ഹുസൈനുവേണ്ടി സമാധാനം പറഞ്ഞ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍; നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യന്‍ ഇതിഹാസം

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്കിടെ കളത്തില്‍ മാത്രമല്ല കമന്ററി ബോക്‌സിലും പോരാട്ടം രൂക്ഷമാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലെ ടീമിനെയും പഴയ ഇന്ത്യന്‍ ടീമുകളെയും താരതമ്യം ചെയ്ത് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും തമ്മില്‍ ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ നടത്തിയ തര്‍ക്കം ശ്രദ്ധേമായിരുന്നു. അതിന്റെ ബാക്കിപത്രത്തിന് രണ്ടാം ദിനം സാക്ഷ്യം വഹിച്ചു.

ലീഡ്‌സിലെ കമന്ററി ബോക്‌സില്‍ ഹുസൈനു പകരം ഇംഗ്ലണ്ടിന്റെ മുന്‍ നായകരിലൊരാളായ മൈക്ക് അതേര്‍ട്ടനാണ് ഇന്ന് സുനില്‍ ഗവാസ്‌കറിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ പേരില്‍, തന്റെ സുഹൃത്തായ ഹുസൈനുവേണ്ടി സമാധാന ദൂതുമായാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അതേര്‍ട്ടന്‍ ഗവാസ്‌കറിനോട് പറഞ്ഞു. അതേര്‍ട്ടന്റെ വാക്കുകള്‍ കേട്ട് ചിരിച്ച ഗവാസ്‌കര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മറുപടി നല്‍കി.

വിരാട് കോഹ്ലിയുടെ ടീമിന്റെ അത്ര കടുപ്പക്കാരല്ല മുന്‍കാലത്തെ ഇന്ത്യന്‍ ടീമുകളെന്ന് ഡെയ്‌ലി മെയ്‌ലിലെ കോളത്തിലാണ് നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടത്. അതിനെ എതിര്‍ത്ത ഗവാസ്‌കര്‍ തന്റെ തലമുറയിലെ കളിക്കാര്‍ അവഹേളിക്കപ്പെടാന്‍ നിന്നുകൊടുന്നവരാണെന്ന ധാരണ അംഗീകരിക്കില്ലെന്ന് തിരിച്ചടിച്ചു. തന്റെ കാലത്തെ ഇന്ത്യന്‍ ടീം ഭീഷണിക്ക് വശംവദരാകുന്നവരല്ലെന്ന് പരമ്പരകളിലെ പ്രകടനത്തിന്റെ കണക്കുകള്‍ നിരത്തി ഗവാസ്‌കര്‍ വിശദമാക്കുകയു ചെയ്തു. മുന്‍കാലത്തെ ഇന്ത്യന്‍ ടീമുകള്‍ക്ക് കോഹ്ലിപ്പടയോളം ആക്രമണോത്സുകയില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സൗരവ് ഗാംഗുലി തുടങ്ങിവച്ചത് വിരാട് തുടരുന്നെന്നാണ് ലേഖനത്തില്‍ വിലയിരുത്തിയതെന്നും ഹുസൈന്‍ പറഞ്ഞെങ്കിലും അതൊന്നും ഗവാസ്‌കറെ തൃപ്തിപ്പെടുത്തിയിരുന്നില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക