ഒടുക്കത്തെ ആത്മവിശ്വാസവും ക്യാപ്റ്റന്‍ അധികാരത്തിന്റെ 'ദുരുപയോഗവും' ആയി പൂരന്‍ പിന്നെയും വന്നു

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാര്‍ബഡോസില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ ഏകദിന മത്സരം. വിന്‍ഡീസ് 152 റണ്‍സിന് ഓള്‍ഔട്ട് ആയ മത്സരം ഓസ്‌ട്രേലിയ 30.3 ഓവറില്‍ തീരുമാനം ആക്കി.. ആ കളിയിലെ അവസാന മൂന്ന് പന്തുകള്‍ എറിഞ്ഞത് നിക്കോളാസ് പൂരന്‍ ആണ്..

അന്നാണ് ആദ്യമായും അവസാനമായും ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ പൂരന്‍ പന്തെറിഞ്ഞത്. അന്ന് രണ്ടാമത്തെ പന്തില്‍ തന്നെ ഒരു അവസരം ഉണ്ടാക്കി എങ്കിലും അത് ഫീല്‍ഡറുടെ പിഴവ് കാരണം വിക്കറ്റ് ആയി അവസാനിച്ചില്ല.

ഒരു വര്‍ഷത്തിന് ശേഷം ക്യാപ്റ്റന്‍ പൂരന്‍ പന്തെടുത്തത് ഫക്കാര്‍ സമാന്‍ എന്ന ഇടംകയ്യനെതിരെ മാച്ചപ്പ് എന്ന നിലക്കാവണം.. തന്റെ മൂന്നാം ഓവറില്‍ തന്നെ ഫക്കാറിനെ പുറത്താക്കി ബ്രേക് ത്രൂ നല്‍കാന്‍ ക്യാപ്റ്റന് കഴിഞ്ഞു..

ആ വിക്കറ്റ് നല്‍കിയ ആത്മവിശ്വാസവും ക്യാപ്റ്റന്‍ അധികാരത്തിന്റെ ‘ദുരുപയോഗം’ ഉം ആയി പൂരന്‍ പിന്നെയും വന്നു.. വന്ന് വന്ന് ഒടുവില്‍ 10 ഓവര്‍ ക്വാട്ടയും തീര്‍ത്ത് തിരിച്ച് നടക്കുന്നു..

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ആകെ എറിഞ്ഞ മൂന്ന് പന്തുകളുടെയും, പണ്ടെങ്ങോ നേടിയ ഒരു ഫസ്റ്റ് ക്‌ളാസ് വിക്കറ്റിന്റെയും ബലത്തില്‍ വന്ന പൂരന്‍ തിരിച്ച് പോവുന്നത് 10 – 0 – 48 – 4 എന്ന ഏറ്റവും മികച്ച നമ്പറുകളും ആയി ആണ് !

പാകിസ്താന്‍ പോലൊരു മുന്‍നിര ടീമിന്റെ നട്ടെല്ല് ഒടിച്ച, മാസ് പ്രകടനം! ബാറ്റര്‍, കീപ്പര്‍, ഫീല്‍ഡര്‍, ക്യാപ്റ്റന്‍, ഇപ്പോള്‍ ബൗളര്‍! 5ഡി പ്ലെയര്‍

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക