Ipl

ഹാർദിക്കിനെ ലോകകപ്പ് ടീമിൽ ഉൾപെടുത്തരുതെന്ന് ആവശ്യവുമായി മുൻ ഇന്ത്യൻ താരം, താരത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കരുത്

ഹാർദിക്കിനെ നായകനാക്കിയ ഗുജറാത്ത് തീരുമാനം വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ടീമിനെ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമാക്കി മാറ്റാൻ താരത്തിന് സാധിച്ചു. കുറെ നാളുകളായി ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യം അല്ലാതിരുന്ന താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം. അതിനിടയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് മുൻ താരം പാർഥിവ് പട്ടേൽ.

“ഐപിഎല്ലിന്റെ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി രണ്ടു മല്‍സരങ്ങളില്‍ 140 കിമി വേഗതയില്‍ ബൗള്‍ ചെയ്തതിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുക്കരുത്. രഞ്ജി ട്രോഫിയില്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാനും ഹാർദിക്ക് ശ്രമിക്കണം.”

“ഫുള്‍ ഫിറ്റ്‌നസുള്ള ഒരാളെയാണ് ടി20 ലോകകപ്പില്‍ നിങ്ങള്‍ ടീമിലെടുക്കേണ്ടത്. രണ്ടു കളിയില്‍ 140 കിമി വേഗതയില്‍ ബൗള്‍ ചെയ്ത ഒരാളെ ടീമിലുള്‍പ്പെടുത്താനാവില്ല. നിങ്ങള്‍ ലോകകപ്പിനെത്തിയ ശേഷം അവിടെ വച്ച് ഹാര്‍ദിക്കിനു പരിക്കേല്‍ക്കുകയാണെങ്കില്‍ എന്തു ചെയ്യും? അതു ഇന്ത്യയുടെ നഷ്ടമായിരിക്കും. നിങ്ങള്‍ കുറച്ച് ചതുര്‍ദിന മല്‍സരങ്ങളില്‍ കളിക്കണം, അതിനു ശേഷം മാത്രമേ ഫിറ്റ്‌നസ് വിലയിരുത്താന്‍ സാദിക്കും.”

“ഈ സീസണിലെ ഐപില്ലിന്റെ തുടക്കത്തിലെ പല മല്‍സരങ്ങളിലും ഇന്നിങ്‌സിന്റെ വിവിധ ഘട്ടങ്ങളില്‍ 140 കിമി വേഗതയില്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടിരുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ച് വളരെ നല്ല കാര്യമായിരുന്നു. പക്ഷെ പരിക്കേറ്റ് തിരിച്ചുവന്നതിന് ശേഷം പിന്നീട് ബൗൾ ചെയ്തിട്ടില്ല താരം. ഇത് ആശങ്കപ്പെടുത്തുന്നുണ്ട്. ”

എന്തായാലും ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ വരാനിരിക്കെ പരമ്പരകളിൽ പ്രകടനം നോക്കിയായിരിക്കും ടീം സെലക്ഷൻ നടക്കുക എന്നുറപ്പാണ്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍