നാലാം മത്സരത്തിലും ഇംഗ്‌ളണ്ടിന് ജയിക്കാനായില്ല ; ആഷസ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി

രണ്ടാം ഇന്നിംഗ്‌സിലെ ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് തകര്‍ച്ച മുതലാക്കാന്‍ ഇംഗ്‌ളണ്ടിന് കഴിഞ്ഞില്ല. രണ്ടാം ഇന്നിംഗ്‌സില്‍ വന്‍ തകര്‍ച്ച നേരിട്ട ഇംഗ്‌ളണ്ട് ആഷസ് പരമ്പര ഓസ്‌ട്രേലിയയ്ക്ക് അടിയറ വെച്ചു. അവസാന മത്സരത്തില്‍ 146 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്.

ഇതോടെ ആഷസ് ഈ സീണിലെ പരമ്പര ഓസ്‌ട്രേലിയ 4-0 ന് നേടി. 124 റണ്‍സിന് ഇംഗ്‌ളണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകുകയായിരുന്നു. 34 റണ്‍സ് എടുത്ത സാക്ക ക്രൗളിയാണ് ടീമിലെ ടോപ്‌സ്‌കോറര്‍. റോറി ബേണ്‍സ് 26 റണ്‍സ് നേടി. ഡേവിഡ മലന്‍ 10 റണ്‍സും ജോ റൂട്ട് 11 റണ്‍സും നേടി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 303 റണ്‍സ് എടുത്തിരുന്നു. ഇംഗ്‌ളണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ 188 റണ്‍സിന് പുറത്താക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 155 ന് പുറത്താക്കാനായെങ്കിലും ഇംഗ്‌ളണ്ടിന് കുറഞ്ഞ സ്‌കോറിന് പുറത്താകുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ