അദ്ദേഹത്തിന് ക്രിക്കറ്റാണ് ജീവിതത്തിലെ ഏക പിടിവള്ളി, ഏക സ്വപ്നവും

ജോസ് ജോര്‍ജ്ജ്

‘പ്രാക്ടീസ് സെഷണുകളില്‍ സ്റ്റമ്പിന് താഴെ ഒരു ഷൂ വച്ചു അതില്‍ എറിയാന്‍ പറഞ്ഞാല്‍ അതെനിക് ഒരിക്കലും സാധിക്കില്ല. പക്ഷെ ഒരു ബാറ്റസ്മാന്‍ ആണെങ്കില്‍ ആറു ബോളും കൃത്യമായി യോര്‍ക്കര്‍ എറിയാന്‍ എനിക്ക് കഴിയും. ഞാന്‍ അങ്ങനെയാണ്.’ നടരാജന്‍ എന്ന മനുഷ്യനെക്കുറിച്ചു എല്ലാം ഈ വരിയിലുണ്ട്. നടരാജന് കളി ജീവിതമാണ്. അതില്‍ ഏച്ചുകെട്ടലുകളില്ല. പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍ മാത്രം. അദ്ദേഹത്തിനു ക്രിക്കറ്റ് ജീവിതത്തിന്റെ ഏക പിടിവള്ളിയാണ്, ഏക സ്വപ്നമാണ്.

സേലത്തുനിന്ന് 36 കി മി. അകലമുള്ള ചിന്നപംപറ്റി എന്ന കുഗ്രാമത്തുനിന്നും ഓസ്‌ട്രേലിയ വരെ എത്തിയ ഇദ്ദേഹത്തിന്റെ യാത്ര ഒട്ടും സുന്ദരമായിരുന്നില്ല. തീരെ പാവപ്പെട്ട കുടുംബത്തില്‍, അഞ്ചു മക്കളില്‍ ഏറ്റവും മുതിര്‍ന്നവനായി ജനിച്ച നടരാജന്‍ എന്ന ബൗളരെ ആദ്യം കണ്ടെത്തിയത് ക്രിക്കറ്റ് ക്ലബ് നടത്തിയിരുന്ന ജയപ്രകാശ് എന്ന മനുഷ്യനാണ്. വളരെ ചെറുപ്പത്തിലേ തന്നെ നടരാജനെ അദ്ദേഹം ഏറ്റടുത്തു. കുടുംബത്തില്‍ നിന്ന് അനുമതിയും വാങ്ങി ജയപ്രകാശിനൊപ്പം ഇറങ്ങിയ നടരാജന് പിന്നെയും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല.

ചെന്നൈയില്‍ നാലാം ഡിവിഷന്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ നടരാജന്‍ 2015 ഓടെ തമിഴ്‌നാട് രഞ്ജി ടീമില്‍ എത്തി. പക്ഷെ ആ വര്‍ഷം ബൗളിംഗ് ആക്ഷന്റെ പേരില്‍ ബാന്‍ ലഭിച്ച ബൗളേഴ്സിന്റെ കൂട്ടത്തില്‍ നടരാജന്റെ പേരും ഉണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും കഠിനമായ സമയം ആ ഒരു വര്‍ഷം ആണെന്നത് നടരാജന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

തമിഴ്‌നാട് ട്വന്റി ട്വന്റി ലീഗ് ആയ TNPL ആണ് നടരാജന്‍ എന്ന പ്രതിഭയെ പുറംലോകത്തിനു കാണിച്ചു കൊടുത്തത്. 2016 തൊട്ടു ഉള്ള പ്രകടനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ കിങ്സ് ഇലവന്‍ പഞ്ചാബില്‍ എത്തിച്ചു. പക്ഷെ ഒട്ടും അവസരങ്ങള്‍ അവിടെ നിന്ന് ലഭിച്ചില്ല. മാത്രമല്ല ആ സമയത്തു ഒരു കൈമുട്ട് ശസ്ത്രക്രിയക്ക് വിധായനാകേണ്ടി വന്നു . പിന്നീട് 2018 ഇല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ മുരളീധരന്റെയും ലക്ഷ്മണിന്റെയും കീഴില്‍ എത്തിയ നടരാജന്‍ 2020ഇല്‍ പുറത്തടുത്ത പ്രകടനം നമ്മള്‍ ഏവരും കണ്ടതാണ്.

ഓസ്ട്രേലിയന്‍ മണ്ണില്‍ നടന്ന ഏകദിന പര്യടനത്തില്‍ നാം ഏവരെയും ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ചത് തമിഴ്‌നാടുകാരന്‍ താങ്കരസു നടരാജന്‍ താനെയായിരുന്നു. ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ നിന്നും ഐ.പി.എല്‍ വഴി ഇന്ത്യന്‍ ദേശിയ ടീമില്‍ എത്തുക എന്നതിനപ്പുറം ഒറ്റ ടൂര്‍ണമെന്റ് കൊണ്ട് പ്ലെയിങ് ലവ്‌നിലെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു ഈ ഇടം കയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളര്‍. തുടര്‍ച്ചായി അലട്ടുന്ന പരിക്കുകളാണ് താരത്തിന്റെ മുന്നിലുള്ള വെല്ലുവിളി.

നടരാജന്റെ വിജയം നമ്മുടെ എല്ലാം സന്തോഷമാകുന്നത് അദ്ദേഹത്തിന്റെ യാത്ര അറിയുന്നത് കൊണ്ടാണ്. ഒരു സാധാരണക്കാരന്റെ ജീവിതത്തോടുള്ള പടവെട്ടലില്‍ നാം നമ്മളെ തന്നെ നടരാജനില്‍ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ വിജയം നമ്മള്‍ അത്രമാത്രം ആഗ്രഹിക്കുന്നുണ്ട്. പിറന്നാള്‍ ആശംസകള്‍ നടരാജന്‍….

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക