ഇത്തവണ ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ വിധി നിർണയിക്കുക അവന്മാർ രണ്ട് പേരും ആയിരിക്കും: മാത്യു ഹെയ്ഡൻ

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ ‘ഫാബ് നാല്” ലിസ്റ്റിലെ ഏറ്റവും മിടുക്കരായ രണ്ട് ബാറ്റർമാരിൽ വിരാട് കോഹ്‌ലിയും സ്റ്റീവ് സ്മിത്തും ടെസ്റ്റ് ഫോർമാറ്റിൽ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. കോഹ്‌ലിയും ഓസ്‌ട്രേലിയൻ ബോളര്മാരും തമ്മിൽ ഉള്ള പോരാട്ടമാണ് പരമ്പരയുടെ പ്രധാന ഹൈലൈറ്റ് എന്ന് പറയാം. മറുവശത്ത്, സ്മിത്ത് തൻ്റെ അവസാന നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 51 റൺസ് മാത്രമാണ് നേടിയത്.

പരമ്പരയ്ക്ക് മുന്നോടിയായി, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, ഇരുത്തരങ്ങളും റൺ നേടേണ്ട ആവശ്യം എടുത്ത് പറഞ്ഞു. ഇരുതാരങ്ങളും ഫ്രീ ആയി കളിക്കണം എന്നാണ് മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞത്. നവംബർ 22-ന് പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റോടെയാണ് ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. 1991-92 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കുന്നത്.

“ക്രിക്കറ്റ് വേഗതയുടെ ഒരു ഗെയിമാണ്. ആ രണ്ട് കളിക്കാർ അവരുടെ ക്രിക്കറ്റ് കരിയറിൻ്റെ അവസാന ഭാഗത്ത് നിൽക്കുകയാണ്. അതിനാൽ അവർ നല്ല രീതിയിൽ കളിക്കാൻ നോക്കും. അതാണ് അവരുടെ പ്രകൃതം. അവർ തങ്ങളുടെ ജോലി നന്നായി ചെയ്യും. എന്തായാലും ഈ പരമ്പര രസകരമായിരിക്കും.” ഹെയ്ഡൻ പറഞ്ഞു.

“നിങ്ങൾ ലൈനപ്പുകൾ നോക്കൂ, ആർക്കാണ് മുൻതൂക്കമുള്ളതെന്ന് പറയാൻ പ്രയാസമാണ്. അതാണ് ഈ പരമ്പരയെ ആവേശകരമാക്കുന്നതും. ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ തിളങ്ങിയിരുന്ന പൂജാര പോലെ താരങ്ങൾ ഇല്ലാത്തത് ഇന്ത്യയെ ബാധിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക