“ക്രിക്കറ്റ് താരങ്ങളാണ് മാതൃകകൾ, കുട്ടികൾ ഇവരെ കണ്ട് പഠിച്ച് ഇങ്ങനെ പെരുമാറാൻ തുടങ്ങിയാലോ?”; ഇന്ത്യയെ വിമർശിച്ച് സൽമാൻ ആഘ

ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ കളിക്കാരെ വിമർശിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘ. എസിസി മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചിലൂടെ ഇന്ത്യ ലോക ക്രിക്കറ്റിനെ അനാദരിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. നഖ്‌വിയിൽ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ടീം ഇന്ത്യ നേരത്തെ മുൻകൂട്ടിത്തന്നെ തീരുമാനിച്ചിരുന്നു.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. പിന്നീട് പാകിസ്ഥാൻ സർക്കാരിലെ ഒരു മന്ത്രിയാണെന്ന് പറഞ്ഞ് പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇന്ത്യ എമിറേറ്റ്‌സ് ബോർഡ് വൈസ് ചെയർമാനിൽ നിന്ന് ട്രോഫി വാങ്ങാൻ തയ്യാറായിരുന്നു. പക്ഷേ ഏഷ്യ ക്രിക്കറ്റ് കൗൺസിൽ അഭ്യർത്ഥന നിരസിച്ചു. ഒപ്പം എസിസിയുടെ ഉദ്യോഗസ്ഥർ ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്ക് കൈമാറാതെ കൊണ്ടുപോയി.

“ഇന്ത്യ ഞങ്ങളുമായി ഹസ്താനം നടത്തിയില്ല, മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചു. അവർ ഞങ്ങളെ അനാദരിക്കുക മാത്രമല്ല, ക്രിക്കറ്റിനെയും അനാദരിക്കുകയുമാണ്. മറ്റ് ടീമുകൾ അവരെ പിന്തുടരാൻ തുടങ്ങിയാൽ എന്തുചെയ്യും? ഇത് എവിടെ അവസാനിക്കും? ക്രിക്കറ്റ് താരങ്ങളാണ് മാതൃകകൾ, കുട്ടികൾ ഇവരെ കണ്ട് പഠിച്ച് ഇങ്ങനെ പെരുമാറാൻ തുടങ്ങിയാലോ? സംഭവിച്ചതെല്ലാം ശരിയായിരുന്നില്ല,” സൽമാൻ ആഘ പറഞ്ഞു.

പാകിസ്ഥാൻ പത്രസമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിനെ അദ്ദേഹം കുറ്റപ്പെടുത്തി. “ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് ആരാണ് ഇതെല്ലാം ആരംഭിച്ചത്? മോഷിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ആരാണ് വിസമ്മതിച്ചത്? ഇതെല്ലാം ആരംഭിച്ച ടീമിനോട് നിങ്ങൾ ചോദിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ