ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര വിജയിച്ചിട്ടും പാകിസ്ഥാന്‍ കോച്ച് അസന്തുഷ്ടന്‍, കാരണം ഇന്ത്യ!

ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ഞായറാഴ്ച ചരിത്ര നേട്ടം കൈവരിച്ചു. 22 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയയില്‍ പാകിസ്ഥാന്‍ നേടുന്ന ആദ്യ ഏകദിന പരമ്പരയാണിത്. പെര്‍ത്തില്‍ നടന്ന പരമ്പര നിര്‍ണ്ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ 140 റണ്‍സിന് പുറത്താക്കി, എട്ട് വിക്കറ്റ് ശേഷിക്കെ പരമ്പര 2-1ന് സ്വന്തമാക്കി.

എന്നാല്‍ പാകിസ്ഥാന്‍ കോച്ച് ജേസണ്‍ ഗില്ലസ്പി ടീമിന്റെ ഷോയില്‍ സന്തുഷ്ടനാണെങ്കിലും മറ്റൊരു കാര്യത്തില്‍ അസന്തുഷ്ടനാണ്. പാകിസ്ഥാനുമായുള്ള ഏകദിന പരമ്പര ഓസ്ട്രേലിയ പ്രൊമോട്ട് ചെയ്തില്ലെന്നാണ് അദ്ദേഹത്തിന്റെ വിഷമം. ഇതിനു കാരണം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണെന്നും അദ്ദേഹം പറഞ്ഞു.

സത്യം പറഞ്ഞാല്‍, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഏകദിന പരമ്പരയുടെ പ്രമോഷനൊന്നും ഞാന്‍ കണ്ടില്ല. അതില്‍ അല്‍പ്പം ആശ്ചര്യപ്പെട്ടു. ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാണ്. കാരണം ഈ ഏകദിന പരമ്പരയുടെ പ്രമോഷനൊന്നും ഞാന്‍ എവിടെയും കണ്ടില്ല.

‘ഫോക്‌സ് പ്രെമോഷനില്‍ മികച്ച ജോലിയാണ് ചെയ്യുന്നത്. പക്ഷേ സിഎയുടെ മുന്‍ഗണനകള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു. അത് അവരുടെ പ്രത്യേകാവകാശവും അവരുടെ തീരുമാനവുമാണ്, പക്ഷേ ഈ ഏകദിന പരമ്പരയുടെ പരസ്യമോ? പരമ്പരയുടെ തിരഞ്ഞെടുപ്പുകളിലും പ്രമോഷനുകളിലും അവരുടെ മുന്‍ഗണനകള്‍ ഇന്ത്യയാണെന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയും, അത് വളരെ വ്യക്തമാണ്- ഗില്ലസ്പി പറഞ്ഞു.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷാഗ്‌നെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ പെര്‍ത്തില്‍ അവസാന മത്സരം വിജയിക്കാന്‍ ശക്തമായ സാധ്യതയുണ്ടെന്ന് പാകിസ്ഥാന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ