Ipl

ടോസ് ഉൾപ്പടെ എല്ലാം കള്ളക്കളി, തുറന്നടിച്ച് മുതിർന്ന ബി.ജെ.പി നേതാവ്

ഐ.പി.എൽ ആവേശം കെട്ടടങ്ങി മണിക്കൂറുകൾ ആകുന്നതിന് മുമ്പ് വിവാദങ്ങൾ തലപൊക്കി തുടങ്ങിയിരിക്കുന്നു. ഇന്നലെ നടന്ന മത്സരം ഒത്തുകളി ആയിരുന്നു എന്നാണ് പുറത്തുവരുന്ന ആരോപണം. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നിട്ട് കൂടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്റെ തീരുമാനം മുതലാണ് ആരോപണങ്ങൾ വന്നുതുടങ്ങിയത്.

ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കാണികളുടെ പിന്തുണ വിചാരിച്ചതുപോലെ തന്നെ ഗുജറാത്തിന് ഒപ്പമായിരുന്നു. എന്നാൽ മത്സരം കാണാൻ എത്തിയ വി.ഐ.പി ഗുസ്റ്റുകളെയും മറ്റും ആകർഷിക്കാനും ഗ്രൗണ്ടിൽ ആവേശം കൂടാനുമാണ് ടീം തോറ്റുകൊടുത്തത് എന്നും ആരോപണം ഉയരുന്നു.

പ്ലേ ഓഫ് മത്സരങ്ങൾ വളരെ ആവേശകരമായിരുന്നു എങ്കിലും ഫൈനൽ അങ്ങനെ ആയിരുന്നില്ല. . ട്വിറ്ററില്‍ ഭൂരിഭാഗം ആരാധകരും മോശം ഐപിഎല്‍ ഫൈനല്‍ ആണിതെന്ന അഭിപ്രായക്കാരാണ്. ഒരു ഫൈനലിന് ചേര്‍ന്ന രീതിയിലുള്ളതായിരുന്നില്ല അഹമ്മദാബാദിലെ പിച്ച്. കൂടാതെ റോയല്‍സ് കളിക്കാര്‍ തുടക്കംമുതല്‍ കളി കൈവിട്ട രീതിയില്‍ കളിച്ചതും ആരാധകരെ നിരാശരാക്കി. പവർ പ്ലേ ഓവറുകൾ മുതലാക്കാതെ പോയ ടീം കളിയുടെ ഒരു ഘട്ടത്തിലും ഗുജറാത്തിന് വെല്ലുവിളി ആയില്ല.

ഇത്രയും മോശം ഐ.പി.എൽ ഫൈനൽ സമീപ കാലത്തൊന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞ ആരാധകർ ബിസിസിഐ സെക്രട്ടറി ജയ് ഷാക്ക് നേരെയും ആരോപണം ഉന്നയിച്ചു. ബിസിസിഐയുടെ തലപ്പത്ത് ഇരുന്ന് കൊണ്ട് ഒരു ടീമിനെ മാത്രം പിന്തുണച്ച രീതി ശരിയായില്ലെന്നും ആളുകൾ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വാർത്തകൾ എല്ലാം സത്യമാണെന്ന് തരത്തിലുള്ള പ്രതികരണങ്ങളാണ് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി നടത്തിയിരിക്കുന്നത്. അദ്ദേഹം ട്വിറ്ററിൽ പറഞ്ഞത് ഇങ്ങനെ- ടാറ്റാ ഐപിഎൽ ക്രിക്കറ്റിലെ മത്സരഫലങ്ങളെല്ലാം കപടമാണെന്ന വ്യാപകമായ സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകണം, അതിനായി പൊതുതാത്പര്യ ഹർജികൾ സമ്മർപ്പിക്കണം.കാരണം, ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആയതിനാൽ സർക്കാർ മുൻകയ്യെടുത്ത് അന്വേഷിക്കുമെന്ന് കരുതാൻ വയ്യ’ – സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.

ബി.ജെ.പിയുടെ മുതിർന്ന നേതാവ് തന്നെ സംശയം പ്രകടിപ്പിച്ചതോടെ സംഭവം വലിയ ചർച്ചകളിലേക്ക് നയിക്കുമെന്നുറപ്പ്.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!