റിഷഭ് പന്തിന്റെയും, കെ എൽ രാഹുലിന്റെയും കാര്യത്തിൽ ആശങ്ക; പ്രമുഖ താരത്തിന്റെ വരവിനെ ഏറ്റെടുത്ത് ഇന്ത്യൻ ആരാധകർ

ബിസിസിഐയുടെ നിർദ്ദേശ പ്രകാരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കണമെന്ന നിർദ്ദേശം വിസമ്മതിച്ചതോടെ ഇന്ത്യൻ യുവ താരം ഇഷാൻ കിഷൻ കഴിഞ്ഞ നവംബറിൽ ശേഷം ഇന്ത്യൻ നീല കുപ്പായം അണിഞ്ഞിട്ടില്ല. എന്നാൽ തന്റെ തിരിച്ച് വരവ് മികച്ച രീതിയിൽ തന്നെ ഗംഭീരമാക്കി. ബുച്ചി ബാബു ഇന്‍വിറ്റേഷണല്‍ ടൂർണമെന്റിൽ തകർപ്പൻ സെഞ്ച്വറി നേടിയാണ് താരം ടീമിനെ നയിക്കുന്നത്. 107 ബോളില്‍ 10 സിക്‌സറും അഞ്ചു ഫോറുമടക്കം 114 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

ഇതുമായി ബന്ധപ്പെട്ട ബിസിസിഐ സെക്രട്ടറി ജയ് ഷാ രംഗത്ത് എത്തിയിരിക്കുകയാണ്. നിലവിലെ ഇന്ത്യൻ ടീമിൽ ആക്രമിച്ച് കളിക്കുന്ന ഇടം കൈ ബാറ്റ്‌സ്മാന്മാർ കുറവായതിനാൽ ഇഷാൻ കിഷന് മുൻഗണന ലഭിക്കാൻ സാധ്യത ഉണ്ട്. ദേശിയ ടീമിലേക്ക് വരണമെങ്കിൽ ഇനിയും താരത്തിന് ഒരുപാട് കടമ്പകൾ കടക്കേണ്ടി വരും. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ആയിരുന്നു ജയ് ഷാഹ് ഇഷാൻ കിഷനെ പറ്റി സംസാരിച്ചത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് പരിഗണന കൊടുക്കാതെ താരം ഐപിഎല്ലിനാണ് പ്രാധാന്യം നൽകിയത്. എന്നാൽ ബിസിസിഐ സിലക്ടർമാർ നോക്കുന്നത് ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സുകൾ തന്നെ ആണ്. താരത്തിനോട് രഞ്ജി ട്രോഫിയും കളിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അതിനും വിസമ്മതിച്ചതോടെയാണ് ബിസിസിഐയുടെ കരാറിൽ നിന്നും ഇഷാൻ കിഷന്റെ പേര് മാറ്റിയത്. കഴിഞ്ഞ നവംബറിന് ശേഷം താരം ഒരു ഇന്ത്യൻ മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല.

ഇപ്പോൾ അദ്ദേഹത്തിന്റെ മുൻപിൽ ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. ഈ വരുന്ന ദുലീപ് ട്രോഫിയിലും ഇഷാൻ കിഷന് സ്‌ക്വാഡിലേക്ക് പ്രവേശനം ഉണ്ട്. അതിൽ ഗംഭീര പ്രകടനം നടത്തിയാൽ അടുത്ത ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് പരമ്പരയിൽ വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് അദ്ദേഹത്തിന് മുൻഗണന ലഭിക്കും. നിലവിലെ സാഹചര്യത്തിൽ റിഷബ് പന്തിന്റെ കാര്യത്തിലും, കെ എൽ രാഹുലിന്റെ കാര്യത്തിലും സംശയമാണ്. ഇരുവരും ഫോം ഔട്ട് ആയതു കൊണ്ട് തന്നെ ഇഷാൻ കിഷൻ, ധ്രുവ് ജുറൽ എന്നിവരെ പരിഗണിക്കാനായിരിക്കും സാധ്യത കൂടുതൽ.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം