ഇത്തവണ ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ വിധി നിർണയിക്കുക അവന്മാർ രണ്ട് പേരും ആയിരിക്കും: മാത്യു ഹെയ്ഡൻ

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ ‘ഫാബ് നാല്” ലിസ്റ്റിലെ ഏറ്റവും മിടുക്കരായ രണ്ട് ബാറ്റർമാരിൽ വിരാട് കോഹ്‌ലിയും സ്റ്റീവ് സ്മിത്തും ടെസ്റ്റ് ഫോർമാറ്റിൽ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. കോഹ്‌ലിയും ഓസ്‌ട്രേലിയൻ ബോളര്മാരും തമ്മിൽ ഉള്ള പോരാട്ടമാണ് പരമ്പരയുടെ പ്രധാന ഹൈലൈറ്റ് എന്ന് പറയാം. മറുവശത്ത്, സ്മിത്ത് തൻ്റെ അവസാന നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 51 റൺസ് മാത്രമാണ് നേടിയത്.

പരമ്പരയ്ക്ക് മുന്നോടിയായി, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, ഇരുത്തരങ്ങളും റൺ നേടേണ്ട ആവശ്യം എടുത്ത് പറഞ്ഞു. ഇരുതാരങ്ങളും ഫ്രീ ആയി കളിക്കണം എന്നാണ് മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞത്. നവംബർ 22-ന് പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റോടെയാണ് ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. 1991-92 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കുന്നത്.

“ക്രിക്കറ്റ് വേഗതയുടെ ഒരു ഗെയിമാണ്. ആ രണ്ട് കളിക്കാർ അവരുടെ ക്രിക്കറ്റ് കരിയറിൻ്റെ അവസാന ഭാഗത്ത് നിൽക്കുകയാണ്. അതിനാൽ അവർ നല്ല രീതിയിൽ കളിക്കാൻ നോക്കും. അതാണ് അവരുടെ പ്രകൃതം. അവർ തങ്ങളുടെ ജോലി നന്നായി ചെയ്യും. എന്തായാലും ഈ പരമ്പര രസകരമായിരിക്കും.” ഹെയ്ഡൻ പറഞ്ഞു.

“നിങ്ങൾ ലൈനപ്പുകൾ നോക്കൂ, ആർക്കാണ് മുൻതൂക്കമുള്ളതെന്ന് പറയാൻ പ്രയാസമാണ്. അതാണ് ഈ പരമ്പരയെ ആവേശകരമാക്കുന്നതും. ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ തിളങ്ങിയിരുന്ന പൂജാര പോലെ താരങ്ങൾ ഇല്ലാത്തത് ഇന്ത്യയെ ബാധിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ