ഇനി നീ ആ നമ്പർ ഇറക്കേണ്ട, ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയ ഡൽഹി ക്യാപിറ്റൽസ് താരത്തെ കാത്തിരിക്കുന്നത് വമ്പൻ പണി; സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ പൊങ്കാല

ഡൽഹി ക്യാപിറ്റൽസിൻറെ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി. നിലവിൽ കരിയറിൽ തനിക്ക് ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതായിട്ട് ഉണ്ടെന്നും അതിനാൽ തന്നെ വിശ്രമത്തിനും മടങ്ങി വരാനും സമയം ആവശ്യമാണെന്നുമാണ് താരം അറിയിച്ചത്. താരലേലത്തിൽ 6.25 കോടി രൂപക്ക് ദൽഹി സ്വന്തമാക്കിയ ബ്രൂക്ക് ഇത്തവണ കാലത്തിലേക്ക് ഉണ്ടാകില്ല എന്ന നിലപാട് ഇംഗ്ലീഷ് ബോർഡ് അറിയിക്കുക ആയിരുന്നു .

കഴിഞ്ഞ സീസണിൽ മുത്തശ്ശിയുടെ മരണത്തെ തുടർന്ന് ലീഗിൽ നിന്ന് പിന്മാറിയ ബ്രൂക്ക് ഇത്തവണ കൂടി പിന്മാറിയതോടെ താരത്തെ കാത്തിരിക്കുന്നത് വിലക്ക് ഉൾപ്പടെ ഉള്ള നടപടികളാണ്. 2 വർഷത്തെ ബ്രൂക്കിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിലകുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ വരുന്നത്.

മുമ്പും പല ഇംഗ്ലണ്ട് താരങ്ങളും കാണിച്ച പ്രവർത്തിയാണ് ഹാരി ബ്രൂക്ക് ആവർത്തിച്ചിരിക്കുന്നത്. താരലേലത്തിൽ ടീമുകളിലെത്തിയശേഷം അവസാന നിമിഷം താരങ്ങൾ പരിക്കുമൂലമല്ലാതെ പിൻമാറുന്നത് ടീമുകളുടെ സന്തുലനത്തെ തന്നെ ബാധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മതിയായ കാരണങ്ങളില്ലാതെ പിൻമാറുന്ന താരങ്ങളെ വിലക്കണമെന്ന് ടീം ഉടമകൾ ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനാലാണ് ഇങ്ങനെ ചെയ്യുന്ന താരങ്ങൾക്ക് ബിസിസിഐ വിലക്ക് കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്.

ലീഗ് തുടങ്ങുന്നതിന് മുമ്പോ അതിനിടയിലോ പിന്മാറുന്ന ഇംഗ്ലണ്ട് താരങ്ങളിൽ ചിലർ പറഞ്ഞ ഡയലോഗ് ഹാരി ബ്രൂക്ക് ആവർത്തിച്ചു. ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിച്ച അദ്ദേഹം പറഞ്ഞത് ഇങ്ങനെ- ” ഇംഗ്ലണ്ട് ടീമിനാണ് എന്റെ ആദ്യ പരിഗണന. ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ട്. പ്രധാനപ്പെട്ട ടൂർണമെന്റുകൾ വരുന്നു. ആരാധകരോടും ടീമിനോടും മാപ്പ്.” സോഷ്യൽ മെഡി പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

അതേസമയം ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ഡൽഹി തങ്ങളുടെ നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കണം.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”