ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ഇന്ത്യൻ ടി-20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഓപണർ അഭിഷേക് ശർമ്മ. ഏത് ടീമായാലും ഭയമില്ലാത്ത അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമാണ് താരം കാഴ്ച്ച വെക്കുന്നത്. ഇപ്പോഴിതാ അഭിഷേക് ശർമ്മയെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

‘ സാധാരണ ഗതിയില്‍, അദ്ദേഹത്തെപ്പോലെ കളിക്കുന്ന കളിക്കാര്‍ സ്ഥിരത പുലര്‍ത്താറില്ല. ഇതുപോലുള്ള നിരവധി വലിയ കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. സമാനമായ രീതിയില്‍ കളിച്ചിരുന്ന ക്രിസ് ഗെയ്ല്‍ പോലും സ്മാര്‍ട്ട് ക്രിക്കറ്റാണ് കളിച്ചിരുന്നത്. ഗെയ്ല്‍ മെയ്ഡന്‍ ഓവറുകള്‍ കളിച്ചിരുന്നു. ബാംഗ്ലൂര്‍ പിച്ചില്‍ ഗെയ്ല്‍ ആദ്യ ഓവര്‍ ശ്രദ്ധാപൂര്‍വ്വം കളിക്കുമായിരുന്നു, തുടക്കത്തിലെ ഒരു അഞ്ചെട്ട് പന്തുകള്‍, അവിടെ ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ സഹായം ലഭിച്ചിരുന്നു, അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കളിക്കുകയും പിന്നീട് വേഗത കൂട്ടുകയും ചെയ്യുമായിരുന്നു’

‘അഭിഷേക് ശർമ്മ അത് മറികടന്നു. അയാള്‍ക്ക് അതിന്റെ ആവശ്യമില്ല. അയാള്‍ വന്ന ഉടനെ തന്നെ ആക്രമിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. കാര്യം, ഇതുപോലുള്ള ബാറ്റര്‍മാര്‍ സാധാരണയായി സ്ഥിരതയില്ലാത്തവരാണ്. ഒരു ഇന്നിങ്സിൽ അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അടുത്ത മൂന്ന് ഇന്നിങ്‌സില്‍ അവര്‍ ബുദ്ധിമുട്ടും, പിന്നെ ഒരു മികച്ച തിരിച്ചുവരവ് നടത്തുകയും പിന്നീട് മോശം പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്യും’

‘എന്നാല്‍ അഭിഷേക് ശര്‍മയുടെ ശൈലി നോക്കൂ. എല്ലാ മത്സരങ്ങളിലും അദ്ദേഹം സ്വയം തെളിയിക്കുന്നു. വെറും 12-14 പന്തുകള്‍ നേരിട്ടാലും അദ്ദേഹം 60-70 റണ്‍സ് നേടുന്നു. അതാണ് അവനെ ടീമിന്റെ മാച്ച് വിന്നറാക്കുന്നത്. മറ്റ് കളിക്കാര്‍ പരാജയപ്പെട്ടാലും, അഭിഷേക് ശര്‍മ്മ കളിച്ചാല്‍, ഇന്ത്യ വിജയിക്കുമെന്ന് ഉറപ്പാണ്’ മുഹമ്മദ് കൈഫ് പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ