ഏകദിന ലോകകപ്പ്: ഫൈനലില്‍ അവര്‍ രണ്ടും വരണമെന്നാണ് ആഗ്രഹം, എന്നാല്‍ അത് നടക്കില്ല; കിരീട ജേതാക്കളെ പ്രവചിച്ച് ആമിര്‍

ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവേ ടൂര്‍ണമെന്റിലെ ഫൈനലിസ്റ്റുകളെയും വിജയയിയെയും പ്രവചിച്ച് പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. പാകിസ്ഥാനെ തഴഞ്ഞ് ആതിഥേയരായ ഇന്ത്യയും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും തമ്മിലായിരിക്കും ഇത്തവണ ഫൈനലെന്ന് ആമിര്‍ പ്രവചിച്ചു.

ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടണമെന്നാണ് എന്റെ പ്രാര്‍ഥന. പക്ഷേ സാങ്കേതികമായി ക്രിക്കറ്റിന്റെ സെന്‍സില്‍ നോക്കുകയാണെങ്കില്‍ അതു സംഭവിക്കില്ല. പകരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഫൈനലില്‍ മുഖാമുഖം വരാനാണ് സാധ്യത.

ഇന്ത്യയെ എഴുതിത്തള്ളാന്‍ സാധിക്കില്ല. ടീമിന്റെ താളം എങ്ങനെ ആയിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍. കടലാസില്‍ നമ്മള്‍ നോക്കിയാല്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഫൈനല്‍ കളിക്കാന്‍ ഏറ്റവും സാധ്യത. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ജേതാക്കളാവും- ആമിര്‍ പറഞ്ഞു.

ലോകകപ്പിലെ നാലു സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയാവുമെന്നും അദ്ദേഹം പ്രവചിച്ചു. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്ഥാന്‍ എന്നിവരായിരിക്കും സെമിയിലെത്തുകയെന്നാണ് ആമിറിന്റെ പ്രവചനം.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും