ആ നശിച്ച നാട്ടില്‍ നിന്നും തങ്ങളുടെ കുട്ടികളെ എങ്കിലും രക്ഷിച്ചെടുക്കാന്‍ ഉള്ള അവസാന കച്ചിത്തുരുമ്പാണ് അവര്‍ക്കു ക്രിക്കറ്റ്

ഒരു ജനത ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല. തെരുവില്‍ ഇറങ്ങി ആടിയും പാടിയും മനസ്സ് തുറന്നു തങ്ങളുടെ പ്രീയപ്പെട്ട ടീമിന്റെ വിജയം ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍ ഇന്നലെ വീര്‍പ്പു മുട്ടി വീടുകളില്‍ അടച്ചിരുന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ടാകും. അവരുടെ പ്രാര്‍ത്ഥനയുടെ മുഴുവന്‍ ഊര്‍ജവും ആവാഹിച്ചു പത്താന്‍ വീര്യത്തിന്റെ പര്യായം ആയ തീയില്‍ കുരുത്ത ആ പതിനൊന്നു മനുഷ്യര്‍ മിഡില്‍ ഈസ്റ്റിലെ ആ വലിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാക്കിസ്ഥാന്‍ എന്ന വമ്പന്‍ ടീമിനെ മുള്‍മുനയില്‍ നിര്‍ത്തി.

ഏതെങ്കിലും ക്രിക്കറ്റ് അക്കാദമി അട വിരിച്ചിറക്കിയ ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങള്‍ ആയിരുന്നില്ല അവര്‍. അവര്‍ കളിക്കാന്‍ പഠിച്ചത് ചോര മണക്കുന്ന അഫ്ഗാനിസ്ഥാനിലെ തെരുവുകളില്‍ ആയിരുന്നു. എപ്പോള്‍ വേണമെങ്കിലും ചീറി പാഞ്ഞെത്തി തങ്ങളുടെ നെഞ്ചിന്‍ കൂടു തകര്‍ക്കുമായിരുന്ന വെടിയുണ്ടകളെ പോലും ഭയക്കാതെ അടങ്ങാത്ത അഭിനിവേശവുമായി ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയവര്‍. ഐ സി സി യുടെ വിലക്ക് ഭീഷണി ഡെമോക്ലീസിന്റെ വാള് പോലെ തലയ്ക്കു മീതെ തൂങ്ങി കിടക്കുമ്പോള്‍ ജയിക്കുക ലോകത്തിനു മുന്നില്‍ തെളിയിക്കുക എന്നത് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചടുത്തോളം അനിവാര്യം ആയിരുന്നു.

അത്താഴ പട്ടിണി കിടന്നു മിച്ചം പിടിക്കുന്ന പണം കൊണ്ടു മക്കള്‍ക്കു ക്രിക്കറ്റ് കിറ്റ് വാങ്ങി കൊടുക്കുന്ന ഒരു പാടു മനുഷ്യരുണ്ട് അഫ്ഗാനില്‍. ആ നശിച്ച നാട്ടില്‍ നിന്നും തങ്ങളുടെ കുട്ടികളെ എങ്കിലും രക്ഷിച്ചെടുക്കാന്‍ ഉള്ള അവസാന കച്ചി തുരുമ്പാണ് അവര്‍ക്കു ക്രിക്കറ്റ്. അതു എറ്റവും നന്നായി മനസ്സിലാക്കിയാണ് ഇന്നലെയും അവരുടെ ടീം കളിക്കാന്‍ ഇറങ്ങിയത്.

വള്ളുവക്കോനാതിരിയുടെ മാനം കാക്കാന്‍ ആയി ശക്തരായ സാമൂതിരി പടയോട് വെട്ടി മരിക്കാന്‍ ഇറങ്ങി തിരിച്ച ചാവേറുകളുടെ മനസ്സായിരുന്നു ആ പതിനൊന്നു പേര്‍ക്കും. ഓരോ പോരാളിയും വെട്ടേറ്റു വീഴുമ്പോഴും അടുത്തവന്‍ വര്‍ധിത വീര്യത്തോടെ ഇരച്ചു കയറുന്ന അതെ പോരാളികളുടെ മനസ്സ്. അവസാനം വരെ പൊരുതിയാണ് അവര്‍ കിഴടങ്ങിയത്. ആ പോരാട്ട വീര്യത്തെ അഭിനന്ദിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ല. എങ്കിലും മനസ്സ് വെറുതെ കൊതിച്ചു പോകുന്നു ഇന്നലത്തെ മത്സരത്തില്‍ അഫ്ഗാന്‍ ജയിരുന്നുവെങ്കില്‍ എന്ന്..

എഴുത്ത്: പ്രിന്‍സ് റഷീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ