CSK VS GT: ഇന്നത്തെ ഗുജറാത്ത് ചെന്നൈ പോരാട്ടം ശരിക്കും ആഘോഷിക്കണം, ആ താരത്തിന്റെ അവസാന മത്സരമാണ് ഇത്; ആരാധകർക്ക് ഷോക്ക് നൽകി മുഹമ്മദ് കൈഫ്

ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരം ഒരു ഉത്സവം പോലെ ആഘോഷിക്കണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ആരാധകരോട് അഭ്യർത്ഥിച്ചു. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും എംഎസ് ധോണിയുടെ അവസാന മത്സരം ഇന്ന് ആണെന്നും അതിനാൽ തന്നെ മത്സരത്തിനൊരു ഉത്സവാന്തരീക്ഷം ഉണ്ടാകണം എന്നും കൈഫ് പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടം ലീഗിലെ ഇരുടീമുകളുടെയും അവസാന മത്സരമാണ്.

ധോണിയെ സംബന്ധിച്ച് സീസണിൽ ഓർത്തിരിക്കാൻ തക്ക പ്രകടനം ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് പറയാം. ഫിറ്റ്നസ് പ്രശ്നങ്ങൾ സ്റ്റമ്പിന് പിന്നിലെ അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചു. വിക്കറ്റുകൾക്ക് ഇടയിൽ ഉള്ള ഓട്ടവും ഇത്തവണ വളരെ മോശമായിരുന്നു, ഫോറുകളും സിക്സറുകളും മാത്രമേ അദ്ദേഹം നേടാൻ നോക്കിയുള്ളൂ എന്നും ശ്രദ്ധിക്കണം

സീസണിൽ ഋതുരാജ് ഗെയ്ക്വാദ് ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ, പക്ഷേ കൈമുട്ടിനേറ്റ പരിക്ക് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കി. ടീം മാനേജ്മെന്റ് ക്യാപ്റ്റന്റെ ആംബാൻഡ് ധോണിക്ക് കൈമാറി. അടുത്ത സീസണിൽ കളിക്കുമോ ഇല്ലയോ എന്ന് നിലവിൽ പറയാൻ പറ്റില്ലെന്നും ഇപ്പോൾ യുവതാരങ്ങളിലും പുതിയ സ്‌ക്വാഡ് ഉണ്ടാക്കുന്നതിലുമാണ് തന്റെ ശ്രദ്ധ എന്ന് ധോണി പറഞ്ഞിരുന്നു.

“സി‌എസ്‌കെയും എൽ‌എസ്‌ജിയും തമ്മിലുള്ള മത്സരം ആരാധകർ ഒരു ഉത്സവം പോലെ ആഘോഷിക്കണം, കാരണം അത് എം‌എസ് ധോണിയുടെ അവസാന മത്സരമാകാം. ക്യാപ്റ്റനായും കളിക്കാരനായും അദ്ദേഹം അവസാനമായി ഒരിക്കൽ കൂടി മൈതാനത്ത് ഇറങ്ങും. അദ്ദേഹത്തിന് ഉള്ള ആദരവായി ഇന്ന് സ്റ്റേഡിയം ഒരു മഞ്ഞക്കടൽ ആയിരിക്കണം” മുഹമ്മദ് കൈഫ് പറഞ്ഞു.

“അവസാന മത്സരം ജയിക്കാൻ അവൻ ആഗ്രഹിക്കുന്നു. സി‌എസ്‌കെ ധോണിയാണ്, ധോണി സി‌എസ്‌കെയാണ്. എട്ട് മാസത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതിന് ശേഷം മൂന്ന് മാസം കളിക്കുന്നത് ബുദ്ധിമുട്ടാണ്. ഈ വർഷം ധോണിക്ക് അത് മനസ്സിലായി,” മുഹമ്മദ് കൈഫ് കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക