ഓര്‍മ്മയിലേക്ക് കടന്നുകയറുന്ന ഒരു ചിരി, ഈ സീരീസില്‍ ഇന്ത്യയ്ക്ക് ഒരു തിരിച്ചുവരവ് സാധ്യമാണെന്നതിന്‍റെ പ്രതീക്ഷ

ഇന്നലെ മഴ നല്‍കിയ ഇടവേളയില്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റിനെ ഒന്ന് ഓര്‍ത്തെടുക്കുന്ന സമയത്തില്‍ മനസ്സില്‍ തട്ടിയ ഒരു ചിരിയായിരുന്നു ഇദ്ദേഹത്തിന്‍റേത്. ഹനുമ വിഹാരി, അന്നത്തെ ക്യാപ്റ്റന്‍ കോഹ്ലിയെ പോലെ താടി വെച്ചിട്ടുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ തന്ത്രവും ശൈലിയും സ്വന്തമായി ഉണ്ടായിരുന്നില്ല, ഋഷഭ് പന്തിനെ പോലെ ചെറുപ്പമാണെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെ അലംകാരികത വിഹാരിയില്‍ ഉണ്ടായിരുന്നില്ല. അതുപോലെ കെഎല്‍ രാഹുലിനെ പോലെ ഒരു ഭാവി വാഗ്ദാനമായിട്ടുമല്ല ഇന്ത്യന്‍ ടീമില്‍ എത്തിയത്. എന്നാല്‍ വന്ന കാലം മുതലേ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ ഇലവനില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനം നേടാനാകുമെന്ന് തോന്നിപ്പിച്ചിരുന്നു.

പക്ഷെ വിഹാരിയുടെ ബാറ്റിങ്ങില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കായി അദ്ദേഹത്തിന് ഒരു വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന്റെ ഒരു പോരായ്മ തന്നെയാണ്.. എന്നിരുന്നാലും ടെസ്റ്റ് ക്രിക്കറ്റിലെ സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിഹാരിക്ക് സ്വന്തമായ ഒരു രീതി ഉണ്ടായിരുന്നു, നല്ല ഫുഡ് വര്‍ക്കില്‍ ക്ഷമയോടെ ഓരോ ടെസ്റ്റ് ഇന്നിംഗിസേയും സമീപിച്ച അദ്ദേഹത്തിന് ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം നേടാന്‍ സാധിച്ചു. ഈ സമീപനം അദ്ദേഹത്തിന്റെ മാത്രമായ ഒരു പ്രത്യേകതയാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം പണ്ട് കാലം മുതലേ ടെസ്റ്റ് ക്രിക്കറ്റില്‍ പിന്തുടര്‍ന്നിരുന്ന ഒരു രീതി തന്നെയായിരുന്നു അത്. അതുതന്നെയാണ് ഇതിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഒരു പോരായ്മയായിട്ട് ഈ കാലങ്ങളില്‍ തോന്നുന്നതും..

അഡ്ലൈഡ് ടെസ്റ്റില്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌കോര്‍ നേടി ദിവസങ്ങള്‍ക്ക് ശേഷം അതെ വിപത്തിന്റെ ഭയാനകത മനസ്സില്‍ കണ്ടിരുന്ന എല്ലാവരും സിഡ്‌നി ടെസ്റ്റില്‍ സാക്ഷ്യം വഹിച്ചത് ഇന്ത്യയുടെ ധീരമാര്‍ന്ന ഒരു പോരാട്ടമായിരുന്നു… ഇന്ത്യന്‍ ഇന്നിംഗിസിന് പ്രതീക്ഷ നല്‍കിയ പന്തിന്റെയും പൂജാരയുടെയും വിക്കറ്റുകള്‍ക്ക് ശേഷം കളത്തിലിറങ്ങിയ രവിചന്ദ്രന്‍ അശ്വിന്‍, ഹനുമ വിഹാരി എന്നിവരുടെ മൂന്ന് മണിക്കൂര്‍ നീണ്ട ജാഗ്രതയോടെയുള്ള ബാറ്റിംഗ് ഇന്ത്യയെ ഓസ്‌ട്രേലിയക്കെതിരായ അവിസ്മരണീയമായ ഒരു സമനിലയിലെത്തിച്ചു…

വിഹാരിയുടെ പരിക്കിനെ തുടര്‍ന്ന് വിക്കറ്റുകള്‍ക്കിടയില്‍ ഓടാനുള്ള അവസരങ്ങളെ കര്‍ശനമായി നിയന്ത്രിച്ചും ലോകത്തിലെ ഒരു മികച്ച ബൗളിംഗ് യൂണിറ്റിന് എതിരെ ഇവര്‍ രണ്ടുപേരും ക്രീസില്‍ പാറപോലെ ഉറച്ചു നിന്ന് യുദ്ധം ചെയ്യാന്‍ തീരുമാനമാനിച്ചത്തും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്ര താളുകളില്‍ ഇടംപിടിച്ച സംഭവങ്ങളാണ്.. ഒരു പക്ഷെ പരിക്ക് ഇല്ലായിരുന്നു എങ്കില്‍ പൂജാരയുടെ 77 റണ്‍സിന്റെ പിന്തുണക്ക് ഒപ്പം ഇന്ത്യയെ വിജയത്തിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞേനെ.

അവസാനം, അവരുടെ 256 ബോളുകള്‍ നേരിട്ട അചഞ്ചലമായ പ്രതിരോധം ഓസ്ട്രേലിയന്‍ ബൗളേഴ്സിനൊപ്പം തന്നെ അവരും ശാരീരികമായും മാനസികമായും അവര്‍ തളര്‍ന്നുപോയിരുന്നു ……
ഈ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ ഇന്ത്യയ്ക്ക് അനിവാര്യമായ ഒരു തിരിച്ചുവരവ് ഈ സീരീസില്‍ സമ്മാനിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു.. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം…

എഴുത്ത്: വിമല്‍ താഴെത്തുവീട്ടില്‍

Latest Stories

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ