'; തുറന്നടിച്ച് ടിം പെയ്ന്‍

2024-25ല്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ടെസ്റ്റുകള്‍ക്കായി ഏറ്റുമുട്ടും. അതില്‍ ആദ്യത്തേത് നവംബര്‍ 22-ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. അവരുടെ അവസാന പര്യടനങ്ങളില്‍ വിരാട് കോഹ്ലിയുടെയും അജിങ്ക്യ രഹാനെയുടെയും നായകത്വത്തിന് കീഴില്‍ ഇന്ത്യ വിജയിച്ചു. രണ്ട് തവണയും രവി ശാസ്ത്രിയായിരുന്നു ഇന്ത്യയുടെ മുഖ്യ പരിശീലകന്‍.

എന്നിരുന്നാലും, ഇത്തവണ, കാര്യങ്ങള്‍ വ്യത്യസ്തമാണ്. കാരണം ഗൗതം ഗംഭീറാണ് പുതിയ ഹെഡ് കോച്ച്. ഗംഭീറിന് ഒരു മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. കാരണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഒരു പരമ്പര തോല്‍വി നേരിട്ടു. തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരെ വൈറ്റ്വാഷ് ചെയ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഓസീസിനെതിരെ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തിലാണ്.

ടീം പുറപ്പെടുന്നതിന് മുന്നോടിയായി മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ഗംഭീര്‍, സീനിയര്‍ ബാറ്റര്‍ കോഹ്ലിയുടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും ഫോമിനെക്കുറിച്ചുള്ള റിക്കി പോണ്ടിംഗിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ചൂടേറിയ പ്രതികരണം നല്‍കി. പ്രതികരണത്തിന് പൊതുജനങ്ങളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ ഓസീസ് മുന്‍ താരം ടിം പെയ്നും പോണ്ടിംഗിനെ പ്രതിരോധിച്ച് രംഗത്തെത്തി.

ഗംഭീറിന്റെ പ്രതികരണം എനിക്കിഷ്ടപ്പെട്ടില്ല. അതൊരു നല്ല ലക്ഷണമല്ല, കാരണം അദ്ദേഹത്തോട് ചോദിച്ചത് വളരെ ലളിതമായ ഒരു ചോദ്യമായിരുന്നു. അദ്ദേഹം ഇപ്പോഴും റിക്കിയെ താന്‍ എതിരായി കളിക്കുന്ന ഒരാളായി തന്നെ നോക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. പക്ഷേ റിക്കി ഇപ്പോള്‍ ഒരു കമന്റേറ്ററാണ്. ഒരു അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്.

എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക രോഹിത് ശര്‍മ്മയുടെ ബാറ്റിംഗല്ല, വിരാട് കോഹ്ലിയുടെ ബാറ്റിംഗല്ല, മറിച്ച് അവരുടെ പരിശീലകനും സമ്മര്‍ദ്ദത്തില്‍ ശാന്തനായിരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവുമാണ്.

രവി ശാസ്ത്രി ഒരു മികച്ച അന്തരീക്ഷം സൃഷ്ടിച്ചു, കളിക്കാര്‍ ഊര്‍ജസ്വലരായിരുന്നു. അവര്‍ ആവേശത്തോടെ കളിച്ചു, അവന്‍ അവര്‍ക്ക് സ്വപ്‌നങ്ങള്‍ നല്‍കി, ശരിക്കും സന്തോഷകരമായ രീതിയില്‍ അവരെ പ്രചോദിപ്പിച്ചു. അവര്‍ ഇപ്പോള്‍ ഒരു പുതിയ കോച്ചിന്റെ അടുത്തേക്ക് പോയിരിക്കുന്നു. എന്നാല്‍ ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അനുയോജ്യമല്ല എന്നതാണ് എന്റെ ആശങ്ക- പെയിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി