ഭരത് ഇനിയും ധാരാളം റണ്‍സ് നേടും, പക്ഷേ അയാള്‍ ഡല്‍ഹിയില്‍ നേടാതിരുന്ന ആ റണ്‍ ഏറെക്കാലം സ്മരിക്കപ്പെടും!

ശ്രികര്‍ ഭരത് എന്ന വിക്കറ്റ് കീപ്പര്‍ക്ക് ടെസ്റ്റ് ഫിനിഷ് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. ഇന്ത്യയ്ക്ക് ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരുന്ന സമയത്ത് അയാള്‍ക്ക് ലെഗ്സ്റ്റംമ്പില്‍ ഒരു ഷോര്‍ട്ട്‌ബോള്‍ ലഭിച്ചതാണ്. പതിനൊന്നാമനായ ബാറ്റര്‍ക്കുപോലും റണ്‍ കിട്ടാന്‍ സാദ്ധ്യതയുള്ള ഡെലിവെറി. പക്ഷേ ഭരത് അത് ലീവ് ചെയ്തു. നൂറാമത്തെ ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പുജാരയ്ക്ക് വിജയറണ്‍ നേടാനുള്ള അവസരം ഒരുക്കുകയായിരുന്നു ഭരതിന്റെ ലക്ഷ്യം.

അടുത്ത ഓവറില്‍ സ്‌ട്രൈക്ക് ലഭിച്ച പുജാര ലക്ഷ്യം ഭേദിക്കുകയും ചെയ്തു. ആ സമയത്ത് പുജാര പതിവുപോലെ ശാന്തനായിരുന്നു. പക്ഷേ ഭരത് ആവേശത്താല്‍ തുള്ളിച്ചാടുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഭരത് ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിട്ടിരുന്നു. എന്നിട്ടും അയാള്‍ ഗ്ലോറിയ്ക്കുവേണ്ടി ശ്രമിക്കാതെ പുജാരയ്ക്കുവേണ്ടി വഴിയൊരുക്കി. പുജാരയുടെ റണ്‍ ഭരത് ആഘോഷമാക്കി. അത് ഹൃദ്യമായ ഒരു നിമിഷമായിരുന്നു.

കേവലം രണ്ട് ഇന്നിംഗ്‌സുകളില്‍ പരാജയപ്പെട്ടതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയ ഭരതിനെ ക്രൂരമായി ആക്രമിച്ചത്. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ അയാള്‍ കുറച്ചുകൂടി മാന്യമായ പരിഗണന അര്‍ഹിച്ചിരുന്നു. തന്നെ എഴുതിത്തള്ളരുത് എന്ന് ഭരത് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അയാള്‍ കളിച്ച കിടിലന്‍ കവര്‍ഡ്രൈവുകള്‍ അതിന്റെ സൂചനയാണ്.

ഭരത് ഇനിയും ധാരാളം റണ്‍സ് നേടും. പക്ഷേ ഡെല്‍ഹിയില്‍ അയാള്‍ നേടാതിരുന്ന ആ റണ്‍ ഏറെക്കാലം സ്‌നേഹപൂര്‍വ്വം സ്മരിക്കപ്പെടും..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക