ഇനി നീ ആ നമ്പർ ഇറക്കേണ്ട, ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയ ഡൽഹി ക്യാപിറ്റൽസ് താരത്തെ കാത്തിരിക്കുന്നത് വമ്പൻ പണി; സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ പൊങ്കാല

ഡൽഹി ക്യാപിറ്റൽസിൻറെ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി. നിലവിൽ കരിയറിൽ തനിക്ക് ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതായിട്ട് ഉണ്ടെന്നും അതിനാൽ തന്നെ വിശ്രമത്തിനും മടങ്ങി വരാനും സമയം ആവശ്യമാണെന്നുമാണ് താരം അറിയിച്ചത്. താരലേലത്തിൽ 6.25 കോടി രൂപക്ക് ദൽഹി സ്വന്തമാക്കിയ ബ്രൂക്ക് ഇത്തവണ കാലത്തിലേക്ക് ഉണ്ടാകില്ല എന്ന നിലപാട് ഇംഗ്ലീഷ് ബോർഡ് അറിയിക്കുക ആയിരുന്നു .

കഴിഞ്ഞ സീസണിൽ മുത്തശ്ശിയുടെ മരണത്തെ തുടർന്ന് ലീഗിൽ നിന്ന് പിന്മാറിയ ബ്രൂക്ക് ഇത്തവണ കൂടി പിന്മാറിയതോടെ താരത്തെ കാത്തിരിക്കുന്നത് വിലക്ക് ഉൾപ്പടെ ഉള്ള നടപടികളാണ്. 2 വർഷത്തെ ബ്രൂക്കിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിലകുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ വരുന്നത്.

മുമ്പും പല ഇംഗ്ലണ്ട് താരങ്ങളും കാണിച്ച പ്രവർത്തിയാണ് ഹാരി ബ്രൂക്ക് ആവർത്തിച്ചിരിക്കുന്നത്. താരലേലത്തിൽ ടീമുകളിലെത്തിയശേഷം അവസാന നിമിഷം താരങ്ങൾ പരിക്കുമൂലമല്ലാതെ പിൻമാറുന്നത് ടീമുകളുടെ സന്തുലനത്തെ തന്നെ ബാധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മതിയായ കാരണങ്ങളില്ലാതെ പിൻമാറുന്ന താരങ്ങളെ വിലക്കണമെന്ന് ടീം ഉടമകൾ ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനാലാണ് ഇങ്ങനെ ചെയ്യുന്ന താരങ്ങൾക്ക് ബിസിസിഐ വിലക്ക് കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്.

ലീഗ് തുടങ്ങുന്നതിന് മുമ്പോ അതിനിടയിലോ പിന്മാറുന്ന ഇംഗ്ലണ്ട് താരങ്ങളിൽ ചിലർ പറഞ്ഞ ഡയലോഗ് ഹാരി ബ്രൂക്ക് ആവർത്തിച്ചു. ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിച്ച അദ്ദേഹം പറഞ്ഞത് ഇങ്ങനെ- ” ഇംഗ്ലണ്ട് ടീമിനാണ് എന്റെ ആദ്യ പരിഗണന. ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ട്. പ്രധാനപ്പെട്ട ടൂർണമെന്റുകൾ വരുന്നു. ആരാധകരോടും ടീമിനോടും മാപ്പ്.” സോഷ്യൽ മെഡി പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

അതേസമയം ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ഡൽഹി തങ്ങളുടെ നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കണം.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം