ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര വിജയിച്ചിട്ടും പാകിസ്ഥാന്‍ കോച്ച് അസന്തുഷ്ടന്‍, കാരണം ഇന്ത്യ!

ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ഞായറാഴ്ച ചരിത്ര നേട്ടം കൈവരിച്ചു. 22 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയയില്‍ പാകിസ്ഥാന്‍ നേടുന്ന ആദ്യ ഏകദിന പരമ്പരയാണിത്. പെര്‍ത്തില്‍ നടന്ന പരമ്പര നിര്‍ണ്ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ 140 റണ്‍സിന് പുറത്താക്കി, എട്ട് വിക്കറ്റ് ശേഷിക്കെ പരമ്പര 2-1ന് സ്വന്തമാക്കി.

എന്നാല്‍ പാകിസ്ഥാന്‍ കോച്ച് ജേസണ്‍ ഗില്ലസ്പി ടീമിന്റെ ഷോയില്‍ സന്തുഷ്ടനാണെങ്കിലും മറ്റൊരു കാര്യത്തില്‍ അസന്തുഷ്ടനാണ്. പാകിസ്ഥാനുമായുള്ള ഏകദിന പരമ്പര ഓസ്ട്രേലിയ പ്രൊമോട്ട് ചെയ്തില്ലെന്നാണ് അദ്ദേഹത്തിന്റെ വിഷമം. ഇതിനു കാരണം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണെന്നും അദ്ദേഹം പറഞ്ഞു.

സത്യം പറഞ്ഞാല്‍, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഏകദിന പരമ്പരയുടെ പ്രമോഷനൊന്നും ഞാന്‍ കണ്ടില്ല. അതില്‍ അല്‍പ്പം ആശ്ചര്യപ്പെട്ടു. ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാണ്. കാരണം ഈ ഏകദിന പരമ്പരയുടെ പ്രമോഷനൊന്നും ഞാന്‍ എവിടെയും കണ്ടില്ല.

‘ഫോക്‌സ് പ്രെമോഷനില്‍ മികച്ച ജോലിയാണ് ചെയ്യുന്നത്. പക്ഷേ സിഎയുടെ മുന്‍ഗണനകള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു. അത് അവരുടെ പ്രത്യേകാവകാശവും അവരുടെ തീരുമാനവുമാണ്, പക്ഷേ ഈ ഏകദിന പരമ്പരയുടെ പരസ്യമോ? പരമ്പരയുടെ തിരഞ്ഞെടുപ്പുകളിലും പ്രമോഷനുകളിലും അവരുടെ മുന്‍ഗണനകള്‍ ഇന്ത്യയാണെന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയും, അത് വളരെ വ്യക്തമാണ്- ഗില്ലസ്പി പറഞ്ഞു.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷാഗ്‌നെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ പെര്‍ത്തില്‍ അവസാന മത്സരം വിജയിക്കാന്‍ ശക്തമായ സാധ്യതയുണ്ടെന്ന് പാകിസ്ഥാന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം