ഈ ഗ്രൗണ്ടിൽ രഞ്ജി ട്രോഫി പോലും നടത്തരുത്, മഹാ മോശം അവസ്ഥയാണ് ഇന്നലെ കണ്ടത്; ധർമ്മശാലയിലെ ഗ്രൗണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ടീം; നടന്ന കാര്യം ഞെട്ടിക്കുന്നത്

അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ധർമ്മശാലയിലെ നവീകരിച്ച എച്ച്പിസിഎ സ്റ്റേഡിയത്തിൽ 2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ, ഔട്ട്ഫീൽഡിന്റെ അവസ്ഥയെക്കുറിച്ച് ആശങ്കകൾ ഉയർന്നു. മത്സരത്തിന്റെ തലേ ദിവസം തന്നെ പിച്ചിന്റെ അവസ്ഥ സംബന്ധിച്ച ആശങ്കകൾ ഉണർന്നു. ശനിയാഴ്ച നടന്ന മത്സരത്തിനിടെ അഫ്ഗാൻ താരത്തിന് പരിക്ക് ഏൽക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്റെ മുജീബ്-ഉർ-റഹ്മാന് ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുമ്പോഴാണ് ഡൈവ് ചെയ്‌തതിനെ തുടർന്ന് പരിക്കേൽക്കുകയും ആ സമയത് നിലത്ത് നിന്ന് കുറച്ച് ചെളി പുറത്തേക്ക് തെറിച്ച് വീഴുകയും ചെയ്തു. ക്രിക്ക്ബസുമായി സംസാരിച്ച അഫ്ഗാനിസ്ഥാൻ ടീം മാനേജ്‌മെന്റിലെ ഒരു അംഗം പറയുന്നതനുസരിച്ച്, വേദിയുടെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“നിർഭാഗ്യകരമാണ് സംഭവിച്ച കാര്യങ്ങൾ. ഗ്രൗണ്ട് കാഴ്ചയിൽ അതിശയിപ്പിക്കുന്നതാണെങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾക്കായി ഇതുവരെ സജ്ജീകരിച്ചിട്ടില്ല. നിലവിലെ ഈ അവസ്ഥ അന്താരാഷ്ട്ര ക്രിക്കറ്റിന് സ്വീകാര്യമല്ല. മഴ പോലുള്ള ഘടകങ്ങൾ പ്രശ്‌നത്തിന് കാരണമായേക്കാം, എന്നിരുന്നാലും, അത് ഇപ്പോൾ തയ്യാറായിട്ടില്ല.” അഫ്ഗാൻ അംഗം പറഞ്ഞു.

ഔട്ട് ഫീൽഡ് മുൻപും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. ഈ വർഷമാദ്യം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം മൈതാനത്ത് വേണ്ടത്ര പുല്ല് ഇല്ലാത്തതിനാൽ മത്സരം മാറ്റേണ്ടി വന്നു. കൂടാതെ, സെപ്തംബർ പകുതിയോടെ ഔട്ട്ഫീൽഡിൽ ഫംഗസ് പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക