ബാബർ തന്നെയാണ് കേമൻ, കോഹ്‌ലി അവന് മുന്നിൽ ഒന്നുമല്ല; സൂപ്പർ താരങ്ങളെ താരതമ്യപ്പെടുത്തി മാത്യു ഹെയ്ഡൻ

വിരാട് കോഹ്‌ലിയുടെയും ബാബർ അസമിന്റെയും ആരാധകർ തമ്മിലുള്ള തർക്കം ഒരിക്കലും അവസാനിക്കില്ല. രണ്ട് അദ്ഭുത പ്രതിഭകൾ, ഓരോരുത്തരും ദേശീയ ടീമുകൾക്കായി പ്രതിനിധീകരിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നു, ഇന്ത്യയ്ക്കും പാകിസ്ഥാനും വേണ്ടി ഇരുവർക്കും ഒരുപാട് മികച്ച പ്രകടനങ്ങൾ ഈ കാലയളവിൽ നടത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ തർക്കം തുടരുകയാണ്- ഇരുതാരങ്ങളിലും ആരാണ് കേമൻ?

കോഹ്‌ലി ലോക ക്രിക്കറ്റിലെ രാജാവ് ആണെങ്കിൽ ബാബർ ആ സിംഹാസനത്തിൻ വേണ്ടി ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന ആളാണ്. സച്ചിനുശേഷം ഇന്ത്യ ക്രിക്കറ്റ് ലോകത്തെ രാജകിയ പട്ടം ഭരിക്കാൻ കാരണമായത് വിരാട് കോഹ്‌ലി മൂലമാണെന്ന് നിസംശയം പറയാം. മൂന്ന് ഫോര്മാറ്റിനും ചേരുന്ന രീതിയിൽ പ്രകടനം നടത്താൻ അയാൾക്ക് സാധിച്ചിട്ടുണ്ട്.

ബാബറിന്റെ കാര്യവും ഇങ്ങനെ തന്നെയാണ് . 2015ൽ പാക്കിസ്ഥാനുവേണ്ടി അരങ്ങേറിയ ബാബർ കായികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചു. 107 ഏകദിന മത്സരങ്ങളിൽ നിന്ന് 19 സെഞ്ചുറികൾ നേടിയിട്ടുണ്ട്. ഏറ്റവും വേഗത്തിൽ 2000 ഏകദിന റൺസും 1000 ടി20 റൺസും തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരനെന്ന പദവി ബാബറിന്റെ മികച്ച കരിയറിന് അടിവരയിടുന്നു. ഏറ്റവും ശ്രദ്ധേയമായത്, കോഹ്‌ലിയെ മറികടന്ന് ഏറ്റവും വേഗത്തിൽ 5000 ഏകദിന റൺസ് എന്ന റെക്കോർഡ് അദ്ദേഹം തട്ടിയെടുത്തു.

അവരുടെ പ്രകടനങ്ങൾ പറയുമ്പോൾ, കോഹ്‌ലി ഉയർന്ന ബാറ്റിംഗ് ശരാശരി ഉയർത്തുമ്പോൾ എന്നാൽ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ ബാബർ മുന്നിലാണ്. ഇതേക്കുറിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്ഡൻ, ബാബർ അസമിനെ ഒരു ചാമ്പ്യൻ ബാറ്ററായി അഭിനന്ദിക്കുകയും നിലവിൽ കോഹ്‌ലിക്കെതിരായ മത്സരത്തിൽ ബാബർ ജയിക്കുമെന്ന് പറയുകയും ചെയ്തു.

“ബാബർ അസം ഒരു ചാമ്പ്യനാണ്. ചാമ്പ്യന്മാർ ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് അവൻ വീണ്ടും വീണ്ടും ചെയ്യുന്നു. സ്റ്റാറ്റിസ്റ്റിക്കൽ താരതമ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, വിരാട് കോഹ്‌ലിയും ബാബർ അസമും തമ്മിൽ നമ്മൾ നോക്കിയാൽ ബാബർ മുന്നിലാണെന്ന് ഞാൻ പറയും. ബാബർ കോഹ്‍ലിയെക്കാൾ മുന്നിലാണ്.” അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുമ്പ് പ്രവർത്തിച്ചിട്ടുള്ള ആളാണ് ഹെയ്ഡൻ. അതിനാൽ തന്നർ ബാബറുമൊത്ത് പ്രവർത്തിച്ചിട്ടുള്ള പരിചയവും താരത്തിനുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ