"അമ്മയും കുടുംബവും", സാം കോൺസ്റ്റാസുമായുള്ള ഉടക്കിനിടെ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തി ബുംറ; അപ്പോൾ അങ്ങനെ ഒരു സംഭവം ഉണ്ടായി അല്ലെ എന്ന് ആരാധകർ

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ (ബിജിടി) അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ, സാം കോൺസ്റ്റാസുമായുള്ള തൻ്റെ ഓൺ-ഫീൽഡ് വഴക്കിനിടെ എന്താണ് പറഞ്ഞതെന്ന് പറഞ്ഞിരിക്കുകയാണ്. സിഡ്‌നിയിൽ നടന്ന പരമ്പരയുടെ ഫൈനൽ മത്സരത്തിൽ ഇരുവരും തമ്മിൽ ഉള്ള വാക്ക്പോരാട്ടം ലോകം കണ്ടു. എന്താണ് അന്നത്തെ വഴക്കിനിടെ തങ്ങൾ സംസാരിച്ചതെന്ന് ബുംറ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.

ഒരു പ്രൊമോഷണൽ ഇവൻ്റിൽ സംസാരിക്കവേ, കോൺസ്റ്റാസിൻ്റെ അമ്മയെയും കുടുംബത്തെയും കുറിച്ച് അവരുടെ സംഭാഷണത്തിനിടെ താൻ അന്വേഷിച്ചുവെന്ന് ബുംറ വെളിപ്പെടുത്തി. “നിങ്ങളെല്ലാം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ ഞാൻ അവനോട് ചോദിക്കുകയായിരുന്നു, ‘എല്ലാം ശരിയാണോ? നിങ്ങളുടെ അമ്മയ്ക്ക് എങ്ങനെയുണ്ട്? വീട്ടിൽ എല്ലാം ശരിയാണോ?” ഇന്ത്യൻ എക്‌സ്പ്രസിലൂടെയാണ് ബുംറ ഇക്കാര്യം പങ്കുവെച്ചത്.

കോൺസ്റ്റാസ് നല്ല രീതിയിൽ തന്നെ പ്രതികരിച്ചുവെന്ന് ബുംറ പറഞ്ഞു. എന്നാൽ ഗെയിമിന്റെ സമ്മർദ്ദത്തിൽ ചില വാക്കുകൾ തെറ്റായി വ്യാഖാനിക്കപെട്ടു എന്ന് അദ്ദേഹം ഓർത്തു. ഉയർന്ന സമ്മർദ്ദമുള്ള ഗെയിമുകളിൽ ഇത്തരം നിമിഷങ്ങൾ സ്വാഭാവികമാണെന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“കോൺസ്റ്റാസ് ഇങ്ങനെ മറുപടി പറഞ്ഞു, ‘അതെ, എല്ലാം ശരിയാണ്,’ ഞാൻ മറുപടി പറഞ്ഞു, ‘ശരി, ഇനി ഇപ്പോൾ ഞാൻ ബൗൾ ചെയ്യാം.” ബുംറ പറഞ്ഞു.

സാം കോൺസ്റ്റാസുമായുള്ള ആശയവിനിമയത്തെ അഭിസംബോധന ചെയ്ത് ജസ്പ്രീത് ബുംറ, താൻ എല്ലായ്പ്പോഴും ആക്രമണകാരിയല്ലെന്നും ഓസ്‌ട്രേലിയയിൽ സമ്മർദ്ദം ചെലുത്താനാണ് ടീം ശ്രമിച്ചതെന്ന് വ്യക്തമാക്കി.

“ഞങ്ങൾ ഞങ്ങളുടെ സമയമെടുക്കുകയായിരുന്നു, അവരും അതുതന്നെ ചെയ്‌തു. സമ്മർദം സൃഷ്ടിക്കുക മാത്രമായിരുന്നു അത്. എന്നാൽ അത് മികച്ച കാര്യമൊന്നും അല്ല. ഞാൻ എപ്പോഴും ആക്രമണോത്സുകനല്ല, പക്ഷേ തീവ്രമായ നിമിഷങ്ങളിൽ ഇവ സംഭവിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ 1-3 ന് പരമ്പര തോറ്റെങ്കിലും, ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 32 വിക്കറ്റുകളുമായി ബുംറ മുൻനിര വിക്കറ്റ് വേട്ടക്കാരനായി മാറി.

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്