Ipl

ടോസ് ഉൾപ്പടെ എല്ലാം കള്ളക്കളി, തുറന്നടിച്ച് മുതിർന്ന ബി.ജെ.പി നേതാവ്

ഐ.പി.എൽ ആവേശം കെട്ടടങ്ങി മണിക്കൂറുകൾ ആകുന്നതിന് മുമ്പ് വിവാദങ്ങൾ തലപൊക്കി തുടങ്ങിയിരിക്കുന്നു. ഇന്നലെ നടന്ന മത്സരം ഒത്തുകളി ആയിരുന്നു എന്നാണ് പുറത്തുവരുന്ന ആരോപണം. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നിട്ട് കൂടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്റെ തീരുമാനം മുതലാണ് ആരോപണങ്ങൾ വന്നുതുടങ്ങിയത്.

ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കാണികളുടെ പിന്തുണ വിചാരിച്ചതുപോലെ തന്നെ ഗുജറാത്തിന് ഒപ്പമായിരുന്നു. എന്നാൽ മത്സരം കാണാൻ എത്തിയ വി.ഐ.പി ഗുസ്റ്റുകളെയും മറ്റും ആകർഷിക്കാനും ഗ്രൗണ്ടിൽ ആവേശം കൂടാനുമാണ് ടീം തോറ്റുകൊടുത്തത് എന്നും ആരോപണം ഉയരുന്നു.

പ്ലേ ഓഫ് മത്സരങ്ങൾ വളരെ ആവേശകരമായിരുന്നു എങ്കിലും ഫൈനൽ അങ്ങനെ ആയിരുന്നില്ല. . ട്വിറ്ററില്‍ ഭൂരിഭാഗം ആരാധകരും മോശം ഐപിഎല്‍ ഫൈനല്‍ ആണിതെന്ന അഭിപ്രായക്കാരാണ്. ഒരു ഫൈനലിന് ചേര്‍ന്ന രീതിയിലുള്ളതായിരുന്നില്ല അഹമ്മദാബാദിലെ പിച്ച്. കൂടാതെ റോയല്‍സ് കളിക്കാര്‍ തുടക്കംമുതല്‍ കളി കൈവിട്ട രീതിയില്‍ കളിച്ചതും ആരാധകരെ നിരാശരാക്കി. പവർ പ്ലേ ഓവറുകൾ മുതലാക്കാതെ പോയ ടീം കളിയുടെ ഒരു ഘട്ടത്തിലും ഗുജറാത്തിന് വെല്ലുവിളി ആയില്ല.

ഇത്രയും മോശം ഐ.പി.എൽ ഫൈനൽ സമീപ കാലത്തൊന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞ ആരാധകർ ബിസിസിഐ സെക്രട്ടറി ജയ് ഷാക്ക് നേരെയും ആരോപണം ഉന്നയിച്ചു. ബിസിസിഐയുടെ തലപ്പത്ത് ഇരുന്ന് കൊണ്ട് ഒരു ടീമിനെ മാത്രം പിന്തുണച്ച രീതി ശരിയായില്ലെന്നും ആളുകൾ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വാർത്തകൾ എല്ലാം സത്യമാണെന്ന് തരത്തിലുള്ള പ്രതികരണങ്ങളാണ് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി നടത്തിയിരിക്കുന്നത്. അദ്ദേഹം ട്വിറ്ററിൽ പറഞ്ഞത് ഇങ്ങനെ- ടാറ്റാ ഐപിഎൽ ക്രിക്കറ്റിലെ മത്സരഫലങ്ങളെല്ലാം കപടമാണെന്ന വ്യാപകമായ സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകണം, അതിനായി പൊതുതാത്പര്യ ഹർജികൾ സമ്മർപ്പിക്കണം.കാരണം, ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആയതിനാൽ സർക്കാർ മുൻകയ്യെടുത്ത് അന്വേഷിക്കുമെന്ന് കരുതാൻ വയ്യ’ – സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.

ബി.ജെ.പിയുടെ മുതിർന്ന നേതാവ് തന്നെ സംശയം പ്രകടിപ്പിച്ചതോടെ സംഭവം വലിയ ചർച്ചകളിലേക്ക് നയിക്കുമെന്നുറപ്പ്.

Latest Stories

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പി. കെ ശ്യാമളക്കെതിരെ വിമതനീക്കം; ജില്ലാ സെക്രട്ടറിയേറ്റംഗം ടി. കെ. ഗോവിന്ദൻ മത്സരിക്കും

പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും; തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ല: ഗണേഷ് കുമാർ

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന