ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി മഴ; മൂന്നാം ദിനം ഉപേക്ഷിച്ചു

ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ നേടിയെടുത്ത് വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി ഗ്രീസിലിറക്കിയ ഇംഗ്ലണ്ട് സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി മഴക്കളി. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ മൂന്നാം ദിനം മഴ കാരണം ഒരോവര്‍ പോലും എറിയാനാവാതെ ഉപേക്ഷിച്ചു. ഇരുടീമുകള്‍ക്കും ഏറെ നിര്‍ണായകമായിരുന്ന മൂന്നാം ദിനം മഴയില്‍ കലാശിച്ചത് ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.

രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയിലായിരുന്നു. ജോണ്‍ കാംബെല്ലിന്റെ (12) വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. സാം കറാനാന്റെ പന്തില്‍ കാംബെല്‍ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു. ക്രയ്ഗ് ബ്രാത്ത് വെയ്റ്റിനൊപ്പം (6) നൈറ്റ് വാച്ച്മാന്‍ അല്‍സാരി ജോസഫാണ് (14) ക്രീസില്‍.

ആദ്യ ഇന്നിംഗ്‌സില്‍ സ്റ്റോക്സിന്റെ 176 റണ്‍സിന്റെയും ഡോം സിബ്ലിയുടെ 120 റണ്‍സിന്റെയും അകമ്പടിയില്‍ 9 ന് 469 ല്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മത്സരത്തിന്റെ ആദ്യ ദിനം മൂന്നിന് 81 റണ്‍സെന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ട ഇംഗ്ലണ്ടിനെ സിബ്ലി-സ്റ്റോക്‌സ് കൂട്ടകെട്ട് കര കയറ്റുകയായിരുന്നു. 4ാം വിക്കറ്റില്‍ 260 റണ്‍സാണ് ഇരുവരും അടിച്ചു കൂട്ടിയത്.

356 പന്തില്‍ 17 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയോടെയാണ് സ്റ്റോക്സിന്റെ 176 റണ്‍സ് നേട്ടം. കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡൗറിച്ചിനു ക്യാച്ച് നല്‍കിയാണു സ്റ്റോക്സ് മടങ്ങിയത്. 372 പന്തില്‍ നിന്നാണ് സിബ്ലി 120 റണ്‍സ് നേടിയത്. ജോസ് ബട്ലര്‍ 40 റണ്‍സെടുത്തു. ചേസ് 5 വിക്കറ്റും റോച്ച് 2 വിക്കറ്റും ജയ്സന്‍ ഹോള്‍ഡര്‍, അല്‍സരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക