ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര വിജയിച്ചിട്ടും പാകിസ്ഥാന്‍ കോച്ച് അസന്തുഷ്ടന്‍, കാരണം ഇന്ത്യ!

ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ഞായറാഴ്ച ചരിത്ര നേട്ടം കൈവരിച്ചു. 22 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയയില്‍ പാകിസ്ഥാന്‍ നേടുന്ന ആദ്യ ഏകദിന പരമ്പരയാണിത്. പെര്‍ത്തില്‍ നടന്ന പരമ്പര നിര്‍ണ്ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ 140 റണ്‍സിന് പുറത്താക്കി, എട്ട് വിക്കറ്റ് ശേഷിക്കെ പരമ്പര 2-1ന് സ്വന്തമാക്കി.

എന്നാല്‍ പാകിസ്ഥാന്‍ കോച്ച് ജേസണ്‍ ഗില്ലസ്പി ടീമിന്റെ ഷോയില്‍ സന്തുഷ്ടനാണെങ്കിലും മറ്റൊരു കാര്യത്തില്‍ അസന്തുഷ്ടനാണ്. പാകിസ്ഥാനുമായുള്ള ഏകദിന പരമ്പര ഓസ്ട്രേലിയ പ്രൊമോട്ട് ചെയ്തില്ലെന്നാണ് അദ്ദേഹത്തിന്റെ വിഷമം. ഇതിനു കാരണം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണെന്നും അദ്ദേഹം പറഞ്ഞു.

സത്യം പറഞ്ഞാല്‍, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഏകദിന പരമ്പരയുടെ പ്രമോഷനൊന്നും ഞാന്‍ കണ്ടില്ല. അതില്‍ അല്‍പ്പം ആശ്ചര്യപ്പെട്ടു. ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാണ്. കാരണം ഈ ഏകദിന പരമ്പരയുടെ പ്രമോഷനൊന്നും ഞാന്‍ എവിടെയും കണ്ടില്ല.

‘ഫോക്‌സ് പ്രെമോഷനില്‍ മികച്ച ജോലിയാണ് ചെയ്യുന്നത്. പക്ഷേ സിഎയുടെ മുന്‍ഗണനകള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു. അത് അവരുടെ പ്രത്യേകാവകാശവും അവരുടെ തീരുമാനവുമാണ്, പക്ഷേ ഈ ഏകദിന പരമ്പരയുടെ പരസ്യമോ? പരമ്പരയുടെ തിരഞ്ഞെടുപ്പുകളിലും പ്രമോഷനുകളിലും അവരുടെ മുന്‍ഗണനകള്‍ ഇന്ത്യയാണെന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയും, അത് വളരെ വ്യക്തമാണ്- ഗില്ലസ്പി പറഞ്ഞു.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷാഗ്‌നെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ പെര്‍ത്തില്‍ അവസാന മത്സരം വിജയിക്കാന്‍ ശക്തമായ സാധ്യതയുണ്ടെന്ന് പാകിസ്ഥാന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക