ഓര്‍മ്മയിലേക്ക് കടന്നുകയറുന്ന ഒരു ചിരി, ഈ സീരീസില്‍ ഇന്ത്യയ്ക്ക് ഒരു തിരിച്ചുവരവ് സാധ്യമാണെന്നതിന്‍റെ പ്രതീക്ഷ

ഇന്നലെ മഴ നല്‍കിയ ഇടവേളയില്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റിനെ ഒന്ന് ഓര്‍ത്തെടുക്കുന്ന സമയത്തില്‍ മനസ്സില്‍ തട്ടിയ ഒരു ചിരിയായിരുന്നു ഇദ്ദേഹത്തിന്‍റേത്. ഹനുമ വിഹാരി, അന്നത്തെ ക്യാപ്റ്റന്‍ കോഹ്ലിയെ പോലെ താടി വെച്ചിട്ടുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ തന്ത്രവും ശൈലിയും സ്വന്തമായി ഉണ്ടായിരുന്നില്ല, ഋഷഭ് പന്തിനെ പോലെ ചെറുപ്പമാണെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെ അലംകാരികത വിഹാരിയില്‍ ഉണ്ടായിരുന്നില്ല. അതുപോലെ കെഎല്‍ രാഹുലിനെ പോലെ ഒരു ഭാവി വാഗ്ദാനമായിട്ടുമല്ല ഇന്ത്യന്‍ ടീമില്‍ എത്തിയത്. എന്നാല്‍ വന്ന കാലം മുതലേ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ ഇലവനില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനം നേടാനാകുമെന്ന് തോന്നിപ്പിച്ചിരുന്നു.

പക്ഷെ വിഹാരിയുടെ ബാറ്റിങ്ങില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കായി അദ്ദേഹത്തിന് ഒരു വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ ഒരു പോരായ്മ തന്നെയാണ്.. എന്നിരുന്നാലും ടെസ്റ്റ് ക്രിക്കറ്റിലെ സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിഹാരിക്ക് സ്വന്തമായ ഒരു രീതി ഉണ്ടായിരുന്നു, നല്ല ഫുഡ് വര്‍ക്കില്‍ ക്ഷമയോടെ ഓരോ ടെസ്റ്റ് ഇന്നിംഗിസേയും സമീപിച്ച അദ്ദേഹത്തിന് ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം നേടാന്‍ സാധിച്ചു. ഈ സമീപനം അദ്ദേഹത്തിന്റെ മാത്രമായ ഒരു പ്രത്യേകതയാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം പണ്ട് കാലം മുതലേ ടെസ്റ്റ് ക്രിക്കറ്റില്‍ പിന്തുടര്‍ന്നിരുന്ന ഒരു രീതി തന്നെയായിരുന്നു അത്. അതുതന്നെയാണ് ഇതിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഒരു പോരായ്മയായിട്ട് ഈ കാലങ്ങളില്‍ തോന്നുന്നതും..

അഡ്ലൈഡ് ടെസ്റ്റില്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌കോര്‍ നേടി ദിവസങ്ങള്‍ക്ക് ശേഷം അതെ വിപത്തിന്റെ ഭയാനകത മനസ്സില്‍ കണ്ടിരുന്ന എല്ലാവരും സിഡ്‌നി ടെസ്റ്റില്‍ സാക്ഷ്യം വഹിച്ചത് ഇന്ത്യയുടെ ധീരമാര്‍ന്ന ഒരു പോരാട്ടമായിരുന്നു… ഇന്ത്യന്‍ ഇന്നിംഗിസിന് പ്രതീക്ഷ നല്‍കിയ പന്തിന്റെയും പൂജാരയുടെയും വിക്കറ്റുകള്‍ക്ക് ശേഷം കളത്തിലിറങ്ങിയ രവിചന്ദ്രന്‍ അശ്വിന്‍, ഹനുമ വിഹാരി എന്നിവരുടെ മൂന്ന് മണിക്കൂര്‍ നീണ്ട ജാഗ്രതയോടെയുള്ള ബാറ്റിംഗ് ഇന്ത്യയെ ഓസ്‌ട്രേലിയക്കെതിരായ അവിസ്മരണീയമായ ഒരു സമനിലയിലെത്തിച്ചു…

വിഹാരിയുടെ പരിക്കിനെ തുടര്‍ന്ന് വിക്കറ്റുകള്‍ക്കിടയില്‍ ഓടാനുള്ള അവസരങ്ങളെ കര്‍ശനമായി നിയന്ത്രിച്ചും ലോകത്തിലെ ഒരു മികച്ച ബൗളിംഗ് യൂണിറ്റിന് എതിരെ ഇവര്‍ രണ്ടുപേരും ക്രീസില്‍ പാറപോലെ ഉറച്ചു നിന്ന് യുദ്ധം ചെയ്യാന്‍ തീരുമാനമാനിച്ചത്തും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്ര താളുകളില്‍ ഇടംപിടിച്ച സംഭവങ്ങളാണ്.. ഒരു പക്ഷെ പരിക്ക് ഇല്ലായിരുന്നു എങ്കില്‍ പൂജാരയുടെ 77 റണ്‍സിന്റെ പിന്തുണക്ക് ഒപ്പം ഇന്ത്യയെ വിജയത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞേനെ.

അവസാനം, അവരുടെ 256 ബോളുകള്‍ നേരിട്ട അചഞ്ചലമായ പ്രതിരോധം ഓസ്ട്രേലിയന്‍ ബൗളേഴ്സിനൊപ്പം തന്നെ അവരും ശാരീരികമായും മാനസികമായും അവര്‍ തളര്‍ന്നുപോയിരുന്നു ……
ഈ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ ഇന്ത്യയ്ക്ക് അനിവാര്യമായ ഒരു തിരിച്ചുവരവ് ഈ സീരീസില്‍ സമ്മാനിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു.. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം…

എഴുത്ത്: വിമല്‍ താഴെത്തുവീട്ടില്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക