'ലോകകപ്പ് ചരിത്രത്തിലാദ്യമായി അത് സംഭവിക്കും'; വമ്പന്‍ പ്രവചനവുമായി ആതര്‍ട്ടണ്‍, വിറങ്ങലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്

ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുമായി ബന്ധപ്പെട്ട് ഒരു വലിയ പ്രവചനവുമായി ഇംഗ്ലണ്ട് മുന്‍ താരവും മാധ്യമ പ്രവര്‍ത്തകനുമായ മൈക്കല്‍ ആതര്‍ട്ടണ്‍. ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി പാകിസ്ഥാന്‍ ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏകദിന ലോകകപ്പ് വേദിയില്‍ ഇന്ത്യയ്‌ക്കെതിരെ വിജയം നേടാന്‍ പാകിസ്ഥാന് ഇതുവരെ സാധിച്ചിട്ടില്ല.

എന്റെ പ്രവചനമാണ്, 50 ഓവര്‍ ലോകകപ്പില്‍ ആദ്യമായി പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഞാന്‍ പറയുന്നു. വര്‍ഷങ്ങളായി ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ പോലും അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇരുടീമുകളും സെമിഫൈനലിലോ ഫൈനലിലോ വീണ്ടും ഏറ്റുമുട്ടുന്നില്ലെങ്കില്‍ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ മത്സരമായിരിക്കുമത്. തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തില്‍ ഒരുപക്ഷെ പാകിസ്താന്‍ ഞെട്ടിച്ചേക്കാം- ആതര്‍ട്ടണ്‍ പറഞ്ഞു.

ഒക്ടോബര്‍ 14നാണ് ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തിലിന്ന് നെതര്‍ലന്‍ഡ്‌സിനെ നേരിടും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി