എന്നെ എല്ലാവരും വില്ലനായി കണ്ടു, കാരണം ലളിത് മോദി

ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിലൊരാളായ ന്യൂസിലാൻഡിന്‍റെ മുൻ താരം ക്രിസ് കെയിൻസ് സമീപകാലത്തായി ജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ട് . 51കാരനായ താരത്തിന് കഴിഞ്ഞ വർഷം ഹൃദയശസ്ത്രക്രിയ ആവശ്യമായി വരികയും ശസ്ത്രക്രിയക്കിടെ സ്ട്രോക്കിനെ തുടർന്ന് ഇരുകാലുകളും തളരുകയും ചെയ്തിരുന്നു. അതിനിടയിൽ കുടലിൽ അർബുദം ബാധിച്ചിരിക്കുകയാണെന്ന കാര്യവും താരം വ്യക്തമാക്കിയിരുന്നു. ദുരിത കാലത്തിനിടയിലും സമൂഹ മാധ്യമങ്ങളിൽ തന്റെ വിവരങ്ങൾ ഒകെ താരം പങ്ക് വെക്കുമായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിലെ വാതുവെപ്പ് കേസിലൂടെ പ്രശസ്തനായ ലളിത് മോഡി ക്രിസിന് എതിരെ വാതുവെപ്പ് ആരോപണം ഉന്നയിക്കുകയും എന്നാൽ കേസിൽ വര്ഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ ക്രിസ് വിജയിക്കുകയും ചെയ്തു. “എനിക്ക് ഒരുപാട് ദേഷ്യവും നിരാശയും ഉണ്ടായിരുന്നു ആ കാലത്ത് , പക്ഷേ ഞാൻ അത് നിശബ്ദമായി വഹിച്ചു,” അദ്ദേഹം പറഞ്ഞു, “ഞാൻ ഓസ്‌ട്രേലിയയിൽ ചെറിയ ജോലികൾ ചെയ്തു ആ സമയം തള്ളി നീക്കി. അത് എന്നെ അലട്ടി. എന്നാൽ ഇപ്പോൾ, കഴിഞ്ഞ ഏഴ് മാസങ്ങൾക്ക് ശേഷം, അത് എന്റെ ചിന്തയിൽ വളരെ താഴെയാണ്. അത് മുൻഗണനയല്ല. മറ്റൊരു സമയം, മറ്റൊരു സ്ഥലം പോലെ തോന്നുന്നു.”

” ലളിത് ചെയ്ത ആ ട്വീറ്റ് എന്റെ ജീവിതം മാറ്റി. ഞാൻ കുറ്റക്കാരനായി, വര്ഷങ്ങളുടെ നിയമപോരാട്ടത്തിലൂടെ സത്യം തെളിഞ്ഞു. എന്നെ ആ നാളുകളിൽ എല്ലാവരും വില്ലനായി ചിത്രീകരിച്ചത് എന്നെ തളർത്തി.”

ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്‍റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000ത്തില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും ക്രിസ് കെയ്ന്‍സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്