CSK VS GT: ഇന്നത്തെ ഗുജറാത്ത് ചെന്നൈ പോരാട്ടം ശരിക്കും ആഘോഷിക്കണം, ആ താരത്തിന്റെ അവസാന മത്സരമാണ് ഇത്; ആരാധകർക്ക് ഷോക്ക് നൽകി മുഹമ്മദ് കൈഫ്

ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരം ഒരു ഉത്സവം പോലെ ആഘോഷിക്കണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ആരാധകരോട് അഭ്യർത്ഥിച്ചു. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും എംഎസ് ധോണിയുടെ അവസാന മത്സരം ഇന്ന് ആണെന്നും അതിനാൽ തന്നെ മത്സരത്തിനൊരു ഉത്സവാന്തരീക്ഷം ഉണ്ടാകണം എന്നും കൈഫ് പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടം ലീഗിലെ ഇരുടീമുകളുടെയും അവസാന മത്സരമാണ്.

ധോണിയെ സംബന്ധിച്ച് സീസണിൽ ഓർത്തിരിക്കാൻ തക്ക പ്രകടനം ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് പറയാം. ഫിറ്റ്നസ് പ്രശ്നങ്ങൾ സ്റ്റമ്പിന് പിന്നിലെ അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചു. വിക്കറ്റുകൾക്ക് ഇടയിൽ ഉള്ള ഓട്ടവും ഇത്തവണ വളരെ മോശമായിരുന്നു, ഫോറുകളും സിക്സറുകളും മാത്രമേ അദ്ദേഹം നേടാൻ നോക്കിയുള്ളൂ എന്നും ശ്രദ്ധിക്കണം

സീസണിൽ ഋതുരാജ് ഗെയ്ക്വാദ് ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ, പക്ഷേ കൈമുട്ടിനേറ്റ പരിക്ക് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കി. ടീം മാനേജ്മെന്റ് ക്യാപ്റ്റന്റെ ആംബാൻഡ് ധോണിക്ക് കൈമാറി. അടുത്ത സീസണിൽ കളിക്കുമോ ഇല്ലയോ എന്ന് നിലവിൽ പറയാൻ പറ്റില്ലെന്നും ഇപ്പോൾ യുവതാരങ്ങളിലും പുതിയ സ്‌ക്വാഡ് ഉണ്ടാക്കുന്നതിലുമാണ് തന്റെ ശ്രദ്ധ എന്ന് ധോണി പറഞ്ഞിരുന്നു.

“സി‌എസ്‌കെയും എൽ‌എസ്‌ജിയും തമ്മിലുള്ള മത്സരം ആരാധകർ ഒരു ഉത്സവം പോലെ ആഘോഷിക്കണം, കാരണം അത് എം‌എസ് ധോണിയുടെ അവസാന മത്സരമാകാം. ക്യാപ്റ്റനായും കളിക്കാരനായും അദ്ദേഹം അവസാനമായി ഒരിക്കൽ കൂടി മൈതാനത്ത് ഇറങ്ങും. അദ്ദേഹത്തിന് ഉള്ള ആദരവായി ഇന്ന് സ്റ്റേഡിയം ഒരു മഞ്ഞക്കടൽ ആയിരിക്കണം” മുഹമ്മദ് കൈഫ് പറഞ്ഞു.

“അവസാന മത്സരം ജയിക്കാൻ അവൻ ആഗ്രഹിക്കുന്നു. സി‌എസ്‌കെ ധോണിയാണ്, ധോണി സി‌എസ്‌കെയാണ്. എട്ട് മാസത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതിന് ശേഷം മൂന്ന് മാസം കളിക്കുന്നത് ബുദ്ധിമുട്ടാണ്. ഈ വർഷം ധോണിക്ക് അത് മനസ്സിലായി,” മുഹമ്മദ് കൈഫ് കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ