തുടക്കത്തിലേ കല്ലുകടി, ബിസിസിഐയുടെ താളത്തിനൊത്ത് തുള്ളാന്‍ ഗംഭീറിനെ കിട്ടുമോ..!, ആശങ്ക

രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞതോടെ ഇന്ത്യയുടെ പരിശീലന സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഗൗതം ഗംഭീര്‍. പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ ആദ്യ അസൈന്‍മെന്റ് ശ്രീലങ്കന്‍ സീരിയസ് ആണ്. എന്നാല്‍ നിലവില്‍ ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുക എന്ന ദൗത്യമാണ് ഗംഭീര്‍ ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ തുടക്കത്തിലെ തന്നെ ഗംഭീര്‍-ബിസിസിഐ ചിന്തകള്‍ തമ്മില്‍ യോജിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

തനിക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഉണ്ടായിരുന്ന ബാറ്റിംഗ് പരിശീലകനായ മലയാളി അഭിഷേക് നായരേ നിയമിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. ബോളിംഗ് കോച്ചായി മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിനെ ഗംഭീര്‍ നിര്‍ദ്ദേശിച്ചതായിട്ടാണ് റിപോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ബിസിസിഐക്ക് ഇവര്‍ രണ്ടു പേരുടെയും കാര്യത്തില്‍ താല്പര്യ കുറവുണ്ട്.

അതോടൊപ്പം ജോണ്‍ടി റോഡ്സിനെ ഫീല്‍ഡിംഗ് പരിശീലകനാക്കാന്‍ ഗംഭീര്‍ അഭ്യര്‍ത്ഥിച്ചതായും എന്നാല്‍ ആ അഭ്യര്‍ത്ഥനയും ബോര്‍ഡ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്. തുടക്കത്തിലേ ഈ സ്വര ചേര്‍ച്ചയില്ലായ്മ മുന്നോട്ട് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

ടീം ഇന്ത്യയ്ക്കൊപ്പമുള്ള ഗംഭീറിന്റെ ആദ്യ അസൈന്‍മെന്റ് ജൂലൈ അവസാനം ഷെഡ്യൂള്‍ ചെയ്യുന്ന ശ്രീലങ്കന്‍ പര്യടനത്തോടെ ആരംഭിക്കും, മൂന്ന് വീതം ഏകദിന ടി20കളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുക.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ