"അമ്മയും കുടുംബവും", സാം കോൺസ്റ്റാസുമായുള്ള ഉടക്കിനിടെ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തി ബുംറ; അപ്പോൾ അങ്ങനെ ഒരു സംഭവം ഉണ്ടായി അല്ലെ എന്ന് ആരാധകർ

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ (ബിജിടി) അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ, സാം കോൺസ്റ്റാസുമായുള്ള തൻ്റെ ഓൺ-ഫീൽഡ് വഴക്കിനിടെ എന്താണ് പറഞ്ഞതെന്ന് പറഞ്ഞിരിക്കുകയാണ്. സിഡ്‌നിയിൽ നടന്ന പരമ്പരയുടെ ഫൈനൽ മത്സരത്തിൽ ഇരുവരും തമ്മിൽ ഉള്ള വാക്ക്പോരാട്ടം ലോകം കണ്ടു. എന്താണ് അന്നത്തെ വഴക്കിനിടെ തങ്ങൾ സംസാരിച്ചതെന്ന് ബുംറ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.

ഒരു പ്രൊമോഷണൽ ഇവൻ്റിൽ സംസാരിക്കവേ, കോൺസ്റ്റാസിൻ്റെ അമ്മയെയും കുടുംബത്തെയും കുറിച്ച് അവരുടെ സംഭാഷണത്തിനിടെ താൻ അന്വേഷിച്ചുവെന്ന് ബുംറ വെളിപ്പെടുത്തി. “നിങ്ങളെല്ലാം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ ഞാൻ അവനോട് ചോദിക്കുകയായിരുന്നു, ‘എല്ലാം ശരിയാണോ? നിങ്ങളുടെ അമ്മയ്ക്ക് എങ്ങനെയുണ്ട്? വീട്ടിൽ എല്ലാം ശരിയാണോ?” ഇന്ത്യൻ എക്‌സ്പ്രസിലൂടെയാണ് ബുംറ ഇക്കാര്യം പങ്കുവെച്ചത്.

കോൺസ്റ്റാസ് നല്ല രീതിയിൽ തന്നെ പ്രതികരിച്ചുവെന്ന് ബുംറ പറഞ്ഞു. എന്നാൽ ഗെയിമിന്റെ സമ്മർദ്ദത്തിൽ ചില വാക്കുകൾ തെറ്റായി വ്യാഖാനിക്കപെട്ടു എന്ന് അദ്ദേഹം ഓർത്തു. ഉയർന്ന സമ്മർദ്ദമുള്ള ഗെയിമുകളിൽ ഇത്തരം നിമിഷങ്ങൾ സ്വാഭാവികമാണെന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“കോൺസ്റ്റാസ് ഇങ്ങനെ മറുപടി പറഞ്ഞു, ‘അതെ, എല്ലാം ശരിയാണ്,’ ഞാൻ മറുപടി പറഞ്ഞു, ‘ശരി, ഇനി ഇപ്പോൾ ഞാൻ ബൗൾ ചെയ്യാം.” ബുംറ പറഞ്ഞു.

സാം കോൺസ്റ്റാസുമായുള്ള ആശയവിനിമയത്തെ അഭിസംബോധന ചെയ്ത് ജസ്പ്രീത് ബുംറ, താൻ എല്ലായ്പ്പോഴും ആക്രമണകാരിയല്ലെന്നും ഓസ്‌ട്രേലിയയിൽ സമ്മർദ്ദം ചെലുത്താനാണ് ടീം ശ്രമിച്ചതെന്ന് വ്യക്തമാക്കി.

“ഞങ്ങൾ ഞങ്ങളുടെ സമയമെടുക്കുകയായിരുന്നു, അവരും അതുതന്നെ ചെയ്‌തു. സമ്മർദം സൃഷ്ടിക്കുക മാത്രമായിരുന്നു അത്. എന്നാൽ അത് മികച്ച കാര്യമൊന്നും അല്ല. ഞാൻ എപ്പോഴും ആക്രമണോത്സുകനല്ല, പക്ഷേ തീവ്രമായ നിമിഷങ്ങളിൽ ഇവ സംഭവിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ 1-3 ന് പരമ്പര തോറ്റെങ്കിലും, ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 32 വിക്കറ്റുകളുമായി ബുംറ മുൻനിര വിക്കറ്റ് വേട്ടക്കാരനായി മാറി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ