ഒടുക്കത്തെ ആത്മവിശ്വാസവും ക്യാപ്റ്റന്‍ അധികാരത്തിന്റെ 'ദുരുപയോഗവും' ആയി പൂരന്‍ പിന്നെയും വന്നു

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാര്‍ബഡോസില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ ഏകദിന മത്സരം. വിന്‍ഡീസ് 152 റണ്‍സിന് ഓള്‍ഔട്ട് ആയ മത്സരം ഓസ്‌ട്രേലിയ 30.3 ഓവറില്‍ തീരുമാനം ആക്കി.. ആ കളിയിലെ അവസാന മൂന്ന് പന്തുകള്‍ എറിഞ്ഞത് നിക്കോളാസ് പൂരന്‍ ആണ്..

അന്നാണ് ആദ്യമായും അവസാനമായും ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ പൂരന്‍ പന്തെറിഞ്ഞത്. അന്ന് രണ്ടാമത്തെ പന്തില്‍ തന്നെ ഒരു അവസരം ഉണ്ടാക്കി എങ്കിലും അത് ഫീല്‍ഡറുടെ പിഴവ് കാരണം വിക്കറ്റ് ആയി അവസാനിച്ചില്ല.

ഒരു വര്‍ഷത്തിന് ശേഷം ക്യാപ്റ്റന്‍ പൂരന്‍ പന്തെടുത്തത് ഫക്കാര്‍ സമാന്‍ എന്ന ഇടംകയ്യനെതിരെ മാച്ചപ്പ് എന്ന നിലക്കാവണം.. തന്റെ മൂന്നാം ഓവറില്‍ തന്നെ ഫക്കാറിനെ പുറത്താക്കി ബ്രേക് ത്രൂ നല്‍കാന്‍ ക്യാപ്റ്റന് കഴിഞ്ഞു..

ആ വിക്കറ്റ് നല്‍കിയ ആത്മവിശ്വാസവും ക്യാപ്റ്റന്‍ അധികാരത്തിന്റെ ‘ദുരുപയോഗം’ ഉം ആയി പൂരന്‍ പിന്നെയും വന്നു.. വന്ന് വന്ന് ഒടുവില്‍ 10 ഓവര്‍ ക്വാട്ടയും തീര്‍ത്ത് തിരിച്ച് നടക്കുന്നു..

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ആകെ എറിഞ്ഞ മൂന്ന് പന്തുകളുടെയും, പണ്ടെങ്ങോ നേടിയ ഒരു ഫസ്റ്റ് ക്‌ളാസ് വിക്കറ്റിന്റെയും ബലത്തില്‍ വന്ന പൂരന്‍ തിരിച്ച് പോവുന്നത് 10 – 0 – 48 – 4 എന്ന ഏറ്റവും മികച്ച നമ്പറുകളും ആയി ആണ് !

പാകിസ്താന്‍ പോലൊരു മുന്‍നിര ടീമിന്റെ നട്ടെല്ല് ഒടിച്ച, മാസ് പ്രകടനം! ബാറ്റര്‍, കീപ്പര്‍, ഫീല്‍ഡര്‍, ക്യാപ്റ്റന്‍, ഇപ്പോള്‍ ബൗളര്‍! 5ഡി പ്ലെയര്‍

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു