ദാദ അലറി, യുവിയ്ക്ക് സ്‌ട്രൈക്ക് കൈമാറൂ, സിക്‌സ് അടിച്ച് കൈഫിന്റെ മറുപടി, ആരും പിന്നെ മിണ്ടിയില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവുകളില്‍ ഒന്നാണ് നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സ്വന്തമാക്കിയ കിരീട വിജയം. തുടര്‍ച്ചയായി ഒന്‍പത് ഫൈനലുകള്‍ തോറ്റ ദാദയുടെ ടീം ലോകം കീഴടക്കാന്‍ തുടങ്ങിയത് അവിടന്നായിരുന്നു. പിന്നീട് കുംബ്ലെയും ധോണിയും അത് ഏറ്റെടുത്തു. പിന്നീട് വിരാട് കോഹ്ലിയിലൂടെയും ഇപ്പോള്‍ രോഹിത് ശര്‍മ്മയിലൂടെയും ഇന്ത്യ പോരാട്ടം തുടരുന്നു.

2002-ല്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം എക്കാലവും ഓര്‍ത്തു വെയ്ക്കുന്ന ചെയ്സിംഗ് ആണ് നടന്നത്. തകര്‍ന്നടിഞ്ഞ ടീം ഇന്ത്യയെ അപ്രതീക്ഷിതമായി യുവതാരങ്ങളായ യുവരാജും മുഹമ്മദ് കൈഫും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. അന്ന് ബാറ്റിംഗിനിടെ നടന്ന രസകരമായ ഓര്‍മ്മകള്‍ ഒരിക്കല്‍ യുവരാജും കൈഫും പങ്കുവെയ്ക്കുകയുണ്ടായി.

അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പരുങ്ങുമ്പോഴായിരുന്നു കൈഫിന് കൂട്ടായി യുവി ക്രീസിലേക്ക് എത്തുന്നത്. ആക്രമിച്ച് കളിക്കുന്നതിന്റെ ഉത്തരവാദിത്വം അവിടെ ഏറ്റെടുത്തത് യുവി ആയിരുന്നു. എന്നാല്‍ ഇതിന് ഇടയില്‍ ഗാംഗുലിയുടെ നിര്‍ദേശം മറികടന്ന് കൈഫ് സിക്സ് പറത്തിയതിനെ കുറിച്ചാണ് ഇന്‍സ്റ്റാ ലൈവില്‍ ഇരുവരും പറഞ്ഞത്. സംഭാഷണം ഇങ്ങനെ.

കൈഫ്; ബാല്‍ക്കണിയില്‍ നിന്ന് ദാദ ഉച്ചത്തില്‍ വിളിച്ച് പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു, സിംഗിള്‍ എടുക്ക്, സ്ട്രൈക്ക് യുവിക്ക് കൈമാറ് എന്ന് ദാദ ആക്രോശിക്കുകയായിരുന്നു. .

യുവി: എനിക്ക് സ്ട്രൈക്ക് തരാന്‍ പറഞ്ഞ് ദാദ അവിടെ നിന്ന് വിളിച്ചു കൂവി. എന്നിട്ട് അടുത്ത ഡെലിവറിയില്‍ നീ എന്താണ് ചെയ്തത്?

കൈഫ്; അടുത്ത പന്തില്‍ ഷോര്‍ട്ട് ബോളാണ് വന്നത്. ഷോര്‍ട്ട് പിച്ച് ഡെലിവറികളില്‍ പുള്‍ ഷോട്ട് കളിക്കുന്നതില്‍ എനിക്ക് മികവുണ്ടായിരുന്നു. ഞാന്‍ പുള്‍ ഷോട്ട് കളിച്ചു, അത് സിക്സ് പോയി.

യുവി; സിക്സ് പറത്തി കഴിഞ്ഞ് എന്റെ അടുത്ത് വന്ന് എന്നെ ഇടിച്ച് നീ എന്താണ് പറഞ്ഞത്, നമ്മള്‍ രണ്ട് പേരും കളിക്കാന്‍ വന്നതല്ലേ എന്ന്…ആ സമയം ദാദയും തിരിച്ചറിഞ്ഞു, കൈഫിനും സിക്സ് പറത്താന്‍ കഴിയുമെന്ന്.

കൈഫ്: നമ്മള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ വെള്ളവുമായി ഡ്രസിംഗ് റൂമില്‍ നിന്ന് ആരെങ്കിലും വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടാവും. ദാദയും നിര്‍ദേശങ്ങള്‍ നമുക്ക് നല്‍കാന്‍. ഞാന്‍ ആ സിക്സ് അടിച്ചതിന് ശേഷം ആരും വന്നില്ല. (ഇരുവരും ചിരിക്കുന്നു)

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ