'കേരളത്തിന്റെ ദത്തുപുത്രന്‍', ഈ 36-ാം വയസ്സിലും അയാള്‍ പ്രതീക്ഷിക്കുന്നുണ്ടാകും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കൊരു വിളി

പ്രിന്‍സ് റഷീദ്

രഞ്ജി ട്രോഫിയില്‍ കേരളം ഒരു മത്സരം കൂടി ജയിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി കേരളം ജയിക്കുമ്പോള്‍ ഒക്കെ ആരാണ് വിജയി ശില്‍പ്പി എന്നു ചോദിച്ചാല്‍ പലപ്പോഴും അതു ഒറ്റ ഒരു ഉത്തരത്തില്‍ ചെന്നു നില്‍ക്കും.

ആ ഉത്തരം ആണു ജലജ് സക്‌സേന എന്ന കേരളത്തിന്റെ ദത്തു പുത്രന്‍. ഇക്കുറിയും അതിനു മാറ്റമില്ല രണ്ടു ഇന്നിങ്‌സുകളിലുമായി 9 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് ഇക്കളിയിലും അയാള്‍.
വിക്കറ്റെടുക്കുന്നതും റണ്‍സ് അടിക്കുന്നതും അയാളെ സംബന്ധിച്ച് പുതുമയല്ല. അര്‍ഹിക്കുന്ന അംഗീകാരം നല്‍കാതെ നിരന്തരമായി തിരസ്‌കരിക്കപ്പെടുന്നതും ഇപ്പോള്‍ അയാള്‍ക്കൊരു പുതുമയല്ല.

അയാള്‍ക്കു നീതി നിഷേധിക്കപ്പെട്ടു എന്നുറക്കെ പറഞ്ഞു അയാള്‍ക്ക് വേണ്ടി ആര്‍ത്തു വിളിക്കാന്‍ പുരുഷരങ്ങള്‍ ഇല്ല. അയാളിലെ എക്‌സ് ഫാക്ടര്‍ കണ്ടെത്താന്‍ ഗോഡ് ഫാദര്‍മാരും ഇല്ല. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഈ മനുഷ്യന്‍. ഒരു പക്ഷേ ഈ മുപ്പത്തി ആറാം വയസ്സിലും അയാള്‍ പ്രതീക്ഷിക്കുന്നുണ്ടാകും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കൊരു വിളി.

ഒരു പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം എഴുതുമ്പോള്‍ ആ ചരിത്രത്തിന്റെ പുറമ്പോക്കില്‍ എവിടെയെങ്കിലും കുഴി കുത്തി മൂടപ്പെടുമായിരിക്കും ജലജ് സക്‌സേനയെന്ന കഠിനധ്വാനിയായ പ്രതിഭ ശാലിയുടെ ചരിത്രം. അപ്പോഴും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ഭോപ്പാലിലെ ഏതെങ്കിലും ഒരു ഫ്‌ലാറ്റ് മുറിയില്‍ ഇരുന്നു തന്റെ കുഞ്ഞു മക്കള്‍ക്ക് അയാള്‍ ഒരു കഥ പറഞ്ഞു കൊടുക്കുമായിരിക്കും.

കഠിനധ്വാനം ചെയ്താല്‍ കഴിവ് തെളിയിച്ചാല്‍ ജീവിതത്തില്‍ എത്തിപ്പിടിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല എന്ന മണ്ടന്‍ തിയറിയില്‍ വിശ്വസിച്ചു ജീവിതം തീര്‍ത്തുകളഞ്ഞ ഒരു പാവം മനുഷ്യന്റെ കഥ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ