ഐപിഎലില്‍നിന്ന് ആ നിയമം ബിസിസിഐ മാറ്റണം, ഇല്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് എട്ടിന്‍റെ പണികിട്ടും; മുന്നറിയിപ്പുമായി ജാഫര്‍

ഐപിഎലില്‍നിന്ന് ഇംപാക്റ്റ് പ്ലെയര്‍ നിയമം ബിസിസിഐ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണറും പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് പരിശീലകനുമായ വസീം ജാഫര്‍. 2023 സീസണിലാണ് ഇംപാക്റ്റ് പ്ലെയര്‍ നിയമം ബിസിസിഐ അവതരിപ്പിച്ചത്. മത്സര സമയത്ത് പ്ലെയിംഗ് ഇലവനിലുള്ള ഒരു താരത്തെ മാറ്റി ഒരു പകരക്കാരനെ ഇറക്കാന്‍ ഫ്രാഞ്ചൈസികളെ ഇത് അനുവദിക്കുന്നു. വരുന്ന കളിക്കാരന് ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന ചെയ്യാം.

ഐപിഎല്‍ ഇംപാക്റ്റ് പ്ലെയര്‍ നിയമം എടുത്തുകളയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. കാരണം ഇത് ഓള്‍റൗണ്ടര്‍മാരെ കൂടുതല്‍ പന്തെറിയാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.ഇംപാക്റ്റ് പ്ലെയര്‍ നിയമം ഓള്‍റൗണ്ടര്‍മാര്‍ക്ക് നല്ലതല്ല.

നേരത്തെ, പ്ലെയിംഗ് ഇലവനില്‍ ഫ്രാഞ്ചൈസികള്‍ ഒരു ഓള്‍റൗണ്ടറെയെങ്കിലും ഉള്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരുടെ ലഭ്യത ടീമിന്റെ ഘടനയ്ക്ക് ഗുണകരമായി. ഇപ്പോള്‍, ടീമുകള്‍ ആറ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ക്കും അഞ്ച് ബൗളര്‍മാര്‍ക്കുമൊപ്പം കളിക്കുകയും ഇംപാക്റ്റ് പ്ലെയര്‍ നിയമമനുസരിച്ച് ഒരു അധിക ബാറ്ററെയോ അല്ലെങ്കില്‍ ബോളറെയോ ഇറക്കുകയും ചെയ്യുന്നു.

ഈ നിയമം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയെ ബാധിക്കുമെന്ന് കരുതുന്നു. ഈ നിയമം അന്താരാഷ്ട്ര ക്രിക്കറ്റിലില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹാര്‍ദിക് പാണ്ഡ്യയുടെ രൂപത്തില്‍ ഒരു ഓള്‍റൗണ്ടറെ മാത്രമേ മെന്‍ ഇന്‍ ബ്ലൂവിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ- ജാഫര്‍ ചൂണ്ടിക്കാണിച്ചു.

ഡിസംബര്‍ 19 ന് നടക്കുന്ന ഐപിഎല്‍ 2024 ലേലത്തില്‍ ഇംപാക്റ്റ് പ്ലെയര്‍ നിയമത്തിന്റെ സ്വാധീനം കാണാന്‍ സാധ്യതയുണ്ട്. പുതിയ രീതി വരുമ്പോള്‍ ഫ്രാഞ്ചൈസികള്‍ ഓള്‍റാണ്ടര്‍മാരെ വിട്ട് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ക്കും ബോളര്‍മാര്‍ക്കും കൂടുതല്‍ ചെലവഴിക്കാന്‍ സാധ്യതയുണ്ട്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി