“ക്രിക്കറ്റ് താരങ്ങളാണ് മാതൃകകൾ, കുട്ടികൾ ഇവരെ കണ്ട് പഠിച്ച് ഇങ്ങനെ പെരുമാറാൻ തുടങ്ങിയാലോ?”; ഇന്ത്യയെ വിമർശിച്ച് സൽമാൻ ആഘ

ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ത്യൻ കളിക്കാരെ വിമർശിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘ. എസിസി മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചിലൂടെ ഇന്ത്യ ലോക ക്രിക്കറ്റിനെ അനാദരിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. നഖ്‌വിയിൽ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ടീം ഇന്ത്യ നേരത്തെ മുൻകൂട്ടിത്തന്നെ തീരുമാനിച്ചിരുന്നു.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. പിന്നീട് പാകിസ്ഥാൻ സർക്കാരിലെ ഒരു മന്ത്രിയാണെന്ന് പറഞ്ഞ് പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇന്ത്യ എമിറേറ്റ്‌സ് ബോർഡ് വൈസ് ചെയർമാനിൽ നിന്ന് ട്രോഫി വാങ്ങാൻ തയ്യാറായിരുന്നു. പക്ഷേ ഏഷ്യ ക്രിക്കറ്റ് കൗൺസിൽ അഭ്യർത്ഥന നിരസിച്ചു. ഒപ്പം എസിസിയുടെ ഉദ്യോഗസ്ഥർ ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്ക് കൈമാറാതെ കൊണ്ടുപോയി.

“ഇന്ത്യ ഞങ്ങളുമായി ഹസ്താനം നടത്തിയില്ല, മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചു. അവർ ഞങ്ങളെ അനാദരിക്കുക മാത്രമല്ല, ക്രിക്കറ്റിനെയും അനാദരിക്കുകയുമാണ്. മറ്റ് ടീമുകൾ അവരെ പിന്തുടരാൻ തുടങ്ങിയാൽ എന്തുചെയ്യും? ഇത് എവിടെ അവസാനിക്കും? ക്രിക്കറ്റ് താരങ്ങളാണ് മാതൃകകൾ, കുട്ടികൾ ഇവരെ കണ്ട് പഠിച്ച് ഇങ്ങനെ പെരുമാറാൻ തുടങ്ങിയാലോ? സംഭവിച്ചതെല്ലാം ശരിയായിരുന്നില്ല,” സൽമാൻ ആഘ പറഞ്ഞു.

പാകിസ്ഥാൻ പത്രസമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിനെ അദ്ദേഹം കുറ്റപ്പെടുത്തി. “ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് ആരാണ് ഇതെല്ലാം ആരംഭിച്ചത്? മോഷിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ആരാണ് വിസമ്മതിച്ചത്? ഇതെല്ലാം ആരംഭിച്ച ടീമിനോട് നിങ്ങൾ ചോദിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം