ബൂംറയുടെ ബൂമറും ബൗണ്‍സറും ഒന്നും അയാളെ പ്രകോപിപ്പിച്ചില്ല ; ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ കണ്ടു പഠിക്കണം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒരു പരമ്പരയ്ക്കായി ദാഹിക്കുന്ന ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്കായി അവസാനശ്വാസം വരെ പൊരുതിയ നായകന്‍ എല്‍ഗാറിനെ കണ്ടു പഠിക്കണം. അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതിന് ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള യുവ ബാറ്റ്‌സ്മാന്‍ ശക്തമായ വിമര്‍ശനം നേരിടുമ്പോള്‍ മറുവശത്ത് അക്ഷോഭ്യനായി നിന്ന എല്‍ഗാര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യന്‍ ബോളര്‍മാരുടെ ബൗണ്‍സറുകളോ ബീമറുകളോ കണ്ടു ഭയപ്പെടാതെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ നായകന്റെ പോരാട്ടം.

അവസാനം വരെ നിവര്‍ന്ന് നില്‍ക്കാന്‍ സ്വയം പറഞ്ഞു കൊണ്ടിരുന്നെന്ന് ഇന്ത്യയെ രണ്ടാം ടെസ്റ്റില്‍ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ നായകന്‍. കളത്തില്‍ സീനിയറായ ബാറ്റ്‌സ്മാന്‍ താനാണെന്നും നിലവിലുള്ളവരില്‍ ദീര്‍ഘകാലമായാ നില്‍ക്കുന്നയാളാണ് എന്നും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ബാദ്ധ്യത തനിക്കുണ്ടെന്നും സ്വയം പറഞ്ഞു കൊണ്ടിരുന്നെന്ന് മത്സരശേഷം നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു. മത്സരത്തില്‍ 96 റണ്‍സുമായി പുറത്താകാതെ നിന്ന എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

ഇത് എല്ലായ്‌പ്പോഴും വര്‍ക്ക് ചെയ്യണമെന്നില്ല. എന്നാല്‍ ഇന്ന് അത് വേണ്ടവണ്ണം ഗുണം ചെയ്‌തെന്നും ഇന്ത്യ പോലെയുള്ള ഒരു ടീമിനെതിരേ അത് ഏറെ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നെന്നും പറഞ്ഞു. കളിക്കിടയില്‍ ജസ്പ്രീത് ബുംറയുടെ ഒരു അതിശക്തമായ ബീമര്‍ ഹെല്‍മറ്റിലും അതിന്റെ ഗ്രില്ലിലും കൊണ്ടിട്ടും ദക്ഷിണാഫ്രിക്കന്‍ നായകന്‍ മനഃസാന്നിദ്ധ്യം കൈവിട്ടില്ല. ഇതിനെ ചിലര്‍ വിഡ്ഢിത്തമെന്നും ചിലര്‍ ധീരത എന്നും വിശേഷിപ്പിച്ചേക്കാം എന്നാല്‍ ഇതും ടീമിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമായി താന്‍ കരുതുന്നെന്ന് പറഞ്ഞു.

വേണ്ടി വന്നാല്‍ ശരീരം പോലും ബോളിന്റെ ലൈനില്‍ കൊണ്ടു വെയ്ക്കുമായിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഇതെല്ലാം പ്രതീക്ഷിക്കണം. വലിയൊരു ജോലി കൈയിലിരിക്കുമ്പോള്‍ വൈകാരികതയേക്കാള്‍ അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്്. അഞ്ചര മണിക്കൂറോളമാണ് എല്‍ഗാര്‍ ക്രീസില്‍ നിന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ പതറാതെ വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി അദ്ദേഹം മുന്നേറി. അര്‍ഹിച്ച സെഞ്ച്വറിക്ക് വെറും നാല് റണ്‍സ് മാത്രം അകലെയാണ് ബൗണ്ടറിയിലൂടെ നായകന്‍ ഡീന്‍ എല്‍ഗാര്‍ ദക്ഷിണാഫ്രിക്കയുടെ വിജയറണ്‍ കുറിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക